
ന്യൂഡല്‍ഹി: അയോധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട് 30 വര്‍ഷത്തിനുശേഷം ഉത്തര്‍പ്രദേശില്‍ മറ്റൊരു മോസ്ക് കൂടി വിവാദകേന്ദ്രമാകുന്നു. മൊറാദാബാദിലെ സംഭാലില്‍ മുഗള്‍ ഭരണകാലമായ 16-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ജമാ മസ്ജിദിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ നാലുപേരാണു കൊല്ലപ്പെട്ടത്.
ആദ്യത്തെ മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ ഹ്രസ്വമായ ഭരണകാലത്ത് (1526-30) നിര്‍മിക്കപ്പെട്ട മൂന്ന് പ്രധാന മോസ്കുകളിലൊന്നാണ് സംഭാലിലെ ജമാ മസ്ജിദ്. ബാബ്റി മസ്ജിദും പാനിപ്പട്ട് മസ്ജിദുമാണു മറ്റ് രണ്ടെണ്ണം. ബാബറിന്റെ വിശ്വസ്തനായ ഹിന്ദു അനുചരന് ബെഗ് ക്വിസിനാണ് 1526-ല്‍ സംഭാല്‍ മോസ്കിന്റെ നിര്മാണപ്രവര്ത്തനങ്ങള്ക്കു മേല്‍നോട്ടം വഹിച്ചത്. മുഗള്‍ വാസ്തുശൈലിയിലാണു നിര്‍മാണം. പേര്‍ഷ്യന്‍ ലിഖിതങ്ങളും പള്ളിക്കുള്ളിലുണ്ട്. മുമ്പ് ഇവിടെയുണ്ടായിരുന്ന ക്ഷേ്രതാവശിഷ്ടങ്ങളും മോസ്ക് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നു ചില ചരിത്രകാരന്മാര് അവകാശപ്പെടുന്നു.
മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ അവസാനത്തേതായ കല്‍ക്കി പിറവിയെടുക്കുമെന്നു സങ്കല്പ്പിക്കപ്പെടുന്ന സംഭാല്‍ ഹിന്ദുക്കളെ സംബന്ധിച്ചും വിശ്വാസപരമായി പ്രധാനമാണ്. കലിയുഗത്തിന്റെ അവസാനം കല്‍ക്കി സംഭാലില്‍ അവതരിക്കുമെന്നാണു ഹൈന്ദവപ്രമാണങ്ങള്‍. ഈവര്‍ഷം ആദ്യം പ്രധാനമ്രന്തി നരേന്ദ്രമോദി സംഭാലില്‍ കല്ക്കിധാമിനു ശിലാന്യാസം നടത്തിയിരുന്നു.
ഭഗവാന് കല്‍ക്കിയുടെ പേരിലുള്ള ഹരിഹര്‍ ക്ഷേത്രത്തിനു മുകളിലാണു ജമാ മസ്ജിദ് പണിതുയര്‍ത്തിയതെന്ന് അവകാശപ്പെട്ട് സുപ്രീം കോടതി അഭിഭാഷകന് വിഷ്ണുശങ്കര്‍ ജെയ്ന്‍ നിയമപോരാട്ടം ആരംഭിച്ചതോടെയാണു സംഭാല്‍ ചര്‍ച്ചകളില്‍ നിറഞ്ഞത്. വാരാണസിയിലെ ഗ്യാന്‍വാപി മോസ്ക്, മഥുര ശ്രീകൃഷ്ണജന്മഭൂമി തര്‍ക്കങ്ങളിലും വിഷ്ണുശങ്കര്‍ കക്ഷിയാണ്. ബാബര്‍ തകര്‍ത്ത ക്ഷേത്രങ്ങളെപ്പറ്റി 'ബാബര്‍നാമ', 'അയ്ന് ഇ അക്ബരി' തുടങ്ങിയ പുരാരേഖകളിലും പരാമര്‍ശങ്ങളുണ്ടെന്നു ഹര്‍ജിക്കാര്‍ അവകാശപ്പെടുന്നു.
