
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ നോക്കുന്നതെന്നും സ്ത്രീകൾ ചൂഷണത്തിനിരയായ വിവരം റിപ്പോർട്ടിലുണ്ടങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്.
റിപ്പോർട്ട് പുറത്ത് വിടണം എന്നത് വ്യക്തികളുടെ താത്പര്യമാണെന്നും പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവിടുന്ന കാര്യത്തില്‍ സർക്കാരിനോ സാംസ്കാരിക വകുപ്പിനോ റോളില്ലെന്നും സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറാണ് റിപ്പോർട്ട് പുറത്ത് വിടേണ്ടത്.
സാംസ്കാരിക വകുപ്പല്ല റിപ്പോർട്ട് പുറത്ത് വിടേണ്ടതെന്നും സാംസ്കാരിക വകുപ്പിനോട് റിപ്പോർട്ട് തേടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.കോടതി പറഞ്ഞ സമയത്തിനുള്ളിൽ റിപ്പോർട്ട് പുറത്ത് വിടുമെന്നും ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും പറഞ്ഞു.
സിനിമ മേഖലയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തന്നെയാണ്. റിപ്പോർട്ട് പുറത്ത് വിടണം എന്നാണ് സർക്കാരിന്റെ നിലപാടെന്നും ഇപ്പോള്‍ തിരക്ക് കൂട്ടേണ്ടെന്നും വിധി വരട്ടേയെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.






