
ഗാസ സിറ്റി: ശനിയാഴ്ച പുലര്‍ച്ചെ അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തില്‍ പിടികൂടി ബന്ദികളാക്കിയ 13 പേര് ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസ്. ഇസ്രായേലികളും വിദേശികളും ഇതിലൂണ്ടെന്നും പറഞ്ഞു. വടക്കന്‍ ഗാസ മുനമ്പില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രായേല്‍ കനത്ത വ്യോമാക്രമണമാണ് നടത്തിയത്.
ശനിയാഴ്ച പുലര്‍ച്ചെ അപ്രതീക്ഷിതമായ ഒരു ആക്രമണത്തില്‍, ഹമാസ് തീവ്രവാദികള്‍ സിവിലിയന്മാരും സുരക്ഷാ സേനയും ഉള്‍പ്പെടെ 150-ലധികം പേരെ ബന്ദികളാക്കിയതായി ഇസ്രായേല്‍ നേരത്തേ പറഞ്ഞിരുന്നു. ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ലക്ഷ്യമിട്ട അഞ്ച് സ്ഥലങ്ങളില്‍ 'വിദേശികള്‍ ഉള്‍പ്പെടെ പതിമൂന്ന് തടവുകാര്‍' കൊല്ലപ്പെട്ടതായി എസെദീന്‍ അല്‍-ഖസ്സാം ബ്രിഗേഡ്സ് പ്രസ്താവനയില്‍ പറഞ്ഞു.
2.4 ദശലക്ഷം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസ മുനമ്പില്‍ ഇസ്രായേല്‍ കനത്ത വ്യോമാക്രമണമാണ് നടത്തിയത്. ഇതിന് പുറമേ പീരങ്കി ആക്രമണവും നടത്തി. ഇതിനൊപ്പം തന്നെ കരയാക്രമണത്തിന് കൂടി തയ്യാറെടുക്കുകയാണ്. വടക്കന്‍ ഗാസയില്‍ നിന്നും തെക്കന്‍ ഭാഗത്തേക്ക് ആള്‍ക്കാരോട് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമാക്രമണത്തില്‍ കെട്ടിടങ്ങള്‍ തകരുകയും 1,500-ലധികം ആളുകള്‍ മരണപ്പെടുകയും ചെയ്തു.
ഗാസ അതിര്‍ത്തിക്കടുത്തുള്ള ഇസ്രായേല്‍ സമൂഹത്തിന് നേരെ ഇരച്ചുകയറിയ ഹമാസ് തീവ്രവാദികള്‍ ഒരു ഫെസ്റ്റിവല്‍ വേദിയില്‍ നടത്തിയ ആക്രമണമാണ് പുതിയ പ്രശ്നമായി മാറിയത്. ഇരു വിഭാഗത്തിലുമായി ഇതിനിടയില്‍ 2000 ലധികം പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഗാസയിലെ ഹമാസ് മീഡിയ ഓഫീസ് പറയുന്നതനുസരിച്ച്, മരിച്ചവരില്‍ 500 കുട്ടികളെങ്കിലും ഉള്‍പ്പെടുന്നു. ''ഞങ്ങളുടെ ജനങ്ങളെ മുന്നറിയിപ്പില്ലാതെ ലക്ഷ്യമിടുന്ന ഓരോ സിവിലിയന്‍ ബന്ദികളേയും വധിക്കുമെന്ന്'' ഈ ആഴ്ച എസെദീന്‍ അല്‍-ഖസ്സാം ബ്രിഗേഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ അപ്രതീക്ഷിതമായ ഒരു ആക്രമണത്തില്‍, ഹമാസ് തീവ്രവാദികള്‍ സിവിലിയന്മാരും സുരക്ഷാ സേനയും ഉള്‍പ്പെടെ 150-ലധികം പേരെ ബന്ദികളാക്കിയതായി ഇസ്രായേല്‍ നേരത്തേ പറഞ്ഞിരുന്നു. ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ലക്ഷ്യമിട്ട അഞ്ച് സ്ഥലങ്ങളില്‍ 'വിദേശികള്‍ ഉള്‍പ്പെടെ പതിമൂന്ന് തടവുകാര്‍' കൊല്ലപ്പെട്ടതായി എസെദീന്‍ അല്‍-ഖസ്സാം ബ്രിഗേഡ്സ് പ്രസ്താവനയില്‍ പറഞ്ഞു.
2.4 ദശലക്ഷം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസ മുനമ്പില്‍ ഇസ്രായേല്‍ കനത്ത വ്യോമാക്രമണമാണ് നടത്തിയത്. ഇതിന് പുറമേ പീരങ്കി ആക്രമണവും നടത്തി. ഇതിനൊപ്പം തന്നെ കരയാക്രമണത്തിന് കൂടി തയ്യാറെടുക്കുകയാണ്. വടക്കന്‍ ഗാസയില്‍ നിന്നും തെക്കന്‍ ഭാഗത്തേക്ക് ആള്‍ക്കാരോട് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമാക്രമണത്തില്‍ കെട്ടിടങ്ങള്‍ തകരുകയും 1,500-ലധികം ആളുകള്‍ മരണപ്പെടുകയും ചെയ്തു.
ഗാസ അതിര്‍ത്തിക്കടുത്തുള്ള ഇസ്രായേല്‍ സമൂഹത്തിന് നേരെ ഇരച്ചുകയറിയ ഹമാസ് തീവ്രവാദികള്‍ ഒരു ഫെസ്റ്റിവല്‍ വേദിയില്‍ നടത്തിയ ആക്രമണമാണ് പുതിയ പ്രശ്നമായി മാറിയത്. ഇരു വിഭാഗത്തിലുമായി ഇതിനിടയില്‍ 2000 ലധികം പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഗാസയിലെ ഹമാസ് മീഡിയ ഓഫീസ് പറയുന്നതനുസരിച്ച്, മരിച്ചവരില്‍ 500 കുട്ടികളെങ്കിലും ഉള്‍പ്പെടുന്നു. ''ഞങ്ങളുടെ ജനങ്ങളെ മുന്നറിയിപ്പില്ലാതെ ലക്ഷ്യമിടുന്ന ഓരോ സിവിലിയന്‍ ബന്ദികളേയും വധിക്കുമെന്ന്'' ഈ ആഴ്ച എസെദീന്‍ അല്‍-ഖസ്സാം ബ്രിഗേഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു.







Comments