
മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രം ' തുടക്കം' തിയേറ്ററുകളിലെത്തിയിരിക്കുയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോള്‍ 'തുടക്കം' കണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍.
കഴിഞ്ഞ ആഴ്ചയില്‍ താന്‍ ചെയ്ത ഏറ്റവും നല്ല കാര്യം ' തുടക്കം' കണ്ടു എന്നതാണ് എന്ന് രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തിലെ വിസ്മയയുടെയും ആശിഷ് ജോ ആന്റണിയുടെയും പ്രകടനത്തെയും രാഹുല്‍ ഈശ്വര്‍ അഭിനന്ദിച്ചു. മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും സ്വന്തം മക്കളെ ഓര്‍ത്തു അഭിമാനിക്കാമെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.
ആ വാക്കുകളിലേക്ക്:
'മോഹൻലാലിൻറെ മകളുടെ സിനിമ' അല്ല - തുടക്കം, വിസ്മയ എന്ന ആദ്യ സിനിമയിൽ തന്നെ ത്രില്ലടിപ്പിക്കുന്ന ഉഗ്രൻ Action Performance കാഴ്‌ച വച്ച ഒരു കലാകാരി/അഭിനേത്രിയുടേതാണ്.
കഴിഞ്ഞ Weekend ൽ ചെയ്ത ഏറ്റവും നല്ല കാര്യം വിസ്മയയുടെ തുടക്കം എന്ന ഗംഭീര സിനിമ കണ്ടു എന്നതാണ്. സത്യം പറയാമല്ലോ, ലാലേട്ടന്റെ മകളുടെ സിനിമ ആയതു കാരണം ആണ് പോയത്. ലാലേട്ടന്റെ, മമ്മൂക്കയുടെ മക്കൾ എന്നൊക്കെ പറഞ്ഞാൽ മലയാളികൾക്ക് സ്വന്തം കുടുംബത്തിൽ ഉള്ള കുട്ടികളോടുള്ള ഇഷ്ടമാണ്. അതോടൊപ്പം വിസ്മയ വിദ്യാർത്ഥികളെ അടിച്ചമർത്തുന്നതിനെതിരെ നീതിയുടെ നിലപാടെടുത്തത് ആദരം സ്നേഹാദരം വർദ്ധിപ്പിച്ചു.
പക്ഷെ നിങ്ങൾ ആ സിനിമ കാണാൻ പോകേണ്ടത് ലാലേട്ടന് വേണ്ടിയോ, വിസ്മയയുടെ നീതി ബോധത്തിന് വേണ്ടിയോ അല്ല. പകരം ആ സിനിമ അത്ര നല്ലതാണ്. അവിശ്വസനീയമായ കയ്യടക്കത്തോടെ Action ചെയ്യുന്ന വിസ്മയ വിസ്മയമായി. തകർത്തഭിനയിച്ച് ഒന്നിനൊന്ന് മെച്ചം പ്രകടനവുമായി ആശിഷ് ജോ ആന്റണിയും വിസ്മയയും പരസ്പരം മത്സരിച്ചു.
ശ്രീ മോഹൻലാൽ, ശ്രീ ആന്റണി പെരുമ്പാവൂർ രണ്ടു പേർക്കും സ്വന്തം മക്കളെ ഓർത്തു അഭിമാനിക്കാം, ഈ നാടിനും. പെൺകുട്ടികൾ നിർബന്ധമായി പരിശീലിക്കേണ്ട Martial Arts, മനഃസാന്നിധ്യം എന്നിവയെ കുറിച്ച് മോഹൻലാലിലെ പിതാവ് നമ്മുടെ നാടിൻറെ എല്ലാ പെണ്മക്കൾക്കും നൽകുന്ന ഉൾകാഴ്‌ച എല്ലാവരും കേൾക്കേണ്ടതാണ്.
ജൂഡ് ആന്റണി ജോസഫ് ഉദ്വേഗം നിറയ്ക്കുന്ന രീതിയിൽ First Half, പ്രേക്ഷകരെ കൊണ്ട് കയ്യടിപ്പിക്കുന്ന രീതിയിൽ Second Half ഒരുക്കിയിട്ടുണ്ട്. തുടക്കം ഒരു വലിയ തുടക്കമാണ് - മലയാള സിനിമ വരും കാലങ്ങളിൽ കൊണ്ടാടാൻ പോകുന്ന 2 വലിയ Artists ഈ സിനിമയിൽ ഉണ്ട്. അഭിമാനം, സന്തോഷം.
