
തിരുവനന്തപുരം: മണിപ്പൂരിലുണ്ടായത് ഗോത്രങ്ങള്‍ തമ്മിലുള്ള വൈരമാണെന്നും ഒരുഗോത്രം മറ്റൊരു ഗോത്രത്തിന്റെ പള്ളികള്‍ തകര്‍ത്താല്‍ സ്വാഭാവികമായും മറ്റേവിഭാഗവും എതിര്‍ഗോത്രത്തിന്റെ എല്ലാം നശിപ്പിക്കുമെന്നും ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാത്തോലിക്കാ ബാവ. മണിപ്പൂരില്‍ നടന്നത് ക്രൈസ്തവ കൂട്ടക്കൊലയാണെന്ന മുന്‍ നിലപാട് തള്ളിയാണ് ഓര്‍ത്തഡോക്സ് സഭ രംഗത്ത് വന്നിരിക്കുന്നത്. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരികയും കേരളത്തില്‍ നിന്നും ക്രിസ്ത്യാനിയായ ഒരാള്‍ ഉള്‍പ്പെടെ രണ്ടു കേന്ദ്രമന്ത്രിമാര്‍ വരികയും ചെയ്ത സാഹചര്യത്തിലാണ് സഭ നിലപാടില്‍ മാറ്റം വരുത്തിയത്.
മണിപ്പൂര്‍വിഷയത്തില്‍ വലിയ ആശങ്ക വേണ്ടെന്നും ആഴത്തില്‍ പരിശോധിച്ചപ്പോള്‍ മണിപ്പൂരിലേത് ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള അടിയാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ടെന്നും മാതൃഭൂമി ന്യുസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ വീണ്ടും വന്നതില്‍ സന്തോഷമുണ്ടെന്നും കേരളത്തില്‍ നിന്നും രണ്ടുപേര്‍ കേന്ദ്രമന്ത്രിസഭയില്‍ എത്തിയത് കേരളജനതയ്ക്ക് മുഴുവന്‍ അഭിമാനകരമാണെന്നും കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ സുരേഷ്ഗോപിക്ക് ക്രൈ്സതവരുടേയും പിന്തുണ കിട്ടിയിരിക്കാമെന്നും പറഞ്ഞു. കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നെങ്കില്‍ അവര്‍ ഒരു സീറ്റില്‍ പോലും ജയില്ലായിരുന്നു. നേരത്തേ തിരുവനന്തപുരത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഒരു സീറ്റ് കിട്ടിയതാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ അത് നഷ്്ടമായി. ഇതുവരെ അവര്‍ക്ക് ഒരു ലോക്സഭാ മണ്ഡലം കിട്ടിയിരുന്നില്ല. ഇത്തവണ കിട്ടി. അടുത്ത തവണ ഈ സീറ്റ് ഉണ്ടാകുമോ എന്നറിയല്ലെന്നും പറഞ്ഞു.
മണിപ്പൂര്‍ കലാപത്തില്‍ ഇതുവരെ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി മാത്രം വിമര്‍ശിച്ചിരുന്ന ക്രൈസ്തവ സഭയാണ് ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടാകുന്നെന്നും ക്രിസ്ത്യാനികളും മറ്റിതര വിഭാഗക്കാരും മരിച്ചു വീഴുകയാണെന്നും ക്രിസ്ത്യാനികളും ഇതരവിഭാഗക്കാരും മരിച്ചു വീഴുകയാണെന്നും മണിപ്പൂരില്‍ ഉണ്ടാകുന്ന കാര്യങ്ങള്‍ ഇന്ത്യന്‍ സംസ്ക്കാരത്തിന് തന്നെ നാണക്കേടാണെന്നും നേരത്തേ ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന് ബസേലിയോസ് മാര്‍തോമ മാത്യൂസ് തൃതീയന്‍ കുറ്റപ്പെടുത്തിയിരുന്നു. പള്ളിക ള്‍ തകര്‍ക്കപ്പെടുകയും കലാപം തുടരുകയും ചെയ്യുന്നതില്‍ ആശങ്കലുണ്ട്. ആഭ്യന്തരമന്ത്രി ഇടപെട്ടിട്ടും കലാപം അവസാനിപ്പിക്കാന്‍ കഴിയുന്നില്ല എന്നതിന് കാരണം കേന്ദ്രം ഫലപ്രദമായി ഇടപെടുന്നില്ല എന്നതാണെന്നും വിമര്‍ശിക്കുകയും ചെയ്തിരുന്നു.






