
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ സമൂഹമാധ്യമം വഴി അപമാനിച്ചെന്ന പരാതിയിൽ പ്രിൻസിപ്പലിന് സസ്പെൻഷൻ. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെതാണ് നടപടി. ആറ്റിങ്ങൽ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ജവാദിനെയാണ് സസ്പെൻഡ് ചെയ്തത്.
വിരമിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയാണ് സസ്പെൻഷൻ. മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസപരമായി പങ്ക് വെച്ചെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. വിദ്യാർത്ഥികളിലും അധ്യാപകരിലും രാഷ്ട്രീയ ധ്രുവീകരണത്തിനു ശ്രമിച്ചെന്നും ഉത്തരവിൽ പരാമർശം. മുഖ്യമന്ത്രിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചുവെന്ന കുറ്റത്തിൽ അധ്യാപകനെതിരെ കേസുമെടുത്തു. യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിലാണ് കേസെടുത്തത്. എന്നാൽ ഇത് വൈരാഗ്യ നടപടി എന്ന് ഒരു വിഭാഗം അധ്യാപകർ പ്രതികരിച്ചു.
അതേസമയം മുഖ്യമന്ത്രി വി ഡി സതീശനെ പരാമർശിച്ച് എഫ്ബി പോസ്റ്റ് ഷെയർ ചെയ്ത കെഎസ്ആർടിസി ഡ്രൈവർക്ക് 23 ദിവസത്തിനുശേഷം സസ്പെൻഷൻ ലഭിച്ചിരുന്നു. നെടുങ്കണ്ടം സബ് ഡിപ്പോയിലെ ഡ്രൈവർ കല്ലാർ സ്വദേശി എസ് സുനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.
വിരമിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയാണ് സസ്പെൻഷൻ. മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസപരമായി പങ്ക് വെച്ചെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. വിദ്യാർത്ഥികളിലും അധ്യാപകരിലും രാഷ്ട്രീയ ധ്രുവീകരണത്തിനു ശ്രമിച്ചെന്നും ഉത്തരവിൽ പരാമർശം. മുഖ്യമന്ത്രിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചുവെന്ന കുറ്റത്തിൽ അധ്യാപകനെതിരെ കേസുമെടുത്തു. യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിലാണ് കേസെടുത്തത്. എന്നാൽ ഇത് വൈരാഗ്യ നടപടി എന്ന് ഒരു വിഭാഗം അധ്യാപകർ പ്രതികരിച്ചു.
അതേസമയം മുഖ്യമന്ത്രി വി ഡി സതീശനെ പരാമർശിച്ച് എഫ്ബി പോസ്റ്റ് ഷെയർ ചെയ്ത കെഎസ്ആർടിസി ഡ്രൈവർക്ക് 23 ദിവസത്തിനുശേഷം സസ്പെൻഷൻ ലഭിച്ചിരുന്നു. നെടുങ്കണ്ടം സബ് ഡിപ്പോയിലെ ഡ്രൈവർ കല്ലാർ സ്വദേശി എസ് സുനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.







Comments