
ജയ്പൂര്‍ : രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന റിഫൈനറി വന്‍ തീപിടുത്തം .റിഫൈനറിയിലെ സിഡിയു (ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്) വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. ആളപായത്തെക്കുറിച്ച് ഉടന്‍ റിപ്പോര്‍ട്ടുകളൊന്നുമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്ഘാടനത്തിന് ഒരു ദിവസം മുമ്പ് നടന്ന സംഭവത്തെ നിർഭാഗ്യകരമെന്ന് മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു.
ബലോത്രയിലെ പച്ച്പദ്രയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്റഗ്രേറ്റഡ് റിഫൈനറി-കം-പെട്രോകെമിക്കല്‍ കോംപ്ലക്‌സായ റിഫൈനറി, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും (എച്ച്പിസിഎല്‍) രാജസ്ഥാന്‍ സര്‍ക്കാരും തമ്മിലുള്ള സംയുക്ത സംരംഭമാണ്. ഉച്ചയ്ക്ക് 2 മണിയോടെ തീപിടിത്തത്തിന് കാരണമായ ചില സാങ്കേതിക തകരാറുകൾ പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞത് 30 മുതൽ 35 വരെ അഗ്നിശമന സേനകളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. തീ ഇപ്പോൾ നിയന്ത്രണവിധേയമാണ്.
Rajasthan: Fire breaks out in a refinery unit ahead of inauguration in Pachpadra pic.twitter.com/kSmLOgOCDA
— NDTV (@ndtv) April 20, 2026
2013 സെപ്റ്റംബര്‍ 22 ന് സോണിയ ഗാന്ധിയാണ് അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്ത് റിഫൈനറിയുടെ ശിലാസ്ഥാപനം നടത്തിയത്. പ്രാരംഭ ചെലവ് 37,230 കോടി രൂപയായിരുന്നു. സര്‍ക്കാര്‍ മാറ്റത്തിനുശേഷം, പ്രധാനമന്ത്രി മോദി 2018 ജനുവരി 16 ന് പദ്ധതി പുനരാരംഭിച്ചു, ചെലവ് 43,129 കോടി രൂപയായി പരിഷ്‌കരിച്ചു. ഇന്ധന ഉല്‍പ്പാദനത്തിനു പുറമേ, റിഫൈനറിയില്‍ നിന്ന് ഗണ്യമായ അളവില്‍ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.






