
ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രേക്ഷകപ്രീതി നേടി പിന്നീട് നായകനായും സംവിധായകനായും തിരക്കഥാകൃത്തായുമൊക്കെ തിളങ്ങി നില്ക്കുന്ന താരമാണ് അനൂപ്മേനോന്. കാമ്പുള്ള ഒരുപാട് കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും തന്റെ തിരക്കഥകളിലൂടെ ജനിപ്പിക്കുകയും ചെയ്തിട്ടുണ്ട് അനൂപ്മേനോന്. നടൻ, സംവിധായകന്, നിർമാതാവ്, തിരക്കഥാകൃത്ത്, ഗായനരചയിതാവ് എന്നിങ്ങനെ താന്‍ തൊട്ട മേഖലയിലെല്ലാം ഈ നാല്‍പ്പത്തിയെട്ടുകാരൻ തിളങ്ങിയിട്ടുണ്ട്. നായകനായും സഹനടനായും വില്ലനായും എല്ലാം ബിഗ് സ്ക്രീനില്‍ അനൂപ് കെട്ടിയാടിയിട്ടുണ്ട്. യുവതാരങ്ങളുടെ അച്ഛൻ കഥാപാത്രങ്ങള്‍ വരെ ഇമേജ് ഭയമില്ലാതെ അനൂപ് മനോഹരമാക്കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ എല്ലാം താരം സജീവമാണ്. സഹപ്രവർത്തകരുടെ സിനിമകളെല്ലാം കണ്ട് കൃത്യമായി അഭിപ്രായങ്ങളും രേഖപ്പെടുത്താറുണ്ട്. എന്നാല്‍ തന്റെ സ്വകാര്യ ജീവിതം പബ്ലിക്കാക്കാന്‍ താരത്തിന് ഒട്ടും തന്നെ താത്പര്യമില്ല.
എന്നാല്‍ ഇപ്പോഴിതാ അനൂപ് മേനോൻ ഇപ്പോള്‍ തന്റെ പത്താം വിവാഹ വാർഷിക ദിനത്തില്‍ ഭാര്യ ഷേമയ്ക്കായി പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. നീയാണ് എന്റെ വഴിവിളക്കും എന്റെ ശക്തിയും എന്നാണ് അനൂപ് മേനോൻ കുറിച്ചത്. ‘‘എനിക്ക് ഇത്രയും സുന്ദരമായ ഒരു ജീവിതം സമ്മാനിച്ചതിന് നന്ദി. നമ്മള് ഒരുമിച്ച് നടത്തിയ എല്ലാ വിപ്ലവങ്ങള്‍ക്കും ഇനിയും നടക്കാൻ പോകുന്ന വിപ്ലവങ്ങള്‍ക്കും നമ്മുടെ സുന്ദരമായ ജീവിതത്തിലും നീ എന്റെ ആത്മാവായി ഒപ്പമുണ്ട്. അത് തന്നെയാണ് എന്റെ ശക്തിയും. ഞങ്ങളുടെ ഈ സ്വപ്നതുല്യമായ ജീവിതത്തിന് സാക്ഷ്യം വഹിക്കുന്നതിന് ആമിക്കും മുഴുവൻ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. നീയാണ് എന്റെ വഴിവിളക്കും എന്റെ ശക്തിയും...’’ എന്നാണ് അനൂപ് മേനോന് കുറിച്ചിരിക്കുന്നത്. ഭാര്യ ഷേമയ്ക്കൊപ്പമുള്ള ചിത്രവും പങ്കിട്ടാണ് താരത്തിന്റെ കുറിപ്പ്.
