
തിരുവനന്തപുരം: സസ്പെന്ഷന് കാണിച്ച് ഭീഷണിപ്പെടുത്തേണ്ടെന്നും പോരാട്ടം തുടരുമെന്നും സസ്പെന്‍ഷനിലായ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ബി. അശോക് കുമാര്‍. സസ്പെന്ഷന് ഓര്‍ഡര്‍ ബാഡ്ജായി കരുതുന്നെന്നും കോടതിയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പോരാട്ടം തുടരുമെന്നും നടപടി പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നടപടിയെ അംഗീകാരമായി കാണുന്നെന്നും സസ്പെന്ഷന് ഉത്തരവില്‍ വ്യക്തതയില്ലെന്നും പറഞ്ഞു. ഇത് രാജകീയ ഭരണകാലമല്ലെന്നും തിരുത്തേണ്ടത് സര്‍ക്കാര്‍ തിരുത്താതെ മൂമ്പോട്ട് പോകാനാകില്ല. അല്ലെങ്കില്‍ ജനങ്ങള്‍ തിരുത്തുമെന്നും അത് മെയ് നാലിനറിയാമെന്നും പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാരില്‍ എല്ലാം തെറ്റിയെന്നും ഒട്ടേറെ ക്രമക്കേടുകളുടെ ഒരു നിരതന്നെ ഉണ്ടായിരുന്നു. സര്‍ക്കാരിന് വേണ്ടി കിഫ്ബി പരസ്യകാമ്പയിന് നടത്തുന്നു. കിഫ്ബിയ്ക്ക് അതിന് അധികാരമില്ല. തുടര്‍ഭരണം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥ കോക്കസ് വര്‍ക്കു ചെയ്തു. പബ്ളിക് ഫണ്ടുകള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് വകമാറ്റാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്നും ആരോപിച്ചു. വയനാട് പുനരധിവാസത്തില്‍ ആദ്യം നടപടിയുണ്ടായിരുന്നില്ല. എന്നാല്‍ ഇക്കാര്യം വാര്‍ത്തയായപ്പോള്‍ ഉടന്‍ നടപടി തുടങ്ങുകയും പിന്നാലെ തട്ടിക്കൂട്ട് ഏജന്റിയെ കൊണ്ടുവന്നു.
സര്‍ക്കാര്‍ ആരും മിണ്ടരുതെന്ന് ഉത്തരവിറക്കി. ഐഎഎസിന് മുന്നില്‍ സമ്മര്‍ദ്ദം െകാണ്ടുവന്നതിനെ എതിര്‍ത്തതിന് തന്നെ തദ്ദേശവകുപ്പിലേക്ക് മാറ്റി. സഹകരിക്കാത്തവരെ ഈ സര്‍ക്കാര്‍ വേട്ടയാടുന്നു. ചോദ്യം ചോദിക്കാത്ത അടിമകളെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഐഎഎസുകാര്‍ ആരുടേയും അടിമകളല്ലെന്നും സ്ഥാനങ്ങളെ ബഹുമാനിക്കും പക്ഷേ വ്യക്തിത്വത്തെ വാഴ്ത്തിപ്പാടാനാകില്ലെന്നും പറഞ്ഞു.
ഇന്നലെ സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാര്‍ഷിക സര്‍വകലാശാല വി.സി.യുമായ അശോകിനെ ചീഫ് സെക്രട്ടറി സസ്പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ബി അശോകിന്റെ പ്രതികരണം വന്നത്.






