
യുവജനോത്സവ വേദികളില്‍ നിന്ന് ബിഗ് സ്ക്രീനിലേക്ക് മിനിസ്ക്രീനിലേക്കും എത്തി തിളങ്ങിയ നടിയാണ് ശാലുമേനോൻ. 1998ല്‍ ബ്രിട്ടീഷ് മാർക്കറ്റ് എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയ താരം മലയാളികളുടെ പ്രിയപ്പെട്ട നർത്തകിയും അഭിനേത്രിയുമായി മാറി. നിരവധി സീരിയലുകളിലും സിനിമകളിലും താവം ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മിനിസ്ക്രീനില്‍ തിളങ്ങി നിന്നിരുന്ന താരം ഒരു ഇടവേളയ്ക്ക് ശേഷം കറുത്തമുത്തിലെ കന്യ എന്ന വേഷത്തിലൂടെ ഗംഭീരമായി തിരിച്ചുവന്നു. മഞ്ഞില്‍ വിരിഞ്ഞ് പൂവ് എന്ന സീരിയലിലും ശക്തമായ കഥാപാത്രം ശാലു ചെയ്തിരുന്നു.
നിരവധി നൃത്ത വിദ്യാലയങ്ങളുള്ള താരം യൂട്യൂബിലും സജീവമാണ്. അതിലൂടെ താരം പങ്കിടുന്ന ഡാൻസ് വീഡിയോകള്‍ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. കലാരംഗത്ത് സജീവമായി നടക്കുന്ന സമയത്താണ് അപ്രതീക്ഷിത പ്രതിസന്ധികളും വിവാദങ്ങളും താരത്തിന്റെ ജീവിതത്തില്‍ സംഭവിക്കുന്നത്. അന്ന് സോളാർ തട്ടിപ്പു കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനുമായി ചേർന്ന് പണം തട്ടിയെടുത്തുവെന്നാണ് ശാലു മേനോനെതിരായി വന്ന കേസ്, കേസിലെ രണ്ടാം പ്രതി ആയിരുന്നു നടി, സിനിമയില്‍ മാത്രം ജയില്‍ കണ്ടിരുന്ന താൻ 49 ദിവസം ജയിലില്‍ കിടന്നപ്പോള്‍ പലതരം മനുഷ്യരെ കാണാൻ പറ്റിയെന്നും ജീവിതം കൂടുതല്‍ പഠിക്കാൻ പറ്റിയെന്നും താരം മുന്‍പ് പറഞ്ഞിട്ടുണ്ട്. എങ്കിലും പ്രതിസന്ധികളെ എല്ലാം മാറികിടന്ന് കലയുടെ ലോകത്ത് നൃത്തത്തിലും അഭിനയത്തിലും വീണ്ടും സജീവമായിട്ടുണ്ട് താരം.
ഇപ്പോഴിതാ 49 ദിവസത്തെ ജയില്‍ വാസത്തെ കുറിച്ചും തനിക്ക് ഒരു കഷ്ടകാലം വന്നപ്പോഴാണ് ആരൊക്കെ കൂടെ നില്ക്കും എന്നത് മനസിലായതെന്നും എല്ലാവരേയും വിശ്വസിക്കുന്ന തന്റെ സ്വഭാവം അതോടെ മാറിയെന്നും താരം പറയുകയാണ്.
‘‘അപ്പൂപ്പനായിട്ടാണ് എന്നെ നൃത്തം പഠിപ്പിച്ച് തുടങ്ങിയത്. ഞാൻ ആദ്യമായി ചെയ്ത സീരിയലില്‍ ലഭിച്ച വേഷം യക്ഷിയുടേതാണ്. പിന്നീടാണ് ദേവി കഥാപാത്രങ്ങള്‍ ചെയ്ത് തുടങ്ങിയത്. ഞാൻ അമിതമായി എല്ലാവരേയും വിശ്വസിച്ചിരുന്നയാളാണ്. അതിന്റെ ഭാഗമായി ചില സംഭവങ്ങള്‍ ലൈഫിലുണ്ടായി. അതോടെ പല പാഠങ്ങളും പഠിച്ചു. എനിക്ക് ഈശ്വരന്റെ അനുഗ്രഹം ഉള്ളതായി തോന്നിയിട്ടുണ്ട്.