2014 ഡിസംബർ 27നാണ് അനൂപും ഷേമ അലക്സാണ്ടറും വിവാഹിതരായത്. ഷേമയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭർത്താവ് 2006ല്‍ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. ഷേമയുടെ ആദ്യ വിവാഹത്തിലുള്ള മകള്‍ ആമിയെ സ്വന്തം മകളെപ്പോലെ സംരക്ഷിക്കുന്നതും അനൂപാണ്. പത്തനാപുരത്തെ ഒരു സമ്പന്ന ക്രിസ്ത്യൻ കുടുംബത്തിലെ അംഗമാണ് ഷേമ അലക്സാണ്ടർ. വിവാഹത്തിന് മുമ്പ് അനൂപിന്റെ അടുത്ത സുഹൃത്തായിരുന്നു ഷേമ.
‘‘അവള് ഒരുപാട് ദുഖം അനുഭവിച്ചവളാണ്. ആ ദുഖത്തെ എല്ലാം മനോധൈര്യം കൊണ്ട് നേരിട്ടവളാണ്. അവളുടെ ബോള്‍ഡ്നെസും പോസിറ്റിവ് എനർജിയുമാണ് എനിക്ക് ഇഷ്ടപ്പെട്ടത്. ഡിവോഴ്സായ ഒരാളെ വിവാഹം ചെയ്യുന്നു എന്നതില്‍ ഒരു വിശാലതയുമില്ല. ഒരാളെ നമ്മള്‍ക്ക് ഇഷ്ടമാകുന്നു. അയാളെ വിവാഹം കഴിക്കുന്നു എന്നല്ലാതെ ഒരു വിശാലതയുടേയും കാര്യം അതിലില്ല. നമ്മുടെ പെര്‍ഫെക്ട് പങ്കാളിയായി ഒരാളെ കാണുമ്പോള്‍ കുറേനാള്‍ ആ സൗഹൃദം മുന്നോട്ട് പോകുമ്പോള്‍ ഒരു പോയന്റിലെത്തുമ്ബോള് തീരുമാനിക്കും ഇനി കൂടെ ഉണ്ടാകേണ്ടത് ഇയാള്‍ ആണെന്ന്. അത്രയേയുള്ളൂ...’’ എന്നാണ് ഷേമയെ ജീവിതത്തിലേക്ക് കൂട്ടാനുണ്ടായ കാരണം വ്യക്തമാക്കി മുമ്പൊരിക്കല്‍ അനൂപ് മേനോന്.
നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. എത്രതന്നെ കഥാപാത്രങ്ങള്‍ മികച്ചതാക്കിയാലും മോഹൻലാലുമായും മറ്റും സാമ്യപ്പെടുത്തിയുള്ള വിമർശനങ്ങള്‍ ഇന്നും താരം കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും താരം ഇതിനെക്കുറിച്ച് വൈകാരികമായി പ്രതികരികരിച്ചിട്ടില്ല. ‘അത് ഓരോരുത്തരുടെ അഭിപ്രായമല്ലേ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ലെ’ന്ന് ഒരു ചെറുപുഞ്ചിരിയോടെ താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ടെലിവിഷനിലൂടെ കരിയര്‍ തുടങ്ങിയ താരം സൂപ്പര്‍ഹിറ്റ് സീരിയലുകളിലൂടെ ജനപ്രിയ താരമായി മാറി. 2002ല്‍ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് എത്തിയ താരം ഇവര്‍, കയ്യൊപ്പ്, പ്രണയകാലം, റോക്ക് ആന്റ് റോള്‍, തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, കറന്‍സി, ഇവര്‍ വിവാഹിതരായാല്‍, ലൗഡ്സ്പീക്കര്‍, കേരള കഫേ, പ്രമാണി, മമ്മി ആന്റ് മി, കോക്ക് ടെയ്ല്, ട്രാഫിക്ക്, ബ്യൂട്ടിഫുള്‍, ഗ്രാന്റ്മാസ്റ്റര്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, ആമി, ബി ടെക്, ഹോം, ട്വന്റി വണ്‍ ഗ്രാംസ്, സിബിഐ 5 ദി ബ്രെയ്ന്‍ എന്നിവയാണ് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.






