
അമ്പലപ്പുഴ: കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ കൊലപാതകത്തിലേക്കു നയിച്ചത് കാമുകന് ജയചന്ദ്രന്റെ സംശയങ്ങള്‍. ആറിനു ജയചന്ദ്രനും വിജയലക്ഷ്മിയുമായി അമ്പലപ്പുഴയിലെത്തിയ ശേഷം ഇവിടെനിന്ന് ഓട്ടോറിക്ഷയില്‍ ജയചന്ദ്രന്റെ കരൂരുള്ള വീട്ടില്‍ സന്ധ്യയോടെ എത്തി. ഇവിടെ ജയചന്ദ്രന്റെ ഭാര്യയും മകനുമില്ലായിരുന്നു. രാത്രി ഒന്നോടെ മറ്റൊരാളുമായി വിജയലക്ഷ്മി ഫോണില്‍ സംസാരിക്കുന്നത് കണ്ട തര്‍ക്കത്തിനിടെ ജയചന്ദ്രന് വിജയലക്ഷ്മിയെ തള്ളുകയായിരുന്നു.
വീഴ്ചയില്‍ ബോധരഹിതയായ വിജയലക്ഷ്മി മരിച്ചെന്ന ധാരണയില്‍ ജയചന്ദ്രന് വീടിന് തൊട്ടടുത്തുള്ള പുരയിടത്തില്‍ കുഴിയെടുത്തു. ഇതിനുശേഷം കഴുത്തില്‍ കയറിട്ട് വലിച്ചുകൊണ്ടു വരുന്നതിനിടയില്‍ വിജയലക്ഷ്മി ഉണര്‍ന്നു. ഇൗ സമയം വീട്ടിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് തലയിലും പുറകിലും വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനു ശേഷമാണ് കുഴിയിലിട്ട് മൃതദേഹം മറവ് ചെയ്തത്. മലയാലപ്പുഴ ക്ഷേത്രത്തില്‍ പോകാമെന്നു പറഞ്ഞാണ് കരുനാഗപ്പള്ളിയില്‍നിന്ന് വിജയലക്ഷ്മിയുമായി ജയചന്ദ്രന് കരൂരിലെത്തിയത്.
വിജയലക്ഷ്മിയെ ഇടുക്കിയിലാണ് വിവാഹം കഴിച്ചയച്ചത്. ഇൗ വിവാഹത്തില്‍ കുട്ടികളുണ്ട്. ബന്ധം വേര്‍പെടുത്തി കരുനാഗപ്പള്ളിയില്‍ തിരിച്ചെത്തി താമസിക്കുന്നതിനിടെയാണ് തുറമുഖത്ത് ജോലിക്കെത്തിയ ജയചന്ദ്രനുമായി പരിചയപ്പെട്ടത്. പിന്നീട് ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളും നടന്നതായാണ് വിവരം. എന്നാല്‍, വിജയലക്ഷ്മിക്കു ജയചന്ദ്രനെ കൂടാതെ മറ്റ് ചില ബന്ധങ്ങളുമുണ്ടായിരുന്നത്രേ. നവംബര്‍ ഏഴിന് പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ജയചന്ദ്രന്റെ സാന്നിധ്യത്തില്‍ വിജയലക്ഷ്മി മറ്റൊരു സുഹൃത്തിനെ ഫോണില്‍ വിളിച്ചതാണ് വൈരാഗ്യത്തിന് കാരണമായത്.
പ്രതി ജയചന്ദ്രന് വിജയലക്ഷ്മിയുടെ ഫോണ്‍ ഉപേക്ഷിച്ചത് കൊലപാതകം നടന്ന് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു. കൊലപാതകത്തിനുശേഷം വിജയലക്ഷ്മിയുടെ സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി. മൂന്നു ദിവസത്തിനുശേഷം പ്രതി എറണാകുളത്തെത്തി. വിജയലക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ കണ്ണൂരിലേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസില്‍ ഉപേക്ഷിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പിടിക്കപ്പെടാതിരിക്കാനായാണ് ഫോണ്‍ ഉപേക്ഷിച്ചത്. എന്നാല്‍ ഇത് ലഭിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ദൃശ്യം സിനിമയില്‍നിന്നാണ് പ്രതിക്ക് ഇൗ ആശയം ലഭിച്ചതത്രേ.
തുറസായി കിടന്ന സ്ഥലം മറച്ചശേഷമാണു കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം പുറത്തെടുത്തത്. ടാര്പോളിന്കൊണ്ട്മറച്ച ശേഷമാണ് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ഒരടി മാത്രം താഴ്ചയിലാണ് മൃതദേഹം മൂടിയിരുന്നത്. ഒരു കാല് ഉയര്‍ന്ന നിലയിലായിരുന്നു. പുറത്ത് കോണ്‍ക്രീറ്റ് പാളിയും ഉണ്ടായിരുന്നു. നായ കുഴിമാന്താന്‍ ശ്രമിച്ചതോടെയാണ് പ്രതി ഇങ്ങനെ ചെയ്തതെന്നു പോലീസ് പറഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചക്ക് ശേഷം 2.30 നു മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.