വിഷമഘട്ടത്തില്‍ ഒപ്പം നിന്നത് അമ്മയും അമ്മൂമ്മയും എന്റെ സ്റ്റുഡന്റ്സും അവരുടെ പാരന്റ്സുമാണ്. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള കാര്യങ്ങളാണ് ഞാൻ എന്റെ ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളത്. ഞാൻ ജയിലില്‍ കിടന്നതിനെ പേരില്‍ എന്നെ മാറ്റിനിറുത്തിയിട്ടുണ്ട്, പലരും എന്നെ സീരിയലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഞാൻ തെറ്റ് ചെയ്യാത്ത ആളാണ് പിന്നെ എന്തിനാണ് ഞാൻ വിഷമിച്ചു മാറിനില്കുന്നത്, 49 ദിവസം താൻ ജയിലില്‍ കിടന്നപ്പോള്‍ ഒരു നടിയുടെ പരിഗണന പോലും ജയിലില്‍ ലഭിച്ചിരുന്നില്ല, എല്ലാവരെയും പോലെ പാ തറയില്‍ വിരിച്ചാണ് ഞാനും കിടന്നിരുന്നത്.
അറസ്റ്റുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അന്ന് ന്യൂസ് കവർ ചെയ്യാൻ വന്ന മീഡിയയ്ക്ക് ഞാൻ ചായ വരെ കൊടുത്തിരുന്നു. അറസ്റ്റ് ചെയ്യുമോയെന്ന് പേടിച്ച് കുടുംബക്കാർ വരെ മാറി നിന്നു. എന്റെ ജീവിതം വേണമെങ്കില്‍ ഒരു ബുക്ക് ആക്കാം.
പല തരത്തിലുള്ള ആളുകളെ ജയിലില്‍ വെച്ച് കണ്ടു. എന്റെ കൂടെ താമസിച്ചത് ഒരു പ്രായമായ അമ്മയായിരുന്നു. നാല് വർഷമായി അവർ ജയിലില്‍ കിടക്കുകയാണ്, അവരെ മകന് പോലും വേണ്ട. അതുകൊണ്ടാണ് അവർ ജയിലില്‍ തന്നെ തുടരുന്നത്. അധികം ആരെയും വിശ്വസിക്കരുതെന്ന പാഠം ഞാൻ പഠിച്ചു. അറസ്റ്റുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അന്ന് ന്യൂസ് കവർ ചെയ്യാൻ വന്ന മീഡിയയ്ക്ക് ഞാൻ ചായവരെ കൊടുത്തിരുന്നു. അറസ്റ്റ് ചെയ്യുമോയെന്ന് പേടിച്ച് കുടുംബക്കാർ വരെ മാറി നിന്നു. എന്റെ ജീവിതം വേണമെങ്കില്‍ ഒരു ബുക്ക് ആക്കിമാറ്റം...’’ ശാലു പറയുന്നു.
ദിലീപിനെയും കാവ്യയെക്കുറിച്ചും ശാലു മേനോന് സംസാരിക്കുന്നുണ്ട്. കാവ്യയെ സ്കൂള്‍ സമയം തൊട്ട് തന്നെ അറിയാമായിരുന്നുവെന്നും താൻ അഭിനയിക്കാൻ വന്ന സമയത്താണ് ദിലീപേട്ടനെ പരിചയപ്പെട്ടതെന്നും തന്റെ ഡാൻസ് സ്കൂളിന്റെ 25ാം വാർഷികത്തിന് ദിലീപ് പ്രതിഫലം വാങ്ങാതെ എത്തിയതിനെക്കുറിച്ചുമെല്ലാം ശാലു മേനോൻ പറയുന്നുണ്ട്.
‘‘ഞാൻ അഭിനയിക്കാൻ വന്ന സമയത്താണ് ദിലീപേട്ടനെ പരിചയപ്പെടുന്നത്. ഞാൻ ദിലീപേട്ടൻ അഭിനയിച്ചൊരു വളരെ ഫേമസ് ആയ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. രണ്ട് ദിവസം ഷൂട്ട് ചെയ്തു. പക്ഷേ ഞാനത് കംപ്ലീറ്റ് ചെയ്തില്ല. എന്തോ എനിക്കവിടത്തെ സാഹചര്യങ്ങളുമായി ഒത്തൊരുമിച്ച് പോകാൻ പറ്റാത്തത് കൊണ്ട് ഞാൻ തിരിച്ചുവന്നു. അവിടത്തെ സാഹചര്യവുമാപൊരുത്തപ്പെട്ടുപോകാൻ പറ്റിയിരുന്നില്ല. എനിക്ക് ദിലീപേട്ടന്റെ പടത്തില്‍ അഭിനയിക്കാൻ ഭയങ്കര ആഗ്രഹമായിരുന്നു. സീരിയലില്‍ അഭിനയിക്കുന്ന സമയമായിരുന്നു.
