
ബോളിവുഡ് സിനിമാതാരം സെയ്ഫ് അലിഖാന് എതിരെയുണ്ടായ ആക്രമണവും അതിനു പിന്നാലെയെത്തിയ വാര്‍ത്തകളും ഏറെ ഞെട്ടിക്കുന്നതായിരുന്നു. വീട്ടില്‍ നടക്കുന്ന മോഷണശ്രമം തടയുന്നതിനിടെയാണ് അക്രമി താരത്തെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. അതിനു പിന്നാലെ താരത്തെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടുകയും ചെയ്തു. എന്നാല്‍ ഇതുവരേയും ഈ വിഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കെട്ടടങ്ങിയിട്ടില്ല. സെയ്ഫിന്റെ വീട്ടില്‍ നടന്ന കടന്നുകയറ്റത്തേക്കുറിച്ച് ഇതിനോടകം തന്നെ പല തരത്തിലുള്ള തിയറികളും രചിക്കപ്പെട്ടു കഴിഞ്ഞു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിക്കുക വരെ ചെയ്തു.
ഇപ്പോഴിതാ സംഭവത്തില്‍ കരീന കപൂറിനെ ലക്ഷ്യം വച്ചുള്ള കഥകള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും മറുപടി കുറിക്കുകയാണ് ട്വിങ്കിള്‍ ഖന്ന.
ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ ഭാര്യയും രാജേഷ് ഖന്നയുടേയും ഡിംപിള്‍ കപാഡിയയുടേയും മകളുമാണ് ട്വിങ്കിള്‍ ഖന്ന മുന്‍കാല അഭിനേത്രി കൂടിയാണ്. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്തിയ ട്വിങ്കിള്‍ വെള്ളിത്തിരയില്‍ തിളങ്ങിയില്ല. താരം പിന്നീട് എഴുത്തിലേക്ക് തിരിയുകയും ആ മേഖലയില്‍ വിജയം കണ്ടെത്തുകയും ചെയ്തു. തന്റെ നിലപാടുകള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് ട്വിങ്കിള്‍ ഖന്ന.
അതുകൊണ്ടാകാം തന്റെ സണ്‍ഡേ കോളത്തില്‍ ട്വിങ്കിള്‍ ഇത്തവണ കരീനയെക്കുറിച്ച് എഴുതിയത്. ആക്രമണമുണ്ടാകുമ്പോള്‍ കരീന ഒരു പാര്‍ട്ടിയില്‍ മദ്യപിച്ചു ബോധരഹിതയായിരുന്നു എന്ന വാര്‍ത്തയ്ക്കെതിരെയാണ് കരീന രംഗത്തെത്തിയിരിക്കുന്നത്.
‘‘സെയ്ഫ് ആശുപത്രിയിലായിരുന്നപ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ലെന്നും, ലഹരിയില്‍ ബോധരഹിതയായിരുന്നതിനാല്‍ അദ്ദേഹത്തെ സഹായിക്കാന്‍ സാധിച്ചിരുന്നില്ലെന്നുമൊക്കെ വിവരക്കേട് പ്രചരിച്ചിരുന്നു. യാതൊരു തെളിവും ഇല്ലാതിരുന്നിട്ടും ഇത്തരം തിയറികള്‍ അവസാനിച്ചില്ല. ഭാര്യയിലേക്ക് പഴി പോകുന്നത് ആളുകള്‍ ആസ്വദിക്കുകയായിരുന്നു. വളരെ പരിചതമായൊരു പാറ്റേണ്‍ തന്നെ...’’ എന്നായിരുന്നു ട്വിങ്കിളിന്റെ പ്രതികരണം.
‘‘ഈ ഞായറാഴ്ച ഭാര്യമാരെ കുറ്റപ്പെടുത്തുന്ന കാര്യമല്ലാതെ, നമ്പര്‍ വണ്ണായി പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ചാണ്....
ഒരു നടൻ കുത്തേറ്റതിന് ശേഷം, അയാളുടെ ഭാര്യ വീട്ടിൽ ഉണ്ടായിരുന്നില്ല അല്ലെങ്കിൽ ആക്രമണ സമയത്ത് അവനെ സഹായിക്കാൻ കഴിയുന്നതിനപ്പുറം മദ്യപിച്ചിരുന്നു എന്ന പരിഹാസ്യമായ കിംവദന്തികൾ പരന്നു. ആളുകൾ കുറ്റം ഭാര്യയുടെ മേൽ മാറ്റുന്നത് ആസ്വദിച്ചു - വളരെ പരിചിതമായ ഒരു പാറ്റേൺ.
