
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചില്‍ കേന്ദ്ര സര്‍ക്കാരും കോടതിയും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടന്നു. ആചാരങ്ങളിലെ കോടതി ഇടപെടലിനെ കേന്ദ്രം എതിര്‍ത്തപ്പോള്‍, ഭരണഘടനാപരമായ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുമെന്ന് കോടതി വ്യക്തമാക്കി.
മതാചാരങ്ങളെ അന്ധവിശ്വാസങ്ങളായി മുദ്രകുത്താന്‍ കോടതികള്‍ക്ക് മതിയായ പണ്ഡിതജ്ഞാനം ഇല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. പ്രതിഷ്ഠയെ സ്പര്‍ശിക്കുന്നതിനും പൂജകള്‍ ചെയ്യുന്നതിനും പ്രത്യേക യോഗ്യതയുള്ളവരെ മാത്രമേ മതവിഭാഗങ്ങള്‍ അംഗീകരിക്കൂ. ഇതില്‍ ഇടപെടാന്‍ സര്‍ക്കാരിനോ കോടതിക്കോ അധികാരമില്ല. ശബരിമലയിലെ നിയന്ത്രണങ്ങള്‍ ലിംഗവിവേചനമോ തൊട്ടുകൂടായ്മയോ ആയി കാണരുത്. അത് വിശ്വാസത്തിന്റെ ഭാഗമാണ്.
ചില ആചാരങ്ങള്‍ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇതില്‍ നിയമസഭയ്ക്കല്ല കോടതിക്കാണ് അവസാന വാക്ക്. മന്ത്രവാദത്തെ മതാചാരമായി കാണാനാകുമോ എന്ന് കോടതി ചോദിച്ചു. മനുഷ്യബലി പോലുള്ള കാര്യങ്ങള്‍ നടന്നാല്‍ മറ്റ് പരിശോധനകള്‍ കൂടാതെ തന്നെ കോടതിക്ക് ഇടപെടേണ്ടി വരും. ആചാരങ്ങള്‍ പൊതുസമാധാനത്തെയോ ധാര്‍മ്മികതയെയോ ബാധിക്കുന്നുണ്ടെങ്കില്‍ അവിടെ ഭരണഘടനാപരമായ ഇടപെടല്‍ അനിവാര്യമാണെന്ന് ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു.
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ഇപ്പോഴും സമൂഹത്തില്‍ പലതരത്തിലുള്ള മാറ്റിനിര്‍ത്തലുകള്‍ നേരിടുന്നുണ്ടെന്ന് ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി. മതപരമായ കാര്യങ്ങളില്‍ കോടതികള്‍ക്ക് എത്രത്തോളം ഇടപെടാം എന്നതിലാണ് നിലവില്‍ തര്‍ക്കം മുറുകുന്നത്. വിശ്വാസസംഹിതകള്‍ ഭരണഘടനയുടെ മൂല്യങ്ങളുമായി ഏറ്റുമുട്ടുമ്പോള്‍ ആത്യന്തികമായ അധികാരം കോടതിക്കുണ്ടെന്ന കര്‍ശന നിലപാടിലാണ് ബെഞ്ച്. യുവതീപ്രവേശനം അനുവദിച്ച അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റാണെന്നും അത് തിരുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടാണ് ഹര്‍ജി