കഴിഞ്ഞ ആഴ്ചയില്‍ താന്‍ ചെയ്ത ഏറ്റവും നല്ല കാര്യം ' തുടക്കം' കണ്ടു എന്നതാണ് എന്ന് രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തിലെ വിസ്മയയുടെയും ആശിഷ് ജോ ആന്റണിയുടെയും പ്രകടനത്തെയും രാഹുല്‍ ഈശ്വര്‍ അഭിനന്ദിച്ചു. മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും സ്വന്തം മക്കളെ ഓര്‍ത്തു അഭിമാനിക്കാമെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.
ആ വാക്കുകളിലേക്ക്:
'മോഹൻലാലിൻറെ മകളുടെ സിനിമ' അല്ല - തുടക്കം, വിസ്മയ എന്ന ആദ്യ സിനിമയിൽ തന്നെ ത്രില്ലടിപ്പിക്കുന്ന ഉഗ്രൻ Action Performance കാഴ്‌ച വച്ച ഒരു കലാകാരി/അഭിനേത്രിയുടേതാണ്.
കഴിഞ്ഞ Weekend ൽ ചെയ്ത ഏറ്റവും നല്ല കാര്യം വിസ്മയയുടെ തുടക്കം എന്ന ഗംഭീര സിനിമ കണ്ടു എന്നതാണ്. സത്യം പറയാമല്ലോ, ലാലേട്ടന്റെ മകളുടെ സിനിമ ആയതു കാരണം ആണ് പോയത്. ലാലേട്ടന്റെ, മമ്മൂക്കയുടെ മക്കൾ എന്നൊക്കെ പറഞ്ഞാൽ മലയാളികൾക്ക് സ്വന്തം കുടുംബത്തിൽ ഉള്ള കുട്ടികളോടുള്ള ഇഷ്ടമാണ്. അതോടൊപ്പം വിസ്മയ വിദ്യാർത്ഥികളെ അടിച്ചമർത്തുന്നതിനെതിരെ നീതിയുടെ നിലപാടെടുത്തത് ആദരം സ്നേഹാദരം വർദ്ധിപ്പിച്ചു.
പക്ഷെ നിങ്ങൾ ആ സിനിമ കാണാൻ പോകേണ്ടത് ലാലേട്ടന് വേണ്ടിയോ, വിസ്മയയുടെ നീതി ബോധത്തിന് വേണ്ടിയോ അല്ല. പകരം ആ സിനിമ അത്ര നല്ലതാണ്. അവിശ്വസനീയമായ കയ്യടക്കത്തോടെ Action ചെയ്യുന്ന വിസ്മയ വിസ്മയമായി. തകർത്തഭിനയിച്ച് ഒന്നിനൊന്ന് മെച്ചം പ്രകടനവുമായി ആശിഷ് ജോ ആന്റണിയും വിസ്മയയും പരസ്പരം മത്സരിച്ചു.
ശ്രീ മോഹൻലാൽ, ശ്രീ ആന്റണി പെരുമ്പാവൂർ രണ്ടു പേർക്കും സ്വന്തം മക്കളെ ഓർത്തു അഭിമാനിക്കാം, ഈ നാടിനും. പെൺകുട്ടികൾ നിർബന്ധമായി പരിശീലിക്കേണ്ട Martial Arts, മനഃസാന്നിധ്യം എന്നിവയെ കുറിച്ച് മോഹൻലാലിലെ പിതാവ് നമ്മുടെ നാടിൻറെ എല്ലാ പെണ്മക്കൾക്കും നൽകുന്ന ഉൾകാഴ്‌ച എല്ലാവരും കേൾക്കേണ്ടതാണ്.
ജൂഡ് ആന്റണി ജോസഫ് ഉദ്വേഗം നിറയ്ക്കുന്ന രീതിയിൽ First Half, പ്രേക്ഷകരെ കൊണ്ട് കയ്യടിപ്പിക്കുന്ന രീതിയിൽ Second Half ഒരുക്കിയിട്ടുണ്ട്. തുടക്കം ഒരു വലിയ തുടക്കമാണ് - മലയാള സിനിമ വരും കാലങ്ങളിൽ കൊണ്ടാടാൻ പോകുന്ന 2 വലിയ Artists ഈ സിനിമയിൽ ഉണ്ട്. അഭിമാനം, സന്തോഷം.







Comments