
സൂറത്ത്: ഭാര്യയില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും നിരന്തരമായി നേരിടുന്ന പീഡനങ്ങള്‍ ചൂണ്ടിക്കാട്ടി സൂറത്ത് സ്വദേശിയായ യുവാവ് ദയവധത്തിന് അനുമതി തേടി. ഭാര്യയുടെ പീഡനം മൂലമുള്ള നിരാശയും തന്റെ പരാതികളില്‍ അധികാരികള്‍ നടപടിയെടുക്കാത്തതും ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത് സ്വദേശി ദയവധത്തിന് അനുമതി തേടി അധികൃതരെ സമീപിച്ചത്.
സൂറത്ത് നിവാസിയായ കിരിത് പട്ടേല്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച അപേക്ഷയില്‍, നീണ്ടുനില്‍ക്കുന്ന നിയമപോരാട്ടങ്ങളും വ്യക്തിപരമായ മാനസികവിഷമങ്ങളും കാരണം ജീവിതം അവസാനിപ്പിക്കാന്‍ അനുമതി തേടുകയല്ലാതെ തനിക്ക് മറ്റ് വഴികളില്ലെന്ന് അവകാശപ്പെടുന്നു.
കുടുംബ വഴക്കുകള്‍ക്ക് ശേഷം സ്ത്രീകള്‍ക്ക് സംരക്ഷണം നല്കുന്ന നിയമങ്ങള്‍ ഭാര്യ ദുരുപയോഗം ചെയ്ത് തനിക്കെതിരെ പരാതി നല്‍കിയതായി പട്ടേല്‍ ആരോപിച്ചു. മനഃപൂര്‍വ്വം വഴക്കുകള്‍ ഉണ്ടാക്കിയ ശേഷം പോലീസിനെയോ വനിതാ ഹെല്‍പ്പ് ലൈനുകളെയോ ബന്ധപ്പെടും, ഇത് തനിക്കെതിരെ നിയമനടപടികള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
തന്റെ മുന്‍വിവാഹത്തിലെ മകനെക്കുറിച്ചാണ് പട്ടേല്‍ ഉന്നയിച്ച ഏറ്റവും ഗുരുതരമായ ആരോപണങ്ങളിലൊന്ന്. ഭാര്യ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായും പോലീസിനെ സമീപിച്ചിട്ടും പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ അന്വേഷണം നടത്തി കൃത്യമായ നടപടിയെടുക്കാന്‍ താന്‍ അധികാരികളോട് പലതവണ ആവശ്യപ്പെട്ടിരുന്നതായി പട്ടേല്‍ പറഞ്ഞു.
ഇരുവര്‍ക്കും ഇത് മൂന്നാം വിവാഹമാണെന്നും പട്ടേല്‍ വ്യക്തമാക്കി. തന്റെ ഭാര്യയെ ഒരു 'കൊള്ളക്കാരിയായ വധു' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പണമോ ആഭരണങ്ങളോ തട്ടിയെടുത്ത ശേഷം വിവാഹബന്ധം ഉപേക്ഷിക്കുന്നതിന് പകരം, ഭര്ത്താക്കന്മാരെ ലക്ഷ്യമിട്ട് അവര്‍ നിയമനടപടികളും സാമ്പത്തിക ആവശ്യങ്ങളും ഉന്നയിക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഭാര്യ മുന്‍ ഭര്ത്താക്കന്മാരില് നിന്നും പണം തട്ടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു, എന്നാല്‍ ഈ ആരോപണങ്ങളും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഭാര്യയും അമ്മായിയമ്മയും മറ്റ് ബന്ധുക്കളും പണത്തിനായി തന്നെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ ഫയല്‍ ചെയ്ത ജീവനാംശ , ഗാര്‍ഹിക പീഡന കേസുകള്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. 2024 നവംബര്‍ 14-നായിരുന്നു ഇവരുടെ വിവാഹമെന്നാണ് പട്ടേല്‍ പറയുന്നത്.
ഗാര്‍ഹിക തര്‍ക്കങ്ങളില്‍ പുരുഷന്മാര്ക്ക് നിയമപരമായ സംരക്ഷണം ലഭിക്കുന്നില്ലെന്ന നിരാശയാണ് പട്ടേല്‍ തന്റെ ദയവധ അപേക്ഷയില്‍ പ്രകടിപ്പിച്ചത്. പോലീസ് സ്റ്റേഷനുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പലതവണ കയറിയിറങ്ങിയിട്ടും വെറും ഉറപ്പുകള്‍ മാത്രമാണ് ലഭിച്ചതെന്നും കൃത്യമായ നടപടിയൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം എഴുതി. നിശ്ചിത സമയത്തിനകം തന്റെ പരാതികള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ താന്‍ തീവ്രമായ എന്തെങ്കിലും നടപടി സ്വീകരിക്കുമെന്നും പട്ടേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആരോപണങ്ങളിലോ ദയവധം ആവശ്യപ്പെട്ടുള്ള അപേക്ഷയിലോ അധികൃതര്‍ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.
