
ന്യൂഡല്‍ഹി: യുദ്ധം കനത്ത നാശം വിതയ്ക്കുന്ന പശ്ചിമേഷ്യയില്‍ ഗാസയിലെ ഒരു ആശുപത്രി ബോംബ് സ്ഫോടനത്തില്‍ തകര്‍ന്ന് 500 പേര് കൊല്ലപ്പെട്ടു. ആശുപത്രിക്ക് നേരെയായിരുന്നു വ്യോമാക്രമണം. വന്‍ സ്ഫോടനത്തില്‍ ആശുപത്രി തകര്‍ന്നതോടെ പരസ്പരം ആരോപണം ഉയര്‍ത്തി ഇസ്രായേലും ഹമാസും രംഗത്ത് വന്നു. ഇസ്രായേലിന്റെ വ്യോമാക്രമണത്തിലാണ് ആശുപത്രി തകര്‍ന്നതെന്ന് ഹമാസും അവരുടെ റോക്കറ്റുകള്‍ ലക്ഷ്യം തെറ്റി വന്നു പതിച്ചതാണെന്ന് ഇസ്രായേലും ആരോപണം ഉന്നയിച്ചു.
വിവിധ രഹസ്യാന്വേഷണ വിഭാഗം പറയുന്നത് ഹമാസാണ് ആക്രമണത്തിന്റെ ഉത്തരവാദിയെന്നും അവരുടെ റോക്കറ്റ് ലക്ഷ്യം തെറ്റി ഗാസയിലെ ആശുപത്രിയില്‍ പതിക്കുകയായിരുന്നെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഇസ്രായേല്‍ ആശുപത്രിക്ക് സമീപം ഏതെങ്കിലും തരത്തിലുള്ള ആകാശ ആക്രമണം നടത്തിയിട്ടില്ലെന്നും റോക്കറ്റ് തങ്ങളുടെ ഉപകരണങ്ങളോട് യോജിക്കുന്നത് അല്ല എന്നും പറഞ്ഞു.
അതേസമയം ഹമാസും ആരോപണം തള്ളി രംഗത്ത് വന്നിട്ടുണ്ട്. ഗാസയിലെ ബാപ്റ്റിസ്റ്റ് അറബ് നാഷണല്‍ ഹോസ്പിറ്റിലിന് മേല്‍ ബോംബിംഗ് നടത്തി ക്രൂരമായ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വം മറയ്ക്കാന്‍ സയണിസ്റ്റ് ശത്രുക്കള്‍ ശ്രമിക്കുകയാണെന്നും അതിന് വേണ്ടി നുണകള്‍ കെട്ടിച്ചമയ്ക്കുകയും പാലസ്ഥീനിലെ ജിഹാദികള്‍ക്ക് മേല്‍ പഴിചാരാനുള്ള ശ്രമമാണെന്നും ഹമാസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബോംബ് ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഗാസയിലെ ആശുപത്രിക്ക് നേരെ നടത്തിയ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. അദ്ദേഹം ഇന്ന് ഇസ്രായേല്‍ സന്ദര്‍ശിക്കുന്നുണ്ട്.
ഗാസയിലെ അല്‍ അഹ്ളി അറബ് ആശുപത്രിയില്‍ സ്ഫോനം ഉണ്ടായതും അനേകം ജീവനുകള്‍ നഷ്ടമയാതും വേദനാജനകമാണെന്ന് ജോ ബൈഡന് പറഞ്ഞു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗ്വിട്ടിറെസും സംഭവത്തെ അപലപിച്ചിട്ടുണ്ട്. കനത്ത വ്യോമാക്രമണമെന്നും ഭീകരമായ അക്രമമെന്നും ഗ്വിട്ടിറെസ് പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യത്വ നിയമത്തിന് കീഴില്‍ മാധ്യമപ്രവര്‍ത്തകരും ആശുപത്രികളും ആക്രമിക്കപ്പെടാന്‍ പാടില്ലെന്ന നിയമത്തിന്റെ ലംഘനമായി പോയെന്ന് ഗ്വിട്ടിറെസ് എക്സില്‍ കുറിപ്പിട്ടു. ഇറാനില്‍ ഫ്രാന്‍സിലെയും യുകെയിലെയും എംബസികള്‍ക്ക് മുന്നില്‍ അനേകരാണ് പ്രതിഷേധവുമായെത്തിയത്.
അതേസമയം ഇറാന് പിന്തുണയ്ക്കുന്ന ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പും ഒക്ടോബര്‍ 7 മുതല്‍ തുടങ്ങിയിട്ടുള്ള യുദ്ധത്തില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് വിവരം. ഇസ്രായേല്‍ കരയുദ്ധം തുടങ്ങാനിരിക്കെ തെക്കന്‍ ഗാസയില്‍ നിന്നും 10 ലക്ഷം പേരാണ് വടക്കന്‍ ഗാസയിലേക്ക് ഒഴിഞ്ഞുപോയത്. ജീവിക്കാനുള്ള സംവിധാനങ്ങളെല്ലാം താറുമാറായതോടെ ഗാസാ മുനമ്പില്‍ ജനവാസമുള്ള മേഖല കുറഞ്ഞുകുറഞ്ഞു വരികയാണ്. ഇതുവരെ ഗാസയില്‍ 115 ആരോഗ്യകേന്ദ്രങ്ങളാണ് തകര്‍ക്കപ്പെട്ടത്. അതിനിടയില്‍ കരയുദ്ധം തുടങ്ങാനുള്ള വാഹനവ്യൂഹങ്ങള്‍ ഗാസയിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇസ്രായേല്‍.
