
കൊച്ചി: ഗതാഗതക്കുരുക്ക് നേരിട്ടറിയാന്‍ ഹൈവേയിലിറങ്ങിയ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനോട് മാസങ്ങള്‍ക്കുമുമ്പ് പ്രഖ്യാപിച്ച കെ.എസ്.ആര്‍.ടി.സി. എറണാകുളം ഡിപ്പോയുടെ നവീകരണ പദ്ധതി എവിടെയെത്തിയെന്ന് ചോദിച്ച യാത്രികര്‍.
വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാതൃകയില്‍ എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്‌റ്റാന്‍ഡ് നവീകരിക്കാനുള്ള വിശദ പദ്ധതിരേഖയ്‌ക്ക് ഇനിയും അംഗീകാരമായില്ലെന്ന് യാത്രക്കാര്‍ ഓര്‍മിപ്പിച്ചു. കനത്ത മഴയില്‍ സ്‌റ്റാന്‍ഡിനുള്ളില്‍ പ്രവേശിക്കാനാവാതെ സമീപ റോഡുകളില്‍ കാത്തുനിന്നാണ് ആളുകള്‍ ബസുകളില്‍ കയറിപ്പറ്റുന്നത്.
വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ കാരിക്കാമുറിയില്‍ 2.9 ഏക്കര്‍ സ്‌ഥലത്ത് പുതിയ ബസ് സ്‌റ്റേഷന് തറക്കല്ലിടുമെന്നായിരുന്നു വാഗ്‌ദാനം. 12 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. ധാരണാപത്രം തദ്ദേശ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. എന്നാല്‍ പദ്ധതി പ്രദേശത്തെ മണ്ണ് പരിശോധനാഫലം പോലും പുറത്തുവന്നില്ല.
സ്വകാര്യബസ് യാത്രികര്‍ക്കു കൂടി സൗകര്യപ്പെടും വിധം ഹബ്ബ് പൂര്‍ത്തികരിക്കാനായിരുന്നു പദ്ധതി. ഇതിനായി കൊച്ചിന്‍ സ്‌മാര്‍ട്ട് മിഷന്‍ 12 കോടി രൂപ നീക്കിവയ്‌ക്കാനാണ് ധാരണയുണ്ടാക്കിയത്. സ്‌റ്റേഷന്‍ പുനരുദ്ധാരണത്തിന് മൂന്നുവര്‍ഷം മുന്‍പ് ബജറ്റില്‍ പ്രഖ്യാപനമുണ്ടായതാണ്. അതിനിടെ, െൈഹബി ഈഡന്‍ എം.എല്‍.എയായിരുന്നപ്പോള്‍ ഡിപ്പോ നവീകരിക്കാന്‍ നല്‍കിയ രണ്ടരക്കോടി രൂപയും പാഴായി. വിശദ പദ്ധതി രൂപരേഖ തയാറാക്കേണ്ടത് കേരള സ്‌റ്റേറ്റ് കണ്‍സ്‌ട്രക്ഷന്‍ കോര്‍പറേഷനാണ്.
കാരിക്കാമുറിയിലെ കെ.എസ്.ആര്‍.ടി.സിയുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്ത് വെള്ളക്കെട്ടില്ലാത്ത ഉയര്‍ന്ന പ്രദേശം മൊബിലിറ്റി ഹബ്ബ് സൊസൈറ്റിക്കു കൈമാറിയാലേ പദ്ധതി തുടങ്ങാനാവൂ. പദ്ധതി നടത്തിപ്പിന് നാറ്റ്‌പാകിന്റെ പഠനം ആവശ്യമാണെന്ന് മൊബിലിറ്റി ഹബ്ബിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്‌ഥര്‍ ശഠിച്ചതോടെ കാര്യങ്ങള്‍ മെല്ലെപ്പോക്കിലായി.
പഠന റിപ്പോര്‍ട്ട് വന്നിട്ടും പണം കൈമാറിയിട്ടും പദ്ധതി തുടങ്ങാത്തതെന്തെന്ന ചോദ്യമാണ് പുതിയ ഗതാഗതമന്ത്രിക്കു മുന്നില്‍ ഉയര്‍ന്നത്. എം.എല്‍.എ ഫണ്ടുപയോഗിച്ചുള്ള നവീകരണത്തിന് കെ.എസ്.ആര്‍.ടി.സിയുടെ എന്‍ജിനീയറിങ് വിഭാഗംതന്നെ തടസംനിന്നു. ചില ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയുമുണ്ടായി. ജൂണിനകം പദ്ധതി നടപ്പാക്കണമെന്നാണ് ധാരണയുണ്ടായിരുന്നത്.
വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാതൃകയില്‍ എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്‌റ്റാന്‍ഡ് നവീകരിക്കാനുള്ള വിശദ പദ്ധതിരേഖയ്‌ക്ക് ഇനിയും അംഗീകാരമായില്ലെന്ന് യാത്രക്കാര്‍ ഓര്‍മിപ്പിച്ചു. കനത്ത മഴയില്‍ സ്‌റ്റാന്‍ഡിനുള്ളില്‍ പ്രവേശിക്കാനാവാതെ സമീപ റോഡുകളില്‍ കാത്തുനിന്നാണ് ആളുകള്‍ ബസുകളില്‍ കയറിപ്പറ്റുന്നത്.
വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ കാരിക്കാമുറിയില്‍ 2.9 ഏക്കര്‍ സ്‌ഥലത്ത് പുതിയ ബസ് സ്‌റ്റേഷന് തറക്കല്ലിടുമെന്നായിരുന്നു വാഗ്‌ദാനം. 12 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. ധാരണാപത്രം തദ്ദേശ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. എന്നാല്‍ പദ്ധതി പ്രദേശത്തെ മണ്ണ് പരിശോധനാഫലം പോലും പുറത്തുവന്നില്ല.
സ്വകാര്യബസ് യാത്രികര്‍ക്കു കൂടി സൗകര്യപ്പെടും വിധം ഹബ്ബ് പൂര്‍ത്തികരിക്കാനായിരുന്നു പദ്ധതി. ഇതിനായി കൊച്ചിന്‍ സ്‌മാര്‍ട്ട് മിഷന്‍ 12 കോടി രൂപ നീക്കിവയ്‌ക്കാനാണ് ധാരണയുണ്ടാക്കിയത്. സ്‌റ്റേഷന്‍ പുനരുദ്ധാരണത്തിന് മൂന്നുവര്‍ഷം മുന്‍പ് ബജറ്റില്‍ പ്രഖ്യാപനമുണ്ടായതാണ്. അതിനിടെ, െൈഹബി ഈഡന്‍ എം.എല്‍.എയായിരുന്നപ്പോള്‍ ഡിപ്പോ നവീകരിക്കാന്‍ നല്‍കിയ രണ്ടരക്കോടി രൂപയും പാഴായി. വിശദ പദ്ധതി രൂപരേഖ തയാറാക്കേണ്ടത് കേരള സ്‌റ്റേറ്റ് കണ്‍സ്‌ട്രക്ഷന്‍ കോര്‍പറേഷനാണ്.
കാരിക്കാമുറിയിലെ കെ.എസ്.ആര്‍.ടി.സിയുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്ത് വെള്ളക്കെട്ടില്ലാത്ത ഉയര്‍ന്ന പ്രദേശം മൊബിലിറ്റി ഹബ്ബ് സൊസൈറ്റിക്കു കൈമാറിയാലേ പദ്ധതി തുടങ്ങാനാവൂ. പദ്ധതി നടത്തിപ്പിന് നാറ്റ്‌പാകിന്റെ പഠനം ആവശ്യമാണെന്ന് മൊബിലിറ്റി ഹബ്ബിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്‌ഥര്‍ ശഠിച്ചതോടെ കാര്യങ്ങള്‍ മെല്ലെപ്പോക്കിലായി.
പഠന റിപ്പോര്‍ട്ട് വന്നിട്ടും പണം കൈമാറിയിട്ടും പദ്ധതി തുടങ്ങാത്തതെന്തെന്ന ചോദ്യമാണ് പുതിയ ഗതാഗതമന്ത്രിക്കു മുന്നില്‍ ഉയര്‍ന്നത്. എം.എല്‍.എ ഫണ്ടുപയോഗിച്ചുള്ള നവീകരണത്തിന് കെ.എസ്.ആര്‍.ടി.സിയുടെ എന്‍ജിനീയറിങ് വിഭാഗംതന്നെ തടസംനിന്നു. ചില ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയുമുണ്ടായി. ജൂണിനകം പദ്ധതി നടപ്പാക്കണമെന്നാണ് ധാരണയുണ്ടായിരുന്നത്.







Comments