
പാരീസ്: ജൂണിൽ ആരംഭിക്കുന്ന ഫുട്ബോൾ ലോകകപ്പിനുള്ള 26 അംഗ ഫ്രഞ്ച് ടീമിനെ പരിശീലകൻ ദിദിയർ ദെഷാംപ്സ് പ്രഖ്യാപിച്ചു. കിലിയൻ എംബാപ്പെയും നിലവിലെ ബാലൺ ഡി ഓർ ജേതാവായ ഒസ്മാൻ ഡെംബെലെയും നയിക്കുന്ന കരുത്തുറ്റ മുന്നേറ്റനിരയാണ് ഫ്രാൻസിന്റെ പ്രധാന ആകർഷണം.
ചില വമ്പൻ താരങ്ങളുടെ അഭാവം ഇത്തവണത്തെ ടീം പ്രഖ്യാപനത്തിൽ ശ്രദ്ധേയമാണ്. റയൽ മാഡ്രിഡ് താരം എഡ്വേർഡോ കാമവിംഗ, ടോട്ടൻഹാമിന്റെ റാൻഡൽ കോളോ മുവാനി എന്നിവരെ ദെഷാംപ്സ് ടീമിലുൾപ്പെടുത്തിയില്ല. പരിക്ക് മൂലം ലിവർപൂളിന്റെ ഹ്യൂഗോ എക്കിറ്റികെയും പുറത്തായി.
2018-ൽ ലോകകപ്പ് നേടിയ ടീമിൽ നിന്ന് ലൂക്കാസ് ഹെർണാണ്ടസ്, എൻഗോളോ കാന്റെ എന്നിവർ മാത്രമാണ് എംബാപ്പയെയും ഡെംബെലെയെയും കൂടാതെ നിലവിൽ ടീമിലുള്ളത്. ജൂൺ 16-ന് ന്യൂജേഴ്സിയിൽ സെനഗലിനെതിരെയാണ് ഫ്രാൻസിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ഐ-യിൽ ഇറാഖ്, നോർവെ എന്നിവരാണ് മറ്റ് എതിരാളികൾ.
ഫ്രഞ്ച് ടീം:
ഗോൾകീപ്പർമാർ: മൈക്ക് മഗ്നാൻ, റോബിൻ റിസർ, ബ്രൈസ് സാംബ.
പ്രതിരോധം: ലൂക്കാസ് ഡീഗ്നെ, മാലോ ഗുസ്റ്റോ, ലൂക്കാസ് ഹെർണാണ്ടസ്, തിയോ ഹെർണാണ്ടസ്, തിയോ ഹെർണാണ്ടസ്, ഇബ്രാഹിമ കൊണാട്ടെ, മാക്സെൻസ് ലാക്രോയിക്സ്, ജൂൾസ് കുണ്ടെ, വില്യം സാലിബ, ദയോട്ട് ഉപമെക്കാനോ
മധ്യനിര: എൻഗോളോ കാന്റെ, മനു കോനെ, അഡ്രിയാൻ റാബിയോട്ട്, ഔറേലിയൻ ചൗമേനി, വാരൻ സെയർ എമറി.
മുന്നേറ്റനിര: മഗ്നസ് അക്ലിയോച്ചെ, ബ്രാഡ്ലി ബാർക്കോള, റയൻ ചെർക്കി, ഒസ്മാൻ ഡെംബെലെ, ഡിസയർ ദൂയി, മൈക്കൽ ഒലീസ്, കിലിയൻ എംബാപ്പെ, ജീൻ ഫിലിപ്പ് മാറ്റേറ്റ, മാർക്കസ് തുറാം.






