
ബോളിവുഡില്‍ അന്നുമിന്നും തിളങ്ങി നില്ക്കുന്ന താരമാണ് സണ്ണി ഡിയോള്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഗദ്ദര്‍ 2 മികച്ച വിജയം നേടി മുന്നേറുകയാണ്. താരത്തിന്റെ ഒരു വന്‍ തിരിച്ചു വരവ് കൂടിയാണ് ഈ ചിത്രം. ഇപ്പോഴിതാ മകന്റെ വിവാഹദിനത്തില്‍ മാധ്യമങ്ങളോട് കയര്‍ത്തു സംസാരിച്ചതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. മറ്റുള്ളവരുടെ വികാരങ്ങളെ പരിഗണിക്കാത്ത അജ്ഞാതരായവര്‍ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് സോഷ്യല്‍ മീഡിയയെന്നും വിവാഹദിനത്തില്‍ ബന്ധുക്കളോട് പലരോടും തനിക്ക് ദേഷ്യപ്പെടേണ്ടി വന്നു എന്നും പറയുകയാണ് താരം. ‘‘വിവാഹത്തിനെത്തിയ എന്റെ ചില ബന്ധുക്കളുടെ പ്രവര്‍ത്തിയില്‍ ഞാൻ വളരെ അസ്വസ്ഥനായിരുന്നു. വീടിനുള്ളില്‍ വിഡിയോ റെക്കോര്‍ഡ് ചെയ്തതിന് ഞാൻ കുറച്ചുപേരെ വഴക്കു പറഞ്ഞു. നിങ്ങള്‍ക്ക് നാണമില്ലേ എന്നുവരെ അവരോട് ചോദിച്ചു. ഞാന്‍ അസ്വസ്ഥനായിരുന്നെങ്കിലും ചടങ്ങുകള്‍ തുടങ്ങിയപ്പോള്‍ അവിടെയുള്ള ഭൂരിഭാഗം പേരും വിഡിയോ എടുക്കുന്നുണ്ടെന്നും അത് അവസാനിപ്പിക്കാൻ പറ്റാത്തതായിരുന്നു എന്നു മനസ്സിലാക്കി. റ്റുള്ളവരുടെ വികാരങ്ങളെ പരിഗണിക്കാത്ത അജ്ഞാതരായവര്‍ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് സോഷ്യല്‍ മീഡിയ. സോഷ്യല്‍ മീഡിയ വന്ന സമയം മുതല്‍ എല്ലാ തൊഴിലില്ലാത്തവര്‍ക്കും അവരുടെ കയ്യില്‍ ഒരു ഉപകരണം ലഭിച്ചു. അതിലൂടെ എന്തും പറയാമെന്നും അത് ആളുകളെ എങ്ങനെ വേദനിപ്പിക്കുന്നു എന്ന് അവര്‍ ചിന്തിക്കുന്നില്ല....’’ സണ്ണി ഡിയോള്‍ പറഞ്ഞു.
മാസങ്ങള്‍ക്കു മുമ്പാണ് സണ്ണി ഡിയോളിന്റെ മകൻ കരണ്‍ ഡിയോളിന്റെയും-ദൃശ ആചാര്യയെയുടേയും വിവാഹം നടന്നത്. കരണും ദൃഷയും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ഈ വര്‍ഷം ജൂണിലാണ് വിവാഹം കഴിച്ചത്. ഈ ദമ്പതികളെ അനുഗ്രഹിക്കാൻ കുടുംബം മുഴുവൻ ഒത്തുകൂടി. സണ്ണി നിലവിൽ ‘ഗദ്ദറി’ന്റെ വിജയത്തിൽ കുതിക്കുകയാണ്, ഇത് അടുത്തിടെ ആർ.എസ്.എസ്. 500 കോടി ക്ലബ്ബ്. അനിൽ ശർമ്മ സംവിധാനം ചെയ്ത ഈ ചിത്രം 2001 ലെ ബ്ലോക്ക്ബസ്റ്ററായ ‘ഗദ്ദർ: ഏക് പ്രേം കഥ’ യുടെ തുടർച്ചയായിരുന്നു.






