
തൊടുപുഴ: കുട്ടികളെ പഠിപ്പിക്കുന്നതിനു പുറമേ, താന്‍ നല്ലൊരു കര്‍ഷക കൂടിയാണെന്നു തെളിയിക്കുകയാണ് െമെലക്കൊമ്പ് ഇലഞ്ഞിക്കോട്ടില് എം.ജെ.മേരി. െകെ, മെയ് മറന്ന് മേരിക്കൊപ്പം ഭര്‍ത്താവ് ഇ.എസ്. നാരായണനും കൂടെയുണ്ട്. വീട്ടിലേക്കു വേണ്ട പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും പഴങ്ങളും സ്വന്തമായി കൃഷി ചെയ്തു ഉത്പാദിപ്പിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും.
വീടിനോടു ചേര്‍ന്നുളള രണ്ടര ഏക്കര്‍ സ്ഥലത്ത് മുപ്പത് സെന്റില്‍ ചേന, ചേമ്പ്, കാച്ചില്, ചെറുകിഴങ്ങ്, മത്തന്‍, ഇഞ്ചി, മഞ്ഞള്‍, കുമ്പളം, പയര്‍, വെണ്ട, മുളക്, എന്നിവയും ഇതിനുപുറമേ കാപ്പിക്കുരു, റബ്ബര്‍, കൊക്കോ, റംബൂട്ടാന് എന്നിവയും കൃഷിചെയതു വരുന്നു. പണ്ട് മുതല്‍ കൃഷി ചെയ്ത് വരുന്നുണ്ടെങ്കിലും സര്‍വീസില്‍നിന്ന് വിരമിച്ച ശേഷമാണ് ഇരുവരും ചേര്‍ന്ന് കൃഷിക്ക് കൂടുതല്‍ ശ്രദ്ധനല്‍കാന്‍ തുടങ്ങിയതെന്ന് മേരി ടീച്ചര്‍ പറയുന്നു.
വീട്ടിലേക്ക് ആവശ്യമായതെല്ലാം സ്വന്തമായി കൃഷിചെയ്ത് ഉത്പാദിപ്പിക്കുന്നതിലൂടെ പുറത്തുനിന്നുള്ള കീടനാശിനികളടങ്ങിയ പഴങ്ങളും പച്ചക്കറികളും ഒഴിവാക്കാനാകുന്നുവെന്നും ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. പൂര്‍ണമായും െജെവ കീടനാശിനികളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. വീട്ടിലെ ആവശ്യത്തിനു ശേഷം തൊടുപുഴ കാഡ്സിലും വീടിനു സമീപമുളള കടകളിലും കൊടുക്കാറുണ്ട്.
മുളളരിങ്ങാട് ഗവ.െഹെസ്കൂളില്‍ നിന്നും 2006 ലാണ് മേരി ടീച്ചര്‍ വിരമിച്ചത്. ഏഴല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന കുമാരമംഗലം ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊെസെറ്റിയുടെ മികച്ച കര്‍ഷകയ്ക്കുളള പുരസ്കാരം മേരി ടീച്ചറിന് 2003-ല്‍ ലഭിച്ചിരുന്നു. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ജില്ലാ െവെസ് പ്രസിഡന്റും സംസ്ഥാന കൗണ്‍സിലംഗവുമാണ് മേരി ടീച്ചര്‍. ഭര്‍ത്താവ് ഇ.എസ്.നാരായണന് കെ.എസ്.ആര്.ടി.സി. ഇന്‍സ്പെക്ടറായിരുന്നു. 2003 ലാണു വിരമിച്ചത്. മക്കള്‍ അജിത്ത്, ഗ്രീഷ്മ. മരുമകള്‍ ഇന്ദു.