വിവിധ രഹസ്യാന്വേഷണ വിഭാഗം പറയുന്നത് ഹമാസാണ് ആക്രമണത്തിന്റെ ഉത്തരവാദിയെന്നും അവരുടെ റോക്കറ്റ് ലക്ഷ്യം തെറ്റി ഗാസയിലെ ആശുപത്രിയില്‍ പതിക്കുകയായിരുന്നെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഇസ്രായേല്‍ ആശുപത്രിക്ക് സമീപം ഏതെങ്കിലും തരത്തിലുള്ള ആകാശ ആക്രമണം നടത്തിയിട്ടില്ലെന്നും റോക്കറ്റ് തങ്ങളുടെ ഉപകരണങ്ങളോട് യോജിക്കുന്നത് അല്ല എന്നും പറഞ്ഞു.
അതേസമയം ഹമാസും ആരോപണം തള്ളി രംഗത്ത് വന്നിട്ടുണ്ട്. ഗാസയിലെ ബാപ്റ്റിസ്റ്റ് അറബ് നാഷണല്‍ ഹോസ്പിറ്റിലിന് മേല്‍ ബോംബിംഗ് നടത്തി ക്രൂരമായ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വം മറയ്ക്കാന്‍ സയണിസ്റ്റ് ശത്രുക്കള്‍ ശ്രമിക്കുകയാണെന്നും അതിന് വേണ്ടി നുണകള്‍ കെട്ടിച്ചമയ്ക്കുകയും പാലസ്ഥീനിലെ ജിഹാദികള്‍ക്ക് മേല്‍ പഴിചാരാനുള്ള ശ്രമമാണെന്നും ഹമാസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബോംബ് ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഗാസയിലെ ആശുപത്രിക്ക് നേരെ നടത്തിയ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. അദ്ദേഹം ഇന്ന് ഇസ്രായേല്‍ സന്ദര്‍ശിക്കുന്നുണ്ട്.
ഗാസയിലെ അല്‍ അഹ്ളി അറബ് ആശുപത്രിയില്‍ സ്ഫോനം ഉണ്ടായതും അനേകം ജീവനുകള്‍ നഷ്ടമയാതും വേദനാജനകമാണെന്ന് ജോ ബൈഡന് പറഞ്ഞു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗ്വിട്ടിറെസും സംഭവത്തെ അപലപിച്ചിട്ടുണ്ട്. കനത്ത വ്യോമാക്രമണമെന്നും ഭീകരമായ അക്രമമെന്നും ഗ്വിട്ടിറെസ് പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യത്വ നിയമത്തിന് കീഴില്‍ മാധ്യമപ്രവര്‍ത്തകരും ആശുപത്രികളും ആക്രമിക്കപ്പെടാന്‍ പാടില്ലെന്ന നിയമത്തിന്റെ ലംഘനമായി പോയെന്ന് ഗ്വിട്ടിറെസ് എക്സില്‍ കുറിപ്പിട്ടു. ഇറാനില്‍ ഫ്രാന്‍സിലെയും യുകെയിലെയും എംബസികള്‍ക്ക് മുന്നില്‍ അനേകരാണ് പ്രതിഷേധവുമായെത്തിയത്.
അതേസമയം ഇറാന് പിന്തുണയ്ക്കുന്ന ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പും ഒക്ടോബര്‍ 7 മുതല്‍ തുടങ്ങിയിട്ടുള്ള യുദ്ധത്തില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് വിവരം. ഇസ്രായേല്‍ കരയുദ്ധം തുടങ്ങാനിരിക്കെ തെക്കന്‍ ഗാസയില്‍ നിന്നും 10 ലക്ഷം പേരാണ് വടക്കന്‍ ഗാസയിലേക്ക് ഒഴിഞ്ഞുപോയത്. ജീവിക്കാനുള്ള സംവിധാനങ്ങളെല്ലാം താറുമാറായതോടെ ഗാസാ മുനമ്പില്‍ ജനവാസമുള്ള മേഖല കുറഞ്ഞുകുറഞ്ഞു വരികയാണ്. ഇതുവരെ ഗാസയില്‍ 115 ആരോഗ്യകേന്ദ്രങ്ങളാണ് തകര്‍ക്കപ്പെട്ടത്. അതിനിടയില്‍ കരയുദ്ധം തുടങ്ങാനുള്ള വാഹനവ്യൂഹങ്ങള്‍ ഗാസയിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇസ്രായേല്‍.







Comments