
ന്യൂഡൽഹി: രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യർ മിത്ര, സിജെപി പ്രവർത്തകനായ സൗരവ് ദാസിനെതിരെ ഒരു അഭിമുഖത്തിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. സൗരവ് ദാസ് ഇന്ത്യൻ പൗരനാണോ നേപ്പാളി പൗരനാണോ എന്ന കാര്യത്തിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. കൂടാതെ ഡൽഹിയിലെ ആഡംബര പ്രദേശത്ത് വലിയ വാടകയുള്ള വീട്ടിലാണ് സൗരവ് ദാസ് താമസിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.'ദി സൺഡെ ഗാർഡിയന്' നൽകിയ പോഡ്‌കാസ്റ്റിലാണ് സൗരവ് ദാസിന്റെ പിതാവ് നേപ്പാളി പൗരനാണെന്ന് ആരോപിച്ച് അഭിജിത് അയ്യർ അദ്ദേഹത്തിന്റെ പൗരത്വത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചത്.
ഡൽഹിയിലെ ജി.കെ.-1 (ഗ്രേറ്റർ കൈലാഷ് 1) പോലുള്ള പോഷ് ഏരിയയിൽ പ്രതിമാസം ഒൻപത് ലക്ഷത്തോളം രൂപ വാടകയുള്ള 9000 സ്ക്വയർ ഫീറ്റ് ആഡംബര വസതിയിലാണ് സൗരവ് താമസിക്കുന്നതെന്നും അദ്ദേഹത്തിന്റെ ജീവിതരീതിയെക്കുറിച്ചും അഭിജിത് അയ്യർ ചോദ്യം ഉയർത്തിയിട്ടുണ്ട്.അഭിജിത്തിന്റെ അഭിപ്രായത്തിൽ, സൗരവ് മൂന്ന് തവണ സി.എൽ.എടി പരീക്ഷയിൽ പരാജയപ്പെട്ടിട്ടുള്ളയാളാണ്. ഒരു എൻ.ജി.ഒയിൽ ജോലിയുള്ള ഒരു വിദ്യാർത്ഥിക്ക് പ്രതിമാസം 9 ലക്ഷം രൂപ വരെ വാടക നൽകി എങ്ങനെ ജീവിക്കാൻ കഴിയുമെന്ന് മനസ്സിലാക്കാൻ പ്രയാസമാണെന്ന് അയ്യർ പറയുന്നു.
ഈ യുവനേതാവിന് എവിടെയെങ്കിലും നിന്ന് ഫണ്ടിംഗ് ലഭിക്കുന്നുണ്ടെന്നും, സൗരവ് ദാസിന്റെ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താൻ രഹസ്യാന്വേഷണ ഏജൻസികൾക്കും സർക്കാരിനും കഴിഞ്ഞിട്ടില്ലെന്നത് അവരുടെ വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു. അഭിജിത് അയ്യർ ഉന്നയിച്ച ആരോപണങ്ങളെ മുതിർന്ന അഭിഭാഷകൻ മഹേഷ് ജഠ്‌മലാനിയും ശരിവെച്ചിട്ടുണ്ട്. സിജെപിയുമായി ബന്ധപ്പെട്ട സൗരവ് ദാസിന്റെ ഫണ്ടിംഗ് സ്രോതസ്സുകളെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചു.
അതേസമയം അയ്യർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്. വാടക ചീട്ടിന്റെ പകർപ്പും സൗരവിന്റെ പരീക്ഷാവിവരങ്ങളും തെളിവായി കാണിക്കാൻ സാധിക്കുമോ എന്നാണ് ഉയരുന്ന ചോദ്യം.
ദേശീയ സുരക്ഷ, വിദേശനയം, സമകാലിക കാര്യങ്ങൾ എന്നിവയിലെ തുറന്ന അഭിപ്രായപ്രകടനങ്ങൾക്ക് പേരുകേട്ട ഒരു ഇന്ത്യൻ പ്രതിരോധ വിശകലന വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റും ഗ്രന്ഥകർത്താവുമാണ് അഭിജിത് അയ്യർ. നിരവധി ഇംഗ്ലീഷ് വാർത്താ ചാനലുകളിലെ ചർച്ചകളിൽ അദ്ദേഹം പതിവായി പങ്കെടുക്കാറുണ്ട്.
ഡൽഹിയിലെ ജി.കെ.-1 (ഗ്രേറ്റർ കൈലാഷ് 1) പോലുള്ള പോഷ് ഏരിയയിൽ പ്രതിമാസം ഒൻപത് ലക്ഷത്തോളം രൂപ വാടകയുള്ള 9000 സ്ക്വയർ ഫീറ്റ് ആഡംബര വസതിയിലാണ് സൗരവ് താമസിക്കുന്നതെന്നും അദ്ദേഹത്തിന്റെ ജീവിതരീതിയെക്കുറിച്ചും അഭിജിത് അയ്യർ ചോദ്യം ഉയർത്തിയിട്ടുണ്ട്.അഭിജിത്തിന്റെ അഭിപ്രായത്തിൽ, സൗരവ് മൂന്ന് തവണ സി.എൽ.എടി പരീക്ഷയിൽ പരാജയപ്പെട്ടിട്ടുള്ളയാളാണ്. ഒരു എൻ.ജി.ഒയിൽ ജോലിയുള്ള ഒരു വിദ്യാർത്ഥിക്ക് പ്രതിമാസം 9 ലക്ഷം രൂപ വരെ വാടക നൽകി എങ്ങനെ ജീവിക്കാൻ കഴിയുമെന്ന് മനസ്സിലാക്കാൻ പ്രയാസമാണെന്ന് അയ്യർ പറയുന്നു.
ഈ യുവനേതാവിന് എവിടെയെങ്കിലും നിന്ന് ഫണ്ടിംഗ് ലഭിക്കുന്നുണ്ടെന്നും, സൗരവ് ദാസിന്റെ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താൻ രഹസ്യാന്വേഷണ ഏജൻസികൾക്കും സർക്കാരിനും കഴിഞ്ഞിട്ടില്ലെന്നത് അവരുടെ വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു. അഭിജിത് അയ്യർ ഉന്നയിച്ച ആരോപണങ്ങളെ മുതിർന്ന അഭിഭാഷകൻ മഹേഷ് ജഠ്‌മലാനിയും ശരിവെച്ചിട്ടുണ്ട്. സിജെപിയുമായി ബന്ധപ്പെട്ട സൗരവ് ദാസിന്റെ ഫണ്ടിംഗ് സ്രോതസ്സുകളെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചു.
അതേസമയം അയ്യർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്. വാടക ചീട്ടിന്റെ പകർപ്പും സൗരവിന്റെ പരീക്ഷാവിവരങ്ങളും തെളിവായി കാണിക്കാൻ സാധിക്കുമോ എന്നാണ് ഉയരുന്ന ചോദ്യം.
ദേശീയ സുരക്ഷ, വിദേശനയം, സമകാലിക കാര്യങ്ങൾ എന്നിവയിലെ തുറന്ന അഭിപ്രായപ്രകടനങ്ങൾക്ക് പേരുകേട്ട ഒരു ഇന്ത്യൻ പ്രതിരോധ വിശകലന വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റും ഗ്രന്ഥകർത്താവുമാണ് അഭിജിത് അയ്യർ. നിരവധി ഇംഗ്ലീഷ് വാർത്താ ചാനലുകളിലെ ചർച്ചകളിൽ അദ്ദേഹം പതിവായി പങ്കെടുക്കാറുണ്ട്.







Comments