
മിമിക്രി കലാകാരനും അഭിനേതാവുമായിരുന്ന കൊല്ലം സുധിയുടെ അപ്രതീക്ഷിതമായി സംഭവിച്ച വേര്‍പാടില്‍ ഭാര്യ രേണു സുധിയും മക്കളും ആടിയുലഞ്ഞു പോയി. ആരാധകരുടെ സ്നേഹവും സഹായവുമൊക്കെ കിട്ടിയാണ് രേണു ആ സങ്കടത്തില്‍ നിന്ന് പതുക്കെ കരകയറിയത്. എന്നാല്‍ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെയും റീല്‍സ് വീഡിയോകളിലൂടെയും താരമായി മാറിയ രേണു സുധിക്ക് ഒരുപാട് സൈബര്‍ അറ്റാക്കുകളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു.
സുധിയുടെ മുന്‍ഭാര്യയിലെ മകന് കിച്ചുവും രേണുവിനെ തള്ളിപ്പറഞ്ഞതോടെ കുറ്റപ്പെടുത്തലുകളും നെഗറ്റീവ് കമന്റുകളും രേണുവിന്റെ കമന്റ് ബോക്സില്‍ നിറഞ്ഞു കവിഞ്ഞു. എന്നാലതിനൊന്നും തളരാതെ രേണു വീണ്ടും ജീവിതം കെട്ടിപ്പെടുക്കാനൊരുങ്ങി. പക്ഷേ തീര്‍ത്തും അപ്രതീക്ഷിതമായി രേണുവിന് ക്യാന്‍സറാണെന്നും അതിന്റെ ചികിത്സ തുടങ്ങിയെന്നും രേണു സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു.
ഇപ്പോഴിതാ കാൻസർ ബാധിച്ച് ഇത്രയും അവശനിലയിലായിട്ടും തന്നെ കാണാൻ മകൻ കിച്ചു വന്നില്ലെന്ന സങ്കടം പങ്കുവയ്ക്കുകയാണ് രേണു സുധി.
രോഗമാണെന്ന് അറിഞ്ഞിട്ട് കിച്ചു ഒന്ന് അന്വേഷിച്ച് പോലുമില്ലെന്നും ഇപ്പോള്‍ തനിക്കൊപ്പം സഹോദരങ്ങളും മാതാപിതാക്കളുമൊക്കെ ഉണ്ടെന്നും മകൻ റിതപ്പനെ ആലോചിച്ചാണ് ഇപ്പോള്‍ തന്റെ സങ്കടമെന്നും രേണു സുധി പറഞ്ഞു.
‘‘എനിക്ക് ശാരീരികമായിട്ട് വളരെ ബുദ്ധിമുട്ടാണ്. എന്റെ മൈൻഡ് സെറ്റ് കൊണ്ട് മാത്രമാണ് ഞാൻ ഇങ്ങനെയെങ്കിലും ചാരി ഇരിക്കുന്നത്. നിങ്ങള്‍ പ്രാർത്ഥിച്ചില്ലെങ്കിലും എന്നെ ശപിക്കാതിരിക്കുക. എനിക്കൊരു റിതപ്പൻ ഉണ്ട്. ആ കുഞ്ഞ് ഒരാഴ്ചയായിട്ട് ചിരിച്ചു കാണുന്നില്ല. അതിന്റെ മുഖം ഓർത്ത് ഞാൻ ഓരോ നിമിഷവും ദുഃഖിക്കുകയാണ്. ഞാൻ എന്ത് ദ്രോഹം ചെയ്തിട്ടാണെന്ന് അറിയത്തില്ല, ഞാൻ ഒരു 11 വയസ് വരെ നോക്കിയ ഒരു കുട്ടിയുണ്ട്. അവൻ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല, കയറിയിട്ടില്ല. എന്റെ ഈ ചാനലില്‍ കൂടെ ഞാൻ ഇത് പറഞ്ഞാല്‍ ഇത് വലിയ വിവാദമാകും എന്ന് എനിക്കറിയാം. പക്ഷേ വിവാദമാക്കാൻ പറഞ്ഞതല്ല. അവനോട് എനിക്ക് കുഴപ്പമില്ല, ക്ഷമിക്കുക, ആരും അത് വിവാദമാക്കരുത്.
