
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ധര്‍മ്മരാജ് വരുമ്പോള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഓഫീസില്‍ ഉണ്ടായിരുന്നെന്നും പണം കൈകാര്യം ചെയ്തതിന്റെ കൂടുതല്‍ രേഖകള്‍ കയ്യിലുണ്ടെന്നും ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി സതീശന് തിരൂര്‍. കേസ് അന്വേഷണത്തോട് സഹകരിക്കുമെന്നും മുഴുവന്‍ സത്യങ്ങളും പോലീസിനോട് പറയുമെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.
ആറു ചാക്കുകളിലായി കുഴല്‍പ്പണം എത്തിച്ചെന്നായിരുന്നു സതീശന് കഴിഞ്ഞ ദിവസം പറഞ്ഞത്. ഓഫീസില്‍ പണമെത്തിച്ചു എന്ന് മുമ്പ് നടത്തിയ ആരോപണങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും സാമ്പത്തീക ക്രമക്കേട് നടത്തിയിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. സാമ്പത്തീക ക്രമക്കേടില്‍ നടപടിയെടുത്തു എന്ന വാദം തെറ്റാണെന്നും ഇയാള്‍ പറഞ്ഞു. കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത 23 പ്രതികളുടെ വിചാരണ നടക്കാനിരിക്കെയാണ് വെളിപ്പെടുത്തലുകളുമായി സതീശന് എത്തിയിരുന്നത്.
കുഴല്‍പ്പണം എത്തിച്ച ധര്മ്മരാജന് മുറിയെടുത്തു നല്‍കിയത് ബിജെപിയാണെന്നും പണമാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും അനധികൃതപണമാണെന്ന് അറിഞ്ഞിരുന്നേയില്ലെന്നും ഇന്നലെ ബിജെപി നേതാവ് വെളിപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കൊണ്ടുവന്ന കുഴല്‍പ്പണം ദേശീയപാതയില്‍ വെച്ച് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ ധര്മ്മരാജന് പരാതി നല്‍കിയിരുന്നു. അതേസമയം മുന്‍ ഓഫീസ് സെക്രട്ടറിയെ രണ്ടു വര്‍ഷം മുമ്പ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്നായിരുന്നു ഇന്നലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സുരേന്ദ്രന് പറഞ്ഞത്. കേസിലെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും പറഞ്ഞിരുന്നു.
കേസ് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തിരൂര്‍ സതീശ് ഇപ്പോള്‍ ആര്‍ക്കൊപ്പമാണെന്ന കാര്യം അന്വേഷിക്കണം എന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പിആര്‍ ഏജന്‍സി ആണ് ഇപ്പോളത്തെ ആരോപണങ്ങള്‍ക്ക് പിന്നിലുള്ളത്. പോലീസ് അന്വേഷിച്ചു ചാര്‍ജ് ഷീറ്റ് കൊടുത്ത കേസാണിതെന്ന് പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ അടക്കം കുഴല്‍പ്പണം ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. സമഗ്ര അന്വേഷണം വേണമെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. കേസില്‍ കൂടുതല്‍ നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്നും കേള്‍ക്കുന്നുണ്ട്.






