
കൊച്ചി : കളമശേരി കണ്വന്ഷന് സെന്റര്‍ സ്ഫോടന കേസില്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ.) ചുമത്തുന്നതിനു സംസ്ഥാന സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചു. പ്രോസിക്യൂഷന് അനുമതിയില്ലാതെ പ്രത്യേക അനേ്വഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മടക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് ആഭ്യന്തര വകുപ്പിനെ വീണ്ടും സമീപിച്ചെങ്കിലും പ്രതിക്കെതിരേ യു.എ.പി.എ. ചുമത്തുന്നതിനു പ്രോസിക്യൂഷന് അനുമതി നിഷേധിക്കുകയായിരുന്നു.
ഇതോടെ പ്രോസിക്യൂഷന് അനുമതി ലഭിക്കാതെ തന്നെ, കേസിലെ ഏകപ്രതി തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിനെതിരേ തീവ്രവാദ ആക്രമണം നടത്തിയതിനു യു.എ.പി.എ. വകുപ്പു ചുമത്തി വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. തീവ്രവാദ ആക്രമണം നടത്തിയതിന് യു.എ.പി.എ. നിയമപ്രകാരവും സ്ഫോടക വസ്തു നിയമപ്രകാരമുള്ള വകുപ്പുകളും, കൊലപാതകം, കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങളും മാര്‍ട്ടിനെതിരേ ചുമത്തിയിട്ടുണ്ട്. എന്നാല്‍, തീവ്രവാദ ബന്ധം ചുമത്തുന്നതു സര്‍ക്കാരിന്റെ നയമല്ലാത്തതിനാലാണു പ്രോസിക്യൂഷന് അനുമതി നല്‍കാത്തതെന്നാണു വിവരം. കുറ്റപത്രം സമര്‍പ്പിച്ചു. തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിനാണു കേസിലെ ഏക പ്രതി. യഹോവയുടെ സാക്ഷികള്‍ പ്രസ്ഥാനത്തോടുള്ള എതിര്‍പ്പാണ് ആക്രമണത്തിലേക്കു നയിച്ചതെന്നാണു കുറ്റപത്രത്തിലെ കണ്ടെത്തല്‍.
3578 പേജുള്ള കുറ്റപത്രമാണ് അനേ്വഷണ ഉദ്യോഗസ്ഥനായ കൊച്ചി സിറ്റി ഡപ്യൂട്ടി പോലീസ് കമ്മിഷണര്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. ഡൊമിനിക് മാര്‍ട്ടിന്റെ ദുബായിലെ ജോലിസ്ഥലത്തും വിശദമായി അനേ്വഷണം നടത്തിയിരുന്നു. പോലീസ് യു.എ.പി.എ. ചുമത്താത്തതിനാല്‍, ദേശീയ അനേ്വഷണ ഏജന്‍സിക്കു (എന്‍.ഐ.എ.) കേസ് ഏറ്റെടുക്കാനായിട്ടില്ല. പ്രതിയുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളും വിശദമായി പരിശോധിച്ചതാണ്. ആക്രമണത്തിന്റെ തയാറെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ മറ്റാര്‍ക്കെങ്കിലും അറിവോ പങ്കോ ഉണ്ടോ എന്നാണ് എന്‍.ഐ.എ. പരിശോധിച്ചത്. ആശാരിയായും ഫോര്‍മാനായും ദുബായില്‍ ജോലി നോക്കിയിരുന്നു.
ബോംബ് നിര്‍മാണത്തിലടക്കം മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്നും പരിശോധിക്കാനുണ്ട്. ഇതിനായി ഒരു വര്‍ഷത്തെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതാണ്. എന്‍.ഐ.എയുടെ പ്രാഥമിക അനേ്വഷണത്തില്‍ രണ്ടാമതൊരാളുടെ പങ്ക് കണ്ടെത്താനായിരുന്നില്ല. ഭയപ്പെടുത്തുന്ന ആക്രമണത്തിലൂടെ യഹോവയുടെ സാക്ഷികളിലേക്കു പൊതുജനത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധ കൊണ്ടുവരികയും സംഘടനയെ നിരോധിക്കുകയുമായിരുന്നു ഡൊമിനിക് മാര്ട്ടിന് ലക്ഷ്യമിട്ടതെന്നാണു കുറ്റപത്രം പറയുന്നു.
2023 ഒക്ടോബര്‍ 29 നാണു കളമശേരി സാമ്ര കണ്വന്ഷന് സെന്ററില്‍ സ്ഫോടനം നടന്നത്. രണ്ടുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ബാക്കി ആറു പേര് ചികിത്സയിലിരിക്കെ മരിച്ചു. സ്വയം നിര്‍മിച്ച്, പരീക്ഷിച്ച് ഉറപ്പിച്ച ഐ.ഇ.ഡി. ഉപയോഗിച്ചു സ്ഫോടനം നടത്തിയ തമ്മനം സ്വദേശി ഡൊമിനിക് മാര്ട്ടിന് അന്നുതന്നെ പോലീസില്‍ കീഴടങ്ങിയിരുന്നു. കേസില്‍ 294 സാക്ഷികളാണുള്ളത്. 137 തൊണ്ടിമുതലും 236 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.






