
ആലപ്പുഴ: വീടിന്റെ മുകൾനില വാടകയ്‌ക്കെടുക്കാനെന്ന വ്യാജേന വീട്ടിലെത്തി വയോധിക ദമ്പതികളെ മുളകുപൊടി എറിഞ്ഞ് ആക്രമിച്ച് 12 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കൈതവന കണിയാംകുളം അപർണയിൽ താമസിക്കുന്ന കയർഫെഡ് മുൻ പർച്ചേസ് മാനേജർ കെ.ആർ. സുദർശൻ (70), ഭാര്യ രത്‌നകുമാരി (65) എന്നിവരാണ് ആക്രമണത്തിനിരയായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
വീടിന്റെ മുകൾനില വാടകയ്ക്ക് നൽകാനുണ്ടെന്ന പരസ്യം കണ്ടാണ് പ്രതി ആദ്യം വീട്ടിലെത്തിയത്. രാവിലെ വീട് കണ്ട ശേഷം ഉച്ചയ്ക്ക് ഭാര്യയുമായി എത്തി കരാർ ഒപ്പിടാമെന്ന് പറഞ്ഞ് മടങ്ങിയ ഇയാൾ പിന്നീട് കരാർപത്രവുമായി ഒറ്റയ്ക്കാണ് തിരിച്ചെത്തിയത്.
കരാറിൽ ഒപ്പിടാൻ പരിചയമുള്ള ഒരു സാക്ഷി വേണമെന്ന് സുദർശൻ ആവശ്യപ്പെട്ടതോടെ പ്രതി കൈയിൽ കരുതിയിരുന്ന മുളകുപൊടി അദ്ദേഹത്തിന്റെ കണ്ണിലേക്ക് എറിയുകയായിരുന്നു. തുടർന്ന് സുദർശന്റെ വായിൽ തുണി തിരുകുകയും ബഹളം കേട്ട് എത്തിയ രത്‌നകുമാരിയെ തള്ളിയിട്ട ശേഷം വലിച്ചിഴച്ച് അലമാരയിലുണ്ടായിരുന്ന രണ്ട് മാല, രണ്ട് വള, മൂന്ന് മോതിരം ഉൾപ്പെടെ 12 പവൻ സ്വർണാഭരണങ്ങൾ കവർന്നുകൊണ്ടുപോയി. രത്‌നകുമാരിയുടെ അഭ്യർഥനയെ തുടർന്ന് താലിമാല മാത്രം പ്രതി തിരികെ നൽകിയതായും പൊലീസ് അറിയിച്ചു.
കൈതവന കണിയാംകുളം അപർണയിൽ താമസിക്കുന്ന കയർഫെഡ് മുൻ പർച്ചേസ് മാനേജർ കെ.ആർ. സുദർശൻ (70), ഭാര്യ രത്‌നകുമാരി (65) എന്നിവരാണ് ആക്രമണത്തിനിരയായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
വീടിന്റെ മുകൾനില വാടകയ്ക്ക് നൽകാനുണ്ടെന്ന പരസ്യം കണ്ടാണ് പ്രതി ആദ്യം വീട്ടിലെത്തിയത്. രാവിലെ വീട് കണ്ട ശേഷം ഉച്ചയ്ക്ക് ഭാര്യയുമായി എത്തി കരാർ ഒപ്പിടാമെന്ന് പറഞ്ഞ് മടങ്ങിയ ഇയാൾ പിന്നീട് കരാർപത്രവുമായി ഒറ്റയ്ക്കാണ് തിരിച്ചെത്തിയത്.
കരാറിൽ ഒപ്പിടാൻ പരിചയമുള്ള ഒരു സാക്ഷി വേണമെന്ന് സുദർശൻ ആവശ്യപ്പെട്ടതോടെ പ്രതി കൈയിൽ കരുതിയിരുന്ന മുളകുപൊടി അദ്ദേഹത്തിന്റെ കണ്ണിലേക്ക് എറിയുകയായിരുന്നു. തുടർന്ന് സുദർശന്റെ വായിൽ തുണി തിരുകുകയും ബഹളം കേട്ട് എത്തിയ രത്‌നകുമാരിയെ തള്ളിയിട്ട ശേഷം വലിച്ചിഴച്ച് അലമാരയിലുണ്ടായിരുന്ന രണ്ട് മാല, രണ്ട് വള, മൂന്ന് മോതിരം ഉൾപ്പെടെ 12 പവൻ സ്വർണാഭരണങ്ങൾ കവർന്നുകൊണ്ടുപോയി. രത്‌നകുമാരിയുടെ അഭ്യർഥനയെ തുടർന്ന് താലിമാല മാത്രം പ്രതി തിരികെ നൽകിയതായും പൊലീസ് അറിയിച്ചു.







Comments