സംഭാലിലെ ക്ഷേത്രം ്രപപഞ്ചാരംഭത്തില് വിശ്വകര്‍മാവ് നിര്‍മിച്ചതാണെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 1958-ലെ നിയമപ്രകാരം സംഭാലിലെ തര്‍ക്കമന്ദിരം പുരാവസ്തുവകുപ്പ് ഏറ്റെടുക്കാത്തതിനെയും ഹര്‍ജി േചാദ്യംെചയ്യുന്നു. നിയന്ത്രണങ്ങളില്ലാതെ മസ്ജിദ് വളപ്പില്‍ കടന്ന് ആരാധന നടത്താന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നതാണു മറ്റൊരാവശ്യം.
ഹര്‍ജി പരിഗണിച്ച കോടതി സംഭാലിലെ മസ്ജിദില്‍ സര്‍വേ നടത്താന്‍ കഴിഞ്ഞ 19-ന് അഭിഭാഷക കമ്മിഷനെ നിയോഗിച്ചതോടെയാണു പുതിയ വിവാദങ്ങളുടെ തുടക്കം. കോടതി ഉത്തരവ് പുറത്തുവന്ന അന്നുതന്നെ കമ്മിഷന് സര്‍വേ ആരംഭിച്ചതും വന്‍വിവാദമായി. മസ്ജിദ് ഭരണസമിതി ഉള്‍പ്പെടെ മുസ്ലിം വിഭാഗങ്ങള്‍ സര്‍വേയെ എതിര്‍ത്തു.
രാജ്യത്തെ ആരാധനാലയങ്ങളില്‍ 1947 ഓഗസ്റ്റ് 15-ലെ തല്‍സ്ഥിതി തുടരണമെന്ന 1991-ലെ ആരാധനാലയനിയമത്തിനു വിരുദ്ധമാണു നടപടിയെന്നു മുസ്ലിം വിഭാഗം ആരോപിക്കുന്നു. സാമുദായികസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമമെന്നാണു സംഭാലിലെ സംഭവവികാസങ്ങളെ സമാജ്വാദി പാര്‍ട്ടി േനതാവും സ്ഥലം എം.പിയുമായ സിയാവുര്‍ റഹ്മാന് ബാര്‍ഖ് വിശേഷിപ്പിച്ചത്.
കഴിഞ്ഞ 24-ന് രണ്ടാംഘട്ടം സര്‍േവ ആരംഭിച്ചതോടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. മോസ്കിനു സമീപം നൂറുകണക്കിനു പ്രദേശവാസികള്‍ പ്രതിഷേധവുമായി ഒത്തുകൂടി. പ്രതിഷേധക്കാര്‍ സര്‍വേ സംഘത്തിനു നേരേ കല്ലെറിയുകയും നിരവധി വാഹനങ്ങള്‍ക്കു തീയിടുകയും ചെയ്തു. ്രപതിഷേധക്കാരെ നേരിടാന്‍ പോലീസ് കണ്ണീര്‍വാതകം ്രപയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. മുപ്പതിലേറെ പോലീസുകാര്‍ക്കു പരുക്കേറ്റു.
സംഭാല്‍ മസ്ജിദ് ആര്‍ക്കിയോളജിക്കല്‍ സര്‍േവ ഓഫ് ഇന്ത്യ ഏറ്റെടുത്ത് പഠനം നടത്തണമെന്നു ഹര്‍ജിക്കാരനായ അഡ്വ. വിഷ്ണുശങ്കര്‍ ജെയ്ന്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ സംയമനം പാലിക്കണമെന്നു സിയാവുര്‍ റഹ്മാന് ബാര്‍ഖ് എം.പി. ആഹ്വാനം ചെയ്തു. സാമുദായികസംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു ബി.എസ്.പി. േനതാവും മുന്മുഖ്യമ്രന്തിയുമായ മായാവതി ആരോപിച്ചു.






