
ബാങ്കിലെ സുരക്ഷാ സംവിധാനമൊക്കെ അടിപൊളിയാണ് എന്ന കള്ളെന്റ കുറിപ്പാണ് ഇപ്പോള്‍ പുറത്തുവരുന്നത് . ഒപ്പം തന്നെ അന്വേഷിക്കരുത് എന്നും കള്ളൻ കുറിച്ചു. വ്യാഴാഴ്ച നെനൽ മണ്ഡലിലെ സർക്കാർ റൂറൽ ബാങ്കിന്റെ ശാഖയിലാണ് മുഖംമൂടിയൊക്കെ ധരിച്ച് കള്ളൻ എത്തിയത്.
ഇയാൾ പ്രധാന വാതിലിന്റെ പൂട്ട് തകർത്ത ശേഷമാണ് അകത്ത് കടന്നത്.
ബാങ്ക്ഒരു റെസിഡൻഷ്യൽ ഹൗസിലാണ് പ്രവർത്തിച്ചിരുന്നത്. ഇവിടെ സെക്യൂരിറ്റി ഗാർഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കള്ളന്കാഷ്യറിന്റെയോ ക്ലർക്കിന്റെയോ കാബിനിൽ കാശോ വില പിടിപ്പുള്ള എന്തെങ്കിലുമോ കണ്ടെത്താനോ സാധിച്ചില്ല. അതോടെ അയാൾ ലോക്കർ തുറക്കാൻ ഒരു ശ്രമം നടത്തി. എന്നാല്‍ ലോക്കർ തുറക്കാൻ കള്ളന് സാധിച്ചില്ല.
തുടര്‍ന്ന് ഇയാൾ അവിടെയുണ്ടായിരുന്ന ഒരു പത്രവും മാർക്കർ പേനയും എടുത്തു. പത്രത്തിൽ തെലുഗു ഭാഷയിൽ ഇങ്ങനെ കുറിച്ചു, 'ഇവിടെ നിന്നും ഒരു രൂപ പോലും എനിക്ക് കിട്ടിയില്ല. അതുകൊണ്ട് എന്നെ അന്വേഷിക്കണ്ട. എന്റെ വിരലടയാളവും അവിടെ ഇല്ല. ഏതായാലും ബാങ്ക് കൊള്ളാം.'
ബാങ്ക് അധികൃതർ മോഷണശ്രമം നടന്നതിന് പിന്നാലെ പോലീസിൽ പരാതി നൽകി. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.






