
പിറവം: ടേം വ്യവസ്ഥയില്‍ പക്ഷപാതമെന്നും അനീതി കാട്ടിയെന്നും അനൂപ് ജേക്കബ് . രണ്ടരവര്ഷമെങ്കില് ആദ്യ ടേം വേണമെന്ന നിലപാടിലാണ് അനൂപ് . സി പി ജോണിന് അഞ്ച് വർഷം നൽകിയതിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് നേതൃത്വത്തിന് പരാതി നല്കി . എന്നാല്‍ സഹകരണ വകുപ്പും നൽകാൻ ധാരണയുണ്ട്. സി പി ജോണിനായി വി ഡി സതീശൻ വാദിച്ചു. തങ്ങളെ മാത്രം അവഗണിച്ചെന്നും പരാതിയിൽ പറയുന്നു.
അനൂപ് ജേക്കബിനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട ശ്രമങ്ങളാണ് കെപിസിസി നടത്തുന്നത്. ഇന്ന് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അനൂപ് സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ നാളെയും ചര്‍ച്ചയ്ക്ക് അനൂപിനെ വിളിച്ചിട്ടുണ്ട്. മുമ്പ് മന്ത്രിയായത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് അനൂപ് ജേക്കബ് ടേം വ്യവസ്ഥയില്ലാതെ മന്ത്രിയാക്കണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്. യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ ആരാകണമെന്നതില്‍ കോണ്‍ഗ്രസിലെ ഘടകക്ഷികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇന്നും സാധിച്ചില്ല.
2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പിറവം നിയോജക മണ്ഡലത്തിൽ ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന് വിജയം. 44681 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് വിജയിച്ചത്. അനൂപ് ജേക്കബ് 89551 വോട്ടുകളും പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സാബു കെ ജേക്കബ് 44870 വോട്ടുകളും, എൻഡിഎ സ്ഥാനാർത്ഥി ജിബി എബ്രഹാം 14861 വോട്ടുകളും നേടി.






