
ബോളിവുഡിന്റെ താരസുന്ദരിയായ കരീന കപൂർ ഖാൻ ഒരു അഭിനേത്രി enna നിലയിൽ മാത്രമല്ല, അവതാരക എന്ന നിലയിലും പ്രേക്ഷകപ്രിയങ്കരിയാണ്. 'വാട്ട് വുമൺ വാണ്ട്.... " എന്ന ചാറ്റ് ഷോയിൽ കരീനയോട് സംസാരിക്കാൻ ഒരുപാട് സെലിബ്രിറ്റികൾ എത്താറുണ്ട്.
ഇപ്പോഴിതാ ഇക്കഴിഞ്ഞ ഏറ്റവും പുതിയ എപ്പിസോഡിൽ, സ്ത്രീ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യാൻ കരീന കപൂർ ഖാൻ തപ്സി പന്നുവിനെയാണ് സ്വീകരിച്ചത്. പിങ്ക്, നാം ഷബാന, മുൽക്ക് തുടങ്ങിയ സിനിമകളിലെ സ്വാധീനമുള്ള വേഷങ്ങൾക്ക് പേരുകേട്ട തപ്സി തന്റെ വ്യക്തിപരമായ അനുഭവങ്ങളടക്കം തnte സുരക്ഷയെക്കുറിച്ചുള്ള അവബോധം എങ്ങനെ വികസിച്ചുവെന്ന് പറയുകയും ചെയ്തു.
"ഡൽഹി എല്ലായ്പ്പോഴും താരതമ്യേന സുരക്ഷിതമല്ലെന്ന് കണക്കാക്കപ്പെടുന്നു. ഞാൻ ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് മാറിയപ്പോൾ, സുരക്ഷാ നിലവാരത്തിൽ ഒരു വലിയ വ്യത്യാസം ഞാൻ ശ്രദ്ധിച്ചു. ഡൽഹിയിൽ, എന്റെ മാതാപിതാക്കൾ പോലും ജാഗ്രത പുലർത്തുന്നു, രാത്രി 8 മണിക്ക് ശേഷം ഓരോ 15 മിനിറ്റിലും ഞാൻ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ മുംബൈയിൽ അന്തരീക്ഷം വ്യത്യസ്തമാണ്, മാനസികാവസ്ഥ കൂടുതൽ ശാന്തമാണ്..."താപ്സീ പന്നു പറയുന്നു.
ഡൽഹിയിലെ പൊതുഗതാഗതവുമായി ബന്ധപ്പെട്ട തന്റെ കൗമാര കാലത്തെ ഒരു സ്വകാര്യ സംഭവവും തപ്സി വിവരിച്ചു. "അനുചിതമായ സ്പർശിച്ച ആ അക്രമിയുടെ വിരൽ വളച്ചൊടിച്ച ശേഷം ഞാൻ വേഗത്തിൽ മുന്നോട്ടു നീങ്ങി. ഇത് പലപ്പോഴും പൊതു ഇടങ്ങളിൽ സംഭവിക്കാറുണ്ട്. ഡൽഹിയിൽ പൊതുഗതാഗതം ഉപയോഗിക്കുന്ന എല്ലാ പെൺകുട്ടികളും അനുഭവിക്കുന്ന ഒരു കാര്യമാണിത്... താപ്സീ പന്നു പറയുന്നു.






