
കഴിഞ്ഞ രണ്ടു ദിവസമായി പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമാണ് നാനാ പടേക്കറിനെക്കുറിച്ചുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സെല്‍ഫിയെടുക്കാനെത്തിയ ആരാധകനെ നാനാ പടേക്കര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചത്. അതിനെക്കുറിച്ചു താരത്തിന്റെ ഭാഗത്തു നിന്ന് എന്തു കൊണ്ട് പ്രതികരണം വരുന്നില്ലെന്ന് ആരാധകര്‍ ആശങ്കപ്പെട്ടിരിക്കുകയാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ തന്റെ വിശദീകരണം താരം അറിയിക്കുകയാണ്. സംഭവത്തില്‍ മാപ്പുപറയുകയും അയാള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകനാണെന്ന് തെറ്റിദ്ധരിച്ചെന്നും, സീന്‍ റിഹേഴ്സലിന്റെ ഭാഗമാണെന്ന് കരുതിയാണ് അങ്ങനെ സംഭവിച്ചതെന്നും പറയുകയും ചെയ്യുന്നുണ്ട് താരം. വീഡിയോയിലൂടെ ആരാധകനെ തല്ലിയ സംഭവത്തില്‍ നാനാ പടേക്കര്‍ മാപ്പും ചോദിച്ചിട്ടുണ്ട്.
‘‘നോക്കൂ, ഞാനൊരു കുട്ടിയെ തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ആ സീനില്‍, പുറകിൽ നിന്ന് വരുന്ന ഒരു ചെറുപ്പക്കാരൻ പറയും, ‘ഹേയ്, വൃദ്ധാ, നിങ്ങളുടെ തൊപ്പി വിൽക്കുമോ?’ ഞാൻ തൊപ്പി ധരിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. അവന്റെ ഡയലോഗുകൾക്ക് ശേഷം, ഞാൻ അവനെ തല്ലുകയും പറയും ‘സ്വയം പെരുമാറുക. സംസാരിക്കുന്നത് ശരിയായ രീതിയല്ല..’ പിന്നെ അവൻ ഓടിപ്പോകുന്നതാണ് രംഗം. ഒരിക്കൽ കൂടി അത് റിഹേഴ്സൽ ചെയ്യണമെന്ന് സംവിധായകൻ ആഗ്രഹിച്ചു. ഞാൻ ആരംഭിക്കാൻ പോകുകയായിരുന്നു, അതിനിടയിൽ, ഈ മനുഷ്യൻ (വീഡിയോയിൽ കാണുന്ന ആള്) എന്റെ മുന്നിൽ വന്നു.
ആ മനുഷ്യൻ ആരാണെന്ന് എനിക്കറിയില്ല. ചിത്രത്തിലെ ക്രൂ മെമ്പര്‍മാര്‍ ആരെങ്കിലുമാണെന്നാണ് കരുതിയത്. ഒരാളെ അടിക്കുന്നതായി തിരക്കഥയിലും എഴുതിയിട്ടുണ്ടായിരുന്നു. സിനിമയുടെ ഷോട്ട് എടുക്കുന്നതിന് മുമ്പായി ആദ്യം ഒരുതവണ റിഹേഴ്സലെടുത്തു. രണ്ടാമത്തേതിന് ഒരുങ്ങാന്‍ സംവിധായകന് നിര്‍ദേശിച്ചു. അപ്പോഴാണ് ഒരു ചെറുപ്പക്കാരന് സെല്‍ഫിക്കായി വന്നത്. അത് പക്ഷേ ഞാനറിഞ്ഞില്ല. സീനിലുള്ളത് അനുസരിച്ച് ആ ചെറുപ്പക്കാരനെ അടിക്കുകയും മാറിനില്‍ക്കാനും പറഞ്ഞു. പിന്നെയാണ് അടിയേറ്റയാള്‍ സിനിമയുടെ അണിയറപ്രവര്ത്തകനല്ലെന്ന് മനസിലായത്. തെറ്റുതിരിച്ചറിഞ്ഞ് തിരികെ വിളിച്ചെങ്കിലും അയാള്‍ സ്ഥലം വിട്ടിരുന്നു. ഞങ്ങൾ അവനെ കണ്ടെത്താൻ ശ്രമിച്ചു, പക്ഷേ അവൻ ഓടിപ്പോയി. ഒരുപക്ഷേ, അവന്റെ ഒരു സുഹൃത്ത് ഇത് മുഴുവൻ ഷൂട്ട് ചെയ്തു. അയാളാരെന്ന് അറിയില്ലായിരുന്നു, സെല്‍ഫിയെടുക്കാന്‍ വന്നതാണെന്നും അറിഞ്ഞില്ല. സിനിമയ്ക്കായുള്ള സീന്‍ റിഹേഴ്സലിന്റെ ഭാഗമാണെന്ന് കരുതിയാണ് അങ്ങനെ പെരുമാറിയത്.
ഒപ്പം നിന്ന് ചിത്രമെടുക്കാന്‍ വരുന്നവരെ ഒരിക്കലും നിരുത്സാഹപ്പെടുത്തി മടക്കിയയക്കാറില്ല. എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ എന്നോട് ക്ഷമിക്കൂ. ഞാൻ ഇതുവരെ അങ്ങനെയൊന്നും ചെയ്തിട്ടില്ല. ഇനിയൊരിക്കലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല....യുവാവ് തന്റെ മുന്നിൽ വന്നാൽ നേരിട്ട് മാപ്പ് ചോദിക്കും....’’ വീഡിയോയിലൂടെ നാനാ പടേക്കര്‍ പറഞ്ഞു. അനില്‍ ശര്‍മ സംവിധാനം ചെയ്യുന്ന ജേണി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. കാശിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. കാശിയിലെ പ്രദേശവാസികൾ വളരെ സഹായകരമാണെന്നും ചിത്രീകരണത്തിനിടയിൽ തനിക്ക് ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും നാനാ പടേക്കർ പറഞ്ഞു.
.






