
ജീവിതത്തിലെ ഏറ്റവും സുപ്രധാന നിമിഷമാണ് വിവാഹം. എന്നാല്‍ വിവാഹ ശേഷവും ഏതൊരു ദമ്പതികള്‍ക്കിടയിലും പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വഭാവികമാണ്. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ പരസ്പരം പരിഹരിച്ച് മുന്നോട്ട് പോകുമ്പോഴാണ് പരസ്പരമുള്ള സ്നേഹവും വിശ്വാസവും വര്‍ധിക്കുന്നത്. എന്നാല്‍ യോജിച്ചുപോകില്ല എന്ന് തോന്നിയാല്‍ നിയമപരമായി ആ ബന്ധം വേര്‍പ്പെടുത്തുന്നത് തന്നെയാണ് നല്ലത്. അതുകൊണ്ട് തന്നെ ഡിവോഴ്സുകള്‍ ഇന്നത്ര പുതുമയുള്ള കാര്യമല്ല. ഇതുമായി ബന്ധപ്പെട്ട നിരവധി വ്യത്യസ്തത ഉണര്‍ത്തുന്ന വിവാഹമോചനക്കേസുകളെ കുറിച്ച് നാം കേട്ടറിഞ്ഞുണ്ട്. സമാനമായ ഒരു സംഭവമാണ് ഇവിടെയും നടന്നിരിക്കുന്നത്. എന്താണന്നല്ലേ? വിവാഹമോചനത്തിനായി ഒരു ഭാര്യയും ഭര്‍ത്താവും കോടതിയെ സമീപിച്ചിരിക്കുകയാണ്. കുടുംബ കോടതിയിലാണ് ഇവരുടെ കേസ് നടന്നത്. എന്നാല്‍ കേസിനിടയില്‍ ഭര്‍ത്താവ് ഡിക്ടറ്റീവ് ആയിമാറുകയും ഭാര്യയുടെ കള്ളത്തരം കൈയ്യോടെ പൊക്കി കോടതിയില്‍ പറയുകയും ചെയ്തു.
ബണ്ട്വാളിലാണ് ഈ വിചിത്ര സംഭവം നടന്നിരിക്കുന്നത്. വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഭാര്യയുടെ രഹസ്യ വിവാഹം കണ്ടെത്തി ഭര്‍ത്താവ് കോടതിയില്‍ വ്യക്തമാക്കിയത്. ഇതേതുടര്‍ന്ന് ഭാര്യയ്ക്ക് നല്‍കേണ്ടിയിരുന്ന ജീവനാംശം ഭര്‍ത്താവ് നല്‍കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ആദ്യ ഭര്‍ത്താവ് അറിയാതെ യുവതി രഹസ്യത്തില്‍ മറ്റൊരാളെ വിവാഹം കഴിക്കുകയായിരുന്നു. 2018 ലാണ് ഉദയ് നായക് അനിത നായക് എന്ന യുവതിയെ വിവാഹം കഴിച്ചത്. എന്നാല്‍ ദാമ്പത്യപ്രശ്നങ്ങള്‍ കൂടുതല്‍ വഷളായതോടെ ഇരുവരും വിവാഹ മോചനത്തിലേക്ക് എത്തുകയായിരുന്നു. കേസ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഭാര്യയുടെ മറ്റൊരു ബന്ധത്തില്‍ സംശയം തോന്നിയ ഉദയ് അന്വേഷണം നടത്തുകയും രണ്ടാം വിവാഹത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തുകയും ചെയ്തത്.
ഇതിന് പിന്നാലെ സി ജെയിലും ജെ എം എഫ് സി കോടതിയിലും സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ അനിതയാകട്ടെ താന്‍ ഇപ്പോഴും നിയപരമായി ഉദയ് യുടെ ഭാര്യയാണെന്നും 15000 രൂപ പ്രതിമാസം ജീവനാംശം നല്‍കണമെന്നും മുന്‍പ് തന്നെ ആവശ്യപ്പെട്ടിരുന്നു. അനിതക്ക് 15000 രൂപ നല്കാന് കോടതി അന്ന് ഉത്തരവ് ഇട്ടിരുന്നു. എന്നാല്‍ സംശയം തോന്നിയ ഉദയ് യുവതിയുടെ കള്ളി പൊളിക്കാന്‍ ക സംഭവം അന്വേഷിക്കാന്‍ പുറപ്പെട്ടു. ഹരികൃഷ്ണ റാവൂ എന്നയാളെ അനിത വിവാഹം കഴിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഗസറ്റിലെ ചിത്രം സഹിതം ഉദയ് കോടതിയെ ബോധിപ്പിക്കുകയും ചെയ്തു. തെളിവ് സ്വീകരിച്ച കോടതി അനിതയ്ക്ക് നല്‍കേണ്ടിയിരുന്ന 15000 രൂപ ജീവനാംശം നല്‍കേണ്ടിതില്ലെന്ന് വിധിച്ചു.