ആ സമയത്താണ് വിളിക്കുന്നത്. ദിലീപേട്ടന്റെ പടം എന്ന് പറയുമ്പോള്‍ ഭയങ്കര ആഗ്രഹമല്ലേ.. നമ്മള് അങ്ങനെ ചെല്ലുന്നതാണ്. ഞങ്ങള്‍ അവിടെ രണ്ട് ദിവസം ഷൂട്ട് ഉണ്ടായിരുന്നു. പിന്നെ അത് ചെയ്യാൻ പറ്റിയില്ല, അതില്‍ വിഷമമുണ്ട്. നല്ലൊരു കഥാപാത്രമായിരുന്നു. പിന്നെ സിനിമ ചെയ്യാൻ യോഗം വേണമല്ലോ, ഞാനങ്ങനങ്ങ് വിട്ടു. പിന്നെ കാവ്യയുമായി നല്ല ബന്ധമാണ്. ഞങ്ങള്‍ ഒരുമിച്ച് മത്സരിച്ചിട്ടുണ്ട്.
കാവ്യയെ നേരത്തെ തൊട്ടെ എനിക്കറിയാം, സ്കൂള്‍ തൊട്ടേ അറിയാം. ഫുള്‍ വിളിക്കുകയോ കോണ്‍ണ്ടാക്ട് ചെയ്യുകയോ ഒന്നുമില്ല, ഇടയ്ക്ക് ഒന്ന് മെസേജ് അയക്കും അത്രയൊക്കയെ ഉണ്ടായിരുന്നുള്ളൂ. നൃത്തവിദ്യാലയത്തിന്റെ 25ാം അനിവേഴ്സറി സമയത്ത് ദിലീപേട്ടന്റെ നമ്പര്‍ ഇല്ലാതിരുന്നത് കൊണ്ട് ഞാൻ കാവ്യയെയാണ് വിളിച്ചത്.
കാവ്യ പറഞ്ഞു ദിലീപേട്ടന്റെ നമ്പർ തരാം നേരിട്ട് വിളിച്ചോ, അതിനെന്താ കുഴപ്പം ഫ്രീ ആണെങ്കില്‍ വരുമെന്ന് പറഞ്ഞു, അങ്ങനെ ഞാൻ ദിലീപേട്ടനെ കോണ്ടാക്റ്റ് ചെയ്യുന്നു. ദിലീപേട്ടനോട് കാര്യം പറയുന്നു. എന്റെ അപ്പൂപ്പന്റെ ബാല കാണാൻ സൈക്കിളില്‍ പോവുമായിരുന്നുവെന്ന് പറയുമായിരുന്നു, അപ്പൂപ്പനോട് ദിലീപേട്ടന് വലിയ ആരാധന ഉണ്ടായിരുന്നു. അപ്പൂപ്പന്റെ സ്ഥാപനത്തിന്റെ 25 വർഷത്തിന്റെ ആനുവല്‍ ഡേയ്ക്ക് തീർച്ചയായും വരാമെന്ന് പറഞ്ഞു, അങ്ങനെയാണ് അദ്ദേഹം വന്നത്, ഭയങ്കര സന്തോഷം...’’ ശാലു മേനോൻ പറയുന്നു. ഒരു യൂ ട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്.
അടുത്തിടെ ശാലുവിനെതിരെ ആരോപണങ്ങളുമായി മുൻ ഭർത്താവും രംഗത്ത് എത്തിയിരുന്നു. 2016ലാണ് ശാലു നടനായ സജി നായരെ വിവാഹം കഴിച്ചത്. അന്ന് ഏറെ വാര്‍ത്ത പ്രധാന്യം നേടിയതായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ത്ത.
എന്നാല്‍ 2022 ഡിസംബറില്‍ ഇരുവരും പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ശാലു മേനോന് തന്നെയാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. എന്നെ മുഴുവനായും ശാലു മേനോൻ നശിപ്പിച്ചു എന്നാണ് സജി നായർ വിവാഹ ജീവിതത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.
‘‘തിരിച്ച് പറയാൻ തുടങ്ങി കഴിഞ്ഞാല്‍ നമ്മളും അവരും തമ്മില്‍ വ്യത്യാസവും ഇല്ലാതെയാകും. ഇപ്പോള്‍ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. കുറച്ചധികം പറയാനുണ്ട് അതിനുള്ള സമയം എത്തിയാല്‍ ഞാൻ പറയും. ആവശ്യം കഴിയുമ്പോള്‍ വലിച്ചെറിയുന്നത് അല്ലല്ലോ നമ്മുടെയൊക്കെ ജീവിതം...’’ ശാലുവുമായുള്ള വിവാഹ ജീവിതത്തെ കുറിച്ച് സംസാരിക്കവെ സജി പറഞ്ഞത് ഇങ്ങനെയാണ്.






