
തിരുവനന്തപുരം : കേരളത്തില്‍ എല്‍ഡിഎഫ് മൂന്നാമതും അധികാരത്തില്‍ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ . അത് ലക്ഷ്യമാക്കിയാണ് പാർട്ടി പ്രവർത്തിക്കുന്നത്. 2026 ൽ ആര് നയിക്കണം, ആര് മുഖ്യമന്ത്രിയാകണം എന്നൊക്കെ അപ്പോഴേ തീരുമാനിക്കുകയുള്ളൂ. മുഖ്യമന്ത്രിക്ക് ഇളവ് നൽകുന്ന കാര്യം പറഞ്ഞിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.നവ കേരളത്തിനുള്ള പുതുവഴികൾ എന്ന രേഖ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. സമ്മേളനത്തിലെ ചർച്ചക്ക് ശേഷം അന്തിമ രൂപം നൽകും.
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുൻതൂക്കം എം വി ഗോവിന്ദൻ. കോൺഗ്രസ് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ട ചില വാർഡുകളിൽ എസ്ഡിപിഐ വിജയിക്കാൻ കാരണമായി. UDF വോട്ടുകൾ SDPI യിലേക്ക് പോയി. LDF- വോട്ട് അവിടെ വർധിക്കുകയാണ് ചെയ്തത്. SDPI യെ ജയിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടന്നു. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ഈ സഖ്യം തുടരും എന്നതിൻ്റെ സൂചനയാണിതെന്നും അദ്ദേഹം വിമർശിച്ചു.
ഒരു ഭാഗത്ത് ബിജെപിയുമായി മറുഭാഗത്ത് എസ്ഡിപിഐയുമായി കോൺഗ്രസ് കൂട്ട് കൂടുന്നു. തിരുവനന്തപുരം ശ്രീവരാഹം വാർഡിലും കോൺഗ്രസ് വോട്ടുകൾ കുത്തനെ കുറഞ്ഞു. ഇടതുമുന്നണിയെ പരാജയപ്പെടുത്താൻ ലക്ഷ്യമിട്ട് കോൺഗ്രസ് ബിജെപിക്ക് വോട്ട് ചെയ്തു. BJP ക്ക് അട്ടിമറി ജയം നേടാൻ അനുകൂലമായ നടപടിയാണ് കോൺഗ്രസ് ചെയ്തത്. എന്നിട്ടും ശ്രീവരാഹത്ത് LDF ന് ജയിക്കാനായെന്നും അദ്ദേഹം പറഞ്ഞു.