ബീറ്റിൽസ് പിളർന്നപ്പോൾ ആളുകൾ യോക്കോ ഓനോയെ കുറ്റപ്പെടുത്തി. ഭർത്താവിന്റെ നയങ്ങളോട് മിണ്ടാതിരിക്കുന്നതിനോ പരിമിതമായ പൊതു എതിർപ്പുള്ളതിനോ മെലാനിയ പലപ്പോഴും വിമർശിക്കപ്പെടാറുണ്ട്. ജോയെ തന്റെ പ്രചാരണം തുടരാൻ പ്രേരിപ്പിച്ചതിന് ജിൽ ബൈഡൻ ഉത്തരവാദിയാണ്. വിരാട് കോഹ്ലി പുറത്തായപ്പോൾ അനുഷ്കയ്ക്കെതിരെ ആഞ്ഞടിച്ചു.
ഇത് വ്യാപകമായ ഒരു പ്രശ്നമാണ്, പൊതുസമൂഹത്തിൽ ദമ്പതികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നില്ല. നിങ്ങളുടെ ഭർത്താവ് അമിതഭാരം വർദ്ധിപ്പിക്കുകയാണെങ്കിൽ, നിങ്ങൾ അവന്റെ ആരോഗ്യം ശ്രദ്ധിക്കുന്നില്ല എന്നും; അയാൾക്ക് വളരെയധികം കിലോ കുറഞ്ഞാൽ, നിങ്ങൾ അവന് നന്നായി ഭക്ഷണം നൽകുന്നില്ല എന്നും പറയും. അവൻ ഭാര്യയെ നന്നായി ശ്രദ്ധിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ അവനെ മാനിപുലേറ്റ് ചെയ്തതായി അവർ അവകാശപ്പെടും; അവൻ നിസ്സംഗനാണെങ്കിൽ, അവനെ ശരിയായി കൈകാര്യം ചെയ്യാത്തതിന് അവർ നിങ്ങളെ കുറ്റപ്പെടുത്തും.
കഴിഞ്ഞ ആഴ്ച, ഞാൻ ഒരു ചെറിയ കുടുംബസംഗമത്തിൽ പങ്കെടുത്തു, അവിടെ ഒരു ബന്ധു പറഞ്ഞു, ‘നോക്കൂ, എന്റെ അഞ്ച് അമ്മാവന്മാർക്ക് മൊട്ടത്തലയുണ്ട്, ഇപ്പോഴും മുടിയുള്ളവന് ആരാണെന്ന് അറിയുമോ, അവന് മാത്രം വിവാഹിതനല്ല... പ്രത്യക്ഷത്തിൽ, കഷണ്ടിക്ക് ഭാര്യമാരെയും കുറ്റപ്പെടുത്താം.
ഈ സന്ദർഭത്തിൽ, ഓരോ പുരുഷന്റെയും പിന്നില്‍ അല്ലെങ്കില്‍ പരാജിതന്റെയും നേതാവിന്റെയും പിന്നിൽ, അപകീർത്തിപ്പെടുത്താൻ പോകുന്ന ഒരു സ്ത്രീ നിൽക്കുന്നുണ്ടെന്ന് പറയുന്നത് കൃത്യമാണെന്ന് ഞാൻ കരുതുന്നു...സമ്മതിക്കുന്നുണ്ടോ? വിയോജിക്കുന്നുണ്ടോ?
മുഴുവൻ കോളവും വായിക്കാൻ, എന്റെ ബയോയിലെയും സ്റ്റോറികളിലെയും ലിങ്കിലേക്ക് പോകുക അല്ലെങ്കിൽ ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു പകർപ്പ് എടുക്കുക...’’ എന്നാണ് ട്വിങ്കിള്‍ കുറിച്ചിരിക്കുന്നത്. ഒപ്പം മിസിസ് ഫണ്ണി ബോൺസ്, ഞായറാഴ്ച കോളം എന്നീ ഹാഷ് ടാഗുകളും നല്‍കിയിട്ടുണ്ട്.
ജനുവരി 21 നാണ് സെയ്ഫ് അലി ഖാന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി വീട്ടിലെത്തിയത്. അതിനു ശേഷം ഭാര്യ കരീനയ്ക്കൊപ്പം പുറത്തിറങ്ങിയ സെയ്ഫിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. അതീവസുരക്ഷയോടെയാണ് സെയ്ഫ് വീടിന് പുറത്തിറങ്ങിയത്.
കേസില്‍ അന്വേഷണം തുടരുകയാണ്. സെയ്ഫിന്റേയും കരീനയുടേയും സ്റ്റേറ്റ്മന്റ് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. ഇളയമകന്റെ മുറിയില്‍ നിന്നും നാനിയുടെ അലര്‍ച്ച കേട്ട് താനും കരീനയും ഓടിച്ചെല്ലുകയായിരുന്നു. കത്തിയുമായി നിന്ന അക്രമിയെ താന്‍ നേരിടുകയായിരുന്നുവെന്നുമാണ് സെയ്ഫ് നല്കിയ മൊഴി.
അതേസമയം സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടിയായിരുന്നു. മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് ആണ് പിടിയിലായത്. ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയാണ്.






