
തിരുവനന്തപുരം/കൊച്ചി: ആര്‍.എസ്.എസ്. ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില്‍ മൂന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതിനെച്ചൊല്ലി വിവാദം. വി.സിമാരുടെ നടപടിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി അതൃപ്തി അറിയിക്കാനാണു തീരുമാനം. പ്രതിപക്ഷവും വി.സിമാര്‍ക്കെതിരേ രംഗത്തെത്തി.
ആര്‍.എസ്.എസ്. പരിപാടിയില്‍ വൈസ് ചാന്‍സിലര്‍മാര്‍ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഫേസ്ബുക്കില്‍ കുറിച്ചു. നടപടി കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വി.സിമാരുടെ അന്തസിനും നിരക്കാത്തതാണ്. വി.സിമാര്‍ കേരളത്തോട് മാപ്പ് പറയണമെന്നും വി.ഡി.സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അതേ സമയം, തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വൈസ് ചാന്‍സലര്‍മാര്‍. ആര്‍.എസ്.എസ്. നിരോധിത സംഘടനയല്ലെന്നും അക്കാ ദമിക തലപ്പത്തിരിക്കുന്നവര്‍ എന്ന നിലയില്‍ പരിപാടികളില്‍ തുടര്‍ന്നും പങ്കെടുക്കുമെന്നുമാണ് ഇവരുടെ നിലപാട്. കേരള, എം.ജി, മലയാളം സര്‍വക ലാശാലാ വി.സിമാരാണ് ആര്‍.എസ്.എസ്. പരിപാടിയില്‍ പങ്കെടുത്തത്്. ഇവര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് ഗവര്‍ണറുടെയും കേന്ദ്ര ത്തിന്റെയും പിന്തുണയോടെയാണെന്നാണു സൂചന. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പുതിയ പോരിലേക്കും ക്യാമ്പസുകളിലെ പ്രതിഷേധങ്ങളിലേ ക്കുമാകും ഇതു നീളുക.
വൈസ് ചാന്‍സലര്‍മാര്‍ ആര്‍.എസ്.എസ്. പരിപാടിയില്‍ പങ്കെടുത്തത് കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വി.സിമാരുടെ പദവിയുടെ അന്തസിനും നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'കേരളീയ പൊതുസമൂഹത്തിന് വി.സി. പദവിയോട് ആദരവുണ്ട്. അത് കളഞ്ഞുകുളിക്കുന്ന തരത്തിലാണ് തീവ്ര വര്‍ഗീയത പറയുന്ന ആര്‍.എസ്.എസ്. നേതാവിന്റെ പരിപാടിയില്‍ ഇവര്‍ പങ്കെടുത്തത്. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കില്ല. മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം.'- മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എന്നാല്‍, ആര്‍.എസ്.എസ്. രാജ്യത്ത് നിരോധിക്കപ്പെട്ട ഒരു സംഘടനയല്ലെന്നും, അതിന്റെ തലവന്‍ പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയില്‍ അക്കാദമിക് വിദഗ്ധര്‍ എന്ന നിലയില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നുമാണ് വി.സിമാരുടെ വാദം. മുഖ്യമന്ത്രി ആവശ്യപ്പെട്ടതുപോലെ മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നും ക്ഷണം ലഭിച്ചാല്‍ തുടര്‍ന്നും ഇത്തരം പരിപാടികളില്‍ പങ്കെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.






