
മൈസൂരു: കർണാടക മൈസൂരു ജയദേവ ആശുപത്രിയിൽ കൂട്ടമരണം. ഇന്നലെ രാവിലെ എട്ട് മണിക്കും ഇന്ന് രാവിലെ എട്ട് മണിക്കും ഇടയിലാണ് 11 മരണങ്ങളും സംഭവിച്ചത്. ഇന്നലെ ICU വിൽ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്നും കൂട്ടമരണത്തിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്നും കൂട്ടിരിപ്പുകാർ വ്യക്തമാക്കുന്നു. കർണാടക സർക്കാരിന് കീഴിലെ സ്വയം ഭരണ അധികാരമുള്ള സ്ഥാപനമാണ് ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസ് ആൻഡ് റിസർച്ച്.
കർണാടക സർക്കാരിന് കീഴിലെ സ്വയംഭരണ അധികാരമുള്ള ആശുപത്രിയാണ് ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. ഒരു ഡോക്ടർ നൂറു കണക്കിന് രോഗികളെയാണ് ദിവസവും പരിശോധിക്കുന്നത്. എന്നാൽ ഇന്നലെ രാത്രി ഷിഫ്റ്റിൽ ഡോക്ടർമാർഉണ്ടായിരുന്നു.മരിച്ചവരൊക്കെയും ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സ തേടിയിരുന്നവരാണ്. സംഭവത്തിൽ അസ്വാഭാവികതയില്ലെന്നും ചികിത്സാപ്പിഴവ് അടക്കമുള്ള വീഴ്ചകളൊന്നുംതന്നെ ആശുപത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മൈസൂരുവിലും ബെംഗളൂരുവിലുമടക്കം ഇവർക്ക് ബ്രാഞ്ചുകളുണ്ട്. ഹൃദ്രോഗത്തിന് പ്രാധാന്യം നൽകുന്ന ആശുപത്രിയാണ് മൈസൂരുവിലേത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൃദ്രോഗ ചികിത്സാ കേന്ദ്രങ്ങളിൽ ഒന്നാണിത്.അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് ഇവിടെ ചികിത്സയ്‌ക്കായി കൊണ്ടുവരുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള കാത്ത് ലാബുകൾ, ഓപ്പറേഷൻ തിയറ്ററുകൾ, ഐസിയു എന്നിവ ഇവിടെയുണ്ട്. പണമില്ലാത്ത പാവപ്പെട്ട രോഗികൾക്ക് സൗജന്യമായും സബ്‌സിഡി നിരക്കിലും ചികിത്സ ലഭ്യമാക്കുന്നുണ്ട് ആശുപത്രി.






