
വൈറല്‍ അണുബാധയെ ചെറുക്കാന്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താല്‍ മതിയെന്ന നടി സാമന്തയുടെ പോസ്റ്റ് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഡോക്ടർമാരടക്കം നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയത്. ഇപ്പോഴിതാ സാമന്തയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് വിഷ്ണു വിശാലിന്റെ ഭാര്യയും ബാഡ്മിന്റണ്‍ താരവുമായ ജ്വാല ഗുട്ട.
"തന്നെ പിന്തുടരുന്ന ധാരാളം ആളുകൾക്ക് മരുന്ന് നിർദ്ദേശിക്കുന്ന സെലിബ്രിറ്റിയോടുള്ള എൻ്റെ ഒരേയൊരു ചോദ്യം, സഹായിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായി… പക്ഷേ… നിങ്ങൾ നിര്‍ദേശിച്ച ചികിത്സാരീതി ഫലം കാണാതെ, ആരുടെയെങ്കിലും മരണ കാരണമാവുകയാണെങ്കിലോ? നിങ്ങള്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ? നിങ്ങള്‍ ടാഗ് ചെയ്ത ഡോക്ടര്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ?"- എന്നാണ് ജ്വാല ഗുട്ട ചോദിക്കുന്നത്.
അണുബാധ ചികിത്സിക്കാന്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താല്‍ മതിയെന്ന സാമന്തയുടെ വാദത്തെ വിമര്‍ശിച്ച് ഡോ. സിറിയക് എബി ഫിലിപ്സും രംഗത്തെത്തിയിരുന്നു. അശാസ്ത്രീയവും അപകടകരവുമായ രീതിയെയാണ് സമാന്ത പ്രോത്സാഹിപ്പിക്കുന്നതെന്നും താരത്തെ ജയിലിലടക്കണമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ തനിക്ക് ആരെയും ഉപദ്രവിക്കണമെന്നില്ലെന്നും തനിക്ക് ഫലപ്രദമായ ഒരു രീതി പങ്കുവച്ചതാണെന്നും സാമന്ത പറഞ്ഞിരുന്നു.
My only question to the celeb who’s prescribing a medicine to the huge number of people who are following her…
I ustand the intention is to help….
But…just in case..just in case the prescription doesn’t help and causes a fatality…will u be taking the RESPONSIBILITY too?????…— Gutta Jwala 💙 (@Guttajwala) July 5, 2024