എന്റെ റിതപ്പൻ എന്നെ അന്വേഷിക്കുന്നുണ്ട്. ഒരുപാട് പേര് എന്നോട് ചോദിച്ചു വന്നോ വന്നോ എന്ന്. കിച്ചു ഇല്ല വന്നിട്ടില്ല. എന്തു ആകട്ടെ, കിടക്കയില്‍ ഇതുപോലെ കിടക്കുമ്പോള്‍ ഒന്ന് വന്ന് കാണാൻ ആർക്കാണെങ്കിലും തോന്നില്ലേ? എത്രയോ പേർ എന്നെ സ്നേഹിക്കുന്നു, എത്രയോ പേർ എവിടുന്നൊക്കെ വന്നു. എനിക്ക് ഈ അവസരത്തില്‍ ഒത്തിരി കൈത്താങ്ങും നല്കി ചേച്ചി ,ചേട്ടൻ അമ്മ , പപ്പ ഇവരൊക്കെയുണ്ട്. ഞാനൊന്ന് കരയുമ്പോള്‍ ഓടി വരും അവർ. അതുപോലെ എന്റെ മാനേജർ കരീഷ്മ. ഈ ക്യാമറ എടുക്കുന്നത് എന്റെ ഒരു സഹോദരനാണ്. അവൻ ഒരു പ്രതിഫലം പോലും ചോദിക്കാതെയാണ് ചെയ്യുന്നത്. പിന്നെ തിരുമേനി, അദ്ദേഹത്തിന്റെ കൂടെയുള്ള കുട്ടി...ഇവരോടൊക്കെ എങ്ങനെയാണ് നന്ദി പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. അതിനിടയില്‍ വാശി കേറി അങ്ങോട്ടും ഇങ്ങോട്ടും വിവാദങ്ങള്‍ ഉണ്ടാക്കുന്നവരും ഉണ്ട്. എനിക്കൊന്നും പറയാനില്ല. ആർക്കും ക്യാൻസർ രോഗം വരരുതേ എന്ന് മാത്രമേ ഞാൻ പ്രാർത്ഥിക്കുന്നുള്ളൂ...’’ രേണു സുധി പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് രേണുവിന്റെ പ്രതികരണം.
രേണുവിന്റെ വീഡിയോയ്ക്ക് താരപത്നിയെ സമാധാനിപ്പിച്ച് പലരും കമന്റുകള്‍ കുറിക്കുന്നുണ്ട്. എന്നാല്‍ മറ്റ് ചിലർ വിമർശനവും കുറിക്കുന്നുണ്ട്. കിച്ചു അത്രമാത്രം അനുഭവിച്ചത് കൊണ്ടാകാം വരാത്തതെന്നും ഇപ്പോള്‍ കിച്ചുവിനെ കുറ്റപ്പെടുത്തുന്നത് രേണുവിന് നെഗറ്റീവ് ആവുകയേ ഉള്ളൂവെന്നും കുറിക്കുന്നവരുമുണ്ട്.
മുന്‍പ് രേണുവിനേയും വീട്ടുകാരേയും വിമർശിച്ച് കിച്ചു തന്റെ യൂട്യൂബ് ചാനലിലൂടെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. താൻ ആ വീട്ടില്‍ വലിയ ഏകാന്തതയാണ് അനുഭവിച്ചതെന്നും സഹികെട്ട് ഒടുക്കം അച്ഛന്റെ വീട്ടുകാരോട് താൻ അങ്ങോട്ടേക്ക് വന്നോട്ടെയെന്ന് അപേക്ഷിക്കുകയായിരുന്നുവെന്നുമാണ് കിച്ചു പറഞ്ഞത്. കിച്ചുവിന്റെ ഈ തുറന്നുപറച്ചില്‍ വലിയ വിവാദത്തിലേക്ക് വഴിവച്ചു. എന്തുകൊണ്ടാണ് കിച്ചു അങ്ങനെ പറഞ്ഞതെന്ന് തനിക്ക് അറിയില്ല എന്നും ആ വീഡിയോ ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുൻപ് വരെ കിച്ചുവിന് താൻ പണം അയച്ചുകൊടുത്തിരുന്നുവെന്നുമാണ് ഇതിനുള്ള രേണുവിന്റെ പ്രതികരണം.






