
കൊച്ചി: ഹൈക്കോടതിയില്‍ ആറ് അഡീഷണല്‍ ജഡ്ജിമാര്‍കൂടി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തതോടെ ഒരേ ക്ലാസില്‍ പഠിച്ച മൂന്നു പേര് ജഡ്ജിമാരായെന്ന സവിശേഷതകൂടിയായി. പുതിയ ജഡ്ജിയായി ഇന്നലെ വി.എം. ശ്യാംകുമാര്‍ കൂടി ചുമതലയേറ്റതോടെയാണു മൂന്ന് ക്ലാസ്മേറ്റുകള്‍ വന്നത്. നിലവില്‍ െഹെക്കോടതി ജഡ്ജിമാരായ പി. ഗോപിനാഥ്, വിജു ഏബ്രഹാം എന്നിവരാണു മറ്റു രണ്ടുപേര്‍.
1990-95 അധ്യയനവര്‍ഷം എറണാകളും ലോ കോളജ് വിദ്യാര്‍ഥികളായിരുന്നു മൂവരും. എം.എ. അബ്ദുള്‍ ഹക്കീം, വി.എം. ശ്യാംകുമാര്‍, വി.ഹരിശങ്കര്‍ മേനോന്. എസ്. മനു, എസ്. ഈശ്വരന്, പി.എം. മനോജ് എന്നിവരാണു ഇന്നലെ ജഡ്ജിമാരായത്. ഇത്തവണ ജഡ്ജിമാരുടെ മക്കള്‍ ആരുമില്ലെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍, ഇതില്‍ നാലുപേരും അഭിഭാഷക കുടുംബത്തില്‍ നിന്നുള്ളവരാണ്.
പ്രമുഖ അഭിഭാഷകന് പരേതനായ എം.എം. അബ്ദുള്‍ അസീസ് മുല്ലപ്പിള്ളിയുടെ മകനാണു ജസ്റ്റിസ് എം.എ. അബ്ദുള്‍ ഹക്കീം. തൃശൂരിലെ അഭിഭാഷകന് ടി. ഗോപകുമാറിന്റെ മകനാണു ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍. ജസ്റ്റീസ് വി. ഹരിശങ്കര്‍ മേനോന് എറണാകുളത്തെ പ്രമുഖ അഭിഭാഷകനായിരുന്ന അരിക്കാട്ട് വിജയന് മേനോന്റെ മകനാണ്. സീനിയര്‍ അഭിഭാഷകന് ഇ. സുബ്രഹ്മണിയുടെ മകനാണു ജസ്റ്റിസ് എസ്. ഈശ്വരന്. തിരുവിതാംകൂര്‍ മഹാരാജാവിന്റെ നിയമോപദേഷ്ടാവായിരുന്ന, ക്ഷേത്രപ്രവേശന വിളംബരം തയാറാക്കിയ ഇ. സുബ്രഹ്മണ്യ അയ്യരുടെയും രാജന് കേസ് ഉള്‍പ്പെടെയുള്ള ചരിത്രപ്രധാനമായ കേസുകള്‍ നടത്തിയ അഡ്വ. എസ്. ഈശ്വര അയ്യരുടെയും പേരക്കുട്ടിയുമാണിദ്ദേഹം.
ജസ്റ്റീസ് എസ്. മനു കേന്ദ്ര സര്‍ക്കാരിന്റെ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍, അസി. സോളിസിറ്റര്‍ ജനറല്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. ജസ്റ്റീസുമാരായ വി. ഹരിശങ്കര്‍ മേനോന്, വി.എസ്. ശ്യാംകുമാര്‍, എസ്. മനു എന്നിവര്‍ നായര്‍ സമുദായവും എസ്. ഈശ്വരന് തമിഴ്ബ്രാഹ്മണനും പി.എം. മനോജ് എസ്.സി. വിഭാഗവുമാണ്. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനു ചേര്‍ന്ന െഹെക്കോടതി കൊളീജിയം ഈഴവ, ക്രൈസ്തവ വിഭാഗങ്ങളെ പരിഗണിച്ചിരുന്നില്ല.
നായര്‍ സമുദായാംമായ വി. ശ്രീജയെ കൊളീജിയം ശിപാര്‍ശ ചെയ്തചെയ്തെങ്കിലും സുപ്രീംകോടതി കൊളീജിയം പരിഗണിച്ചില്ല.1980 കളില്‍ എറണാകുളം ലോ കോളജില്‍ ക്ലാസ്മേറ്റുകളായ ആറു ജഡ്ജിമാര്‍ ഒരേസമയം െഹെക്കോടതിയില്‍ ജഡ്ജിമാരായിരുന്ന ചരിത്രമുണ്ട്. ജഡ്ജിമാരായ വി.കെ. മോഹനന്, പി.ആര്. രാമചന്ദ്ര മേനോന്, സി.കെ. അബ്ദുള്‍ റഹീം, പി.വി. ആശ, മുഹമ്മദ് മുഷ്താഖ്, ബി. സുധീന്ദ്രകുമാര്‍ എന്നിവരാണവര്‍.






