
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഇന്ന് രാവിലെ 7 മണിക്കാണ് ആരംഭിച്ചത്. 21 സംസ്ഥാനങ്ങളിലായി 102 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് . ഉച്ചയ്ക്ക് ഒരു മണി വരെ 40 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ത്രിപുരയിലാണ് ഏറ്റവും കൂടിയ പോളിങ് . ത്രിപുരയില്‍ ഇതുവരെ രേഖപ്പെടുത്തിയത് 53.04 ശതമാനം . ലക്ഷദ്വീപിലാണ് ഏറ്റവും കുറവ്. ഇതുവരെ രേഖപ്പെടുത്തിയത് 29.9 ശതമാനം പോളിങ്. ബംഗാളിൽ 50.96 ശതമാനം പേര് സമ്മതിദാന അവകാശം വിനിയോഗിച്ചത്.
ആദ്യഘട്ട വോട്ടെടുപ്പില്‍ 1 മണി വരെ യുപിയില്‍ 36.96 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയപ്പോള്‍, സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരില്‍ 45.68 ശതമാനമാണ് വോട്ടിംഗ് നടന്നത്. തമിഴ്നാട്ടിൽ ഉച്ചയ്ക്ക് 1 മണിവരെ 39.51 ശതമാനം പോളിങ്ങയും ജമ്മു കശ്മീരിൽ 1 മണിവരെ 43 ശതമാനം പോളിങ്ങുമാണ് രേഖപ്പെടുത്തിയത്. കേന്ദ്രഭരണപ്രദേശങ്ങളായ ആന്റമാന് ആന്‍ഡ് നിക്കോബാര്‍, ലക്ഷദ്വീപ്, ജമ്മു കാശ്മീര്‍, പുതുച്ചേരി എന്നിവിടങ്ങളിലും പോളിംഗ് പുരോഗമിക്കുകയാണ്.
ത്രിപുര - 53.04%
പശ്ചിമ ബംഗാൾ - 50.96%
മണിപ്പൂർ - 46.92%
ജമ്മു കശ്മീർ - 43.11%
തമിഴ്നാട് - 39.51%
ഉത്തർപ്രദേശ് - 36.96%
അരുണാചൽ പ്രദേശ് - 37.39%
അസം - 45.12%
ബീഹാർ - 32.41%
ഛത്തീസ്ഗഡ് - 42.57%
ആൻഡമാൻ നിക്കോബാർ - 35.7%
ലക്ഷദ്വീപ് 29.91%
മധ്യപ്രദേശ് - 44.43%
മഹാരാഷ്ട്ര - 32.36%
മേഘാലയ - 48.91%
മിസോറാം - 39.39%
നാഗാലാൻഡ് - 43.62%
പുതുച്ചേരി - 44.95%
രാജസ്ഥാൻ - 33.73%
സിക്കിം - 36.82%
ഉത്തരാഖണ്ഡ് - 37.33%