സൂറത്ത് നിവാസിയായ കിരിത് പട്ടേല്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച അപേക്ഷയില്‍, നീണ്ടുനില്‍ക്കുന്ന നിയമപോരാട്ടങ്ങളും വ്യക്തിപരമായ മാനസികവിഷമങ്ങളും കാരണം ജീവിതം അവസാനിപ്പിക്കാന്‍ അനുമതി തേടുകയല്ലാതെ തനിക്ക് മറ്റ് വഴികളില്ലെന്ന് അവകാശപ്പെടുന്നു.
കുടുംബ വഴക്കുകള്‍ക്ക് ശേഷം സ്ത്രീകള്‍ക്ക് സംരക്ഷണം നല്കുന്ന നിയമങ്ങള്‍ ഭാര്യ ദുരുപയോഗം ചെയ്ത് തനിക്കെതിരെ പരാതി നല്‍കിയതായി പട്ടേല്‍ ആരോപിച്ചു. മനഃപൂര്‍വ്വം വഴക്കുകള്‍ ഉണ്ടാക്കിയ ശേഷം പോലീസിനെയോ വനിതാ ഹെല്‍പ്പ് ലൈനുകളെയോ ബന്ധപ്പെടും, ഇത് തനിക്കെതിരെ നിയമനടപടികള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
തന്റെ മുന്‍വിവാഹത്തിലെ മകനെക്കുറിച്ചാണ് പട്ടേല്‍ ഉന്നയിച്ച ഏറ്റവും ഗുരുതരമായ ആരോപണങ്ങളിലൊന്ന്. ഭാര്യ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായും പോലീസിനെ സമീപിച്ചിട്ടും പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ അന്വേഷണം നടത്തി കൃത്യമായ നടപടിയെടുക്കാന്‍ താന്‍ അധികാരികളോട് പലതവണ ആവശ്യപ്പെട്ടിരുന്നതായി പട്ടേല്‍ പറഞ്ഞു.
ഇരുവര്‍ക്കും ഇത് മൂന്നാം വിവാഹമാണെന്നും പട്ടേല്‍ വ്യക്തമാക്കി. തന്റെ ഭാര്യയെ ഒരു 'കൊള്ളക്കാരിയായ വധു' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പണമോ ആഭരണങ്ങളോ തട്ടിയെടുത്ത ശേഷം വിവാഹബന്ധം ഉപേക്ഷിക്കുന്നതിന് പകരം, ഭര്ത്താക്കന്മാരെ ലക്ഷ്യമിട്ട് അവര്‍ നിയമനടപടികളും സാമ്പത്തിക ആവശ്യങ്ങളും ഉന്നയിക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഭാര്യ മുന്‍ ഭര്ത്താക്കന്മാരില് നിന്നും പണം തട്ടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു, എന്നാല്‍ ഈ ആരോപണങ്ങളും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഭാര്യയും അമ്മായിയമ്മയും മറ്റ് ബന്ധുക്കളും പണത്തിനായി തന്നെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ ഫയല്‍ ചെയ്ത ജീവനാംശ , ഗാര്‍ഹിക പീഡന കേസുകള്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. 2024 നവംബര്‍ 14-നായിരുന്നു ഇവരുടെ വിവാഹമെന്നാണ് പട്ടേല്‍ പറയുന്നത്.
ഗാര്‍ഹിക തര്‍ക്കങ്ങളില്‍ പുരുഷന്മാര്ക്ക് നിയമപരമായ സംരക്ഷണം ലഭിക്കുന്നില്ലെന്ന നിരാശയാണ് പട്ടേല്‍ തന്റെ ദയവധ അപേക്ഷയില്‍ പ്രകടിപ്പിച്ചത്. പോലീസ് സ്റ്റേഷനുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പലതവണ കയറിയിറങ്ങിയിട്ടും വെറും ഉറപ്പുകള്‍ മാത്രമാണ് ലഭിച്ചതെന്നും കൃത്യമായ നടപടിയൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം എഴുതി. നിശ്ചിത സമയത്തിനകം തന്റെ പരാതികള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ താന്‍ തീവ്രമായ എന്തെങ്കിലും നടപടി സ്വീകരിക്കുമെന്നും പട്ടേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആരോപണങ്ങളിലോ ദയവധം ആവശ്യപ്പെട്ടുള്ള അപേക്ഷയിലോ അധികൃതര്‍ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.







Comments