
ന്യൂഡല്‍ഹി: ആട്ടം മികച്ച പ്രകടനം നടത്തിയ എഴുപതാമത് ദേശീയ പുരസ്ക്കാരത്തില്‍ കാന്താരയിലെ പ്രകടനത്തിന് ഋഷഭ് ഷെട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച നടിയ്ക്കുള്ള പുരസ്ക്കാരം രണ്ടുപേര്‍ക്കാണ്. നിത്യാമേനോനും മാനസി പരേഖും സ്വന്തമാക്കി. മലയാളസിനിമ ആട്ടത്തിന് മികച്ച സിനിമ എന്നിവ ഉള്‍പ്പെടെ മൂന്ന് പുരസ്ക്കാരമാണ് നേടാനായത്.
എഡിറ്റിംഗിനും തിരക്കഥയ്ക്കും ആട്ടം പുരസ്ക്കാരം നേടി. നിത്യാമേനോന് തമിഴ്സിനിമ 'തിരുച്ചിറ്റമ്പലത്തി'ന് പുരസ്ക്കാരം നേടിയപ്പോള്‍ കച്ച് എക്സ്പ്രസ് എന്ന സിനിമയിലെ പ്രകടനത്തിനാണ് മാനസി പരേഖിനെ നിത്യാമേനോനൊപ്പം മികച്ച നടിയായി പരിഗണിച്ചത്.
മികച്ച തിരക്കഥയ്ക്ക് ആട്ടം എഴുതിയ ആനന്ദ് ഏകര്‍ഷി പുരസ്ക്കാരം നേടി. സിനിമയുടെ ചിത്രസംയോജനം നടത്തിയ മഹേഷ് ഭുവനേന്ദും നേടി. സൗദിവെള്ളയ്ക്ക് മികച്ച മലയാളസിനിമയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സിനിമയിലെ ഗാനത്തിന് ബോംബെ ജയശ്രീ മികച്ച ഗായികയായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാളം സിനിമ തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളയ്ക്ക സ്വന്തമാക്കി.
ബാലതാരമായി ആണ്‍വിഭാഗത്തില്‍ മാളികപ്പുറത്തില്‍ അഭിനയിച്ച ശ്രീപഥ് നേടി. മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്ക്കാരം സംസ്ഥാന പുരസ്ക്കാരത്തിനും അര്‍ഹമായ മലയാളിയായ കിഷോര്‍കുമാറിന് ലഭിച്ചു. മഴവില്‍ കണ്ണിലൂടെ മലയാള സിനിമ എന്ന പുസ്തകത്തിനാണ് പുരസ്ക്കാരം. നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച സംവിധായികയായി 'ഫ്രം ദി ഷാഡോ' ഒരുക്കിയ മറിയം ചാണ്ടി മാനാഞ്ചേരി നേടി.
മികച്ച സംവിധായകനുള്ള പുരസ്കാരം ഉഞ്ചൈയ് ചെയ്ത സൂരജ് ബര്‍ജാത്യയാണ് നേടിയത്. ഋഷഭ് ഷെട്ടിക്കൊപ്പം ജനപ്രിയ ചിത്രത്തിനുള്ള പുരസ്ക്കാരവും കാന്താര നേടി. മികച്ച പശ്ചാത്തല സംഗീതത്തിന് പൊന്നിയില്‍ സെല്വന് പാര്‍ട്ട് വണ്ണിന് പിന്നില്‍ പ്രവര്‍ത്തിച്ച എ.ആര്. റഹ്മാന് സ്വന്തമാക്കി. ബ്രഹ്മാസ്ത്രയ്ക്ക് സംഗീതം നല്കിയ പ്രീതമാണ് മികച്ച സംഗീത സംവിധായകന്.
മികച്ച ഛായാഗ്രഹണവും പൊന്നിയില്‍ സെല്വന് പാര്‍ട്ട് വണ്‍ സ്വന്തമാക്കി. മണിരത്നം ഒരുക്കിയ പൊന്നി സെല്വന് ഭാഗം ഒന്ന് മികച്ച തമിഴ്സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഹിന്ദിസിനിമ ഗുല്മോഹറായിരുന്നു. കെ.ജി.എഫ് 2 ആണ് മികച്ച കന്നഡ സിനിമ. ബെസ്റ്റ് സ്റ്റണ്ട് കോറിയോഗ്രാഫിക്കും പുരസ്ക്കാരം കെ.ജി.എഫ് 2 നേടി. ഗുല്‍മോഹറിലെ അഭിനയത്തിന് മനോജ് ബാജ്പോയിയും സഞ്ജയ് സലീല്‍ ചൗധരിയും പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി.






