
യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ ജൂലൈ 9ന് നടക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ ചടങ്ങിൽ പങ്കെടുക്കും. ബിഹാർ ഗവർണർ ലെഫ്. ജനറൽ സയ്യിദ് അതാ ഹസ്നൈനും ചടങ്ങുകളിൽ സന്നിഹിതനാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നാണ് വിവരം.എന്നാൽ, പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്. പകരം ഉപരാഷ്ട്രപതിയെ ഇന്ത്യയുടെ പ്രതിനിധിയായി അയച്ചേക്കുമെന്നാണ് സൂചന.
ജൂലൈ 4ന് സംസ്കാര ചടങ്ങുകൾക്ക് തുടക്കമാകും. ഖമേനിയുടെ മൃതദേഹം തെഹ്റാനിലെ ഗ്രാൻഡ് മൊസല്ല സമുച്ചയത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ജൂലൈ 9ന് മഷ്ഹാദിലെ ഇമാം റെസ ദേവാലയത്തിൽ സംസ്കാരം നടക്കും.
ആദ്യമായി മാർച്ച് 4ന് സംസ്കാരം നടത്താനായിരുന്നു തീരുമാനം. എന്നാൽ യുദ്ധസാഹചര്യം കണക്കിലെടുത്ത് ചടങ്ങുകൾ മാറ്റിവയ്ക്കുകയായിരുന്നു. ജൂലൈ 4ന് ചടങ്ങുകൾ ആരംഭിക്കുന്നത് യുഎസിന്റെ 250-ാം സ്വാതന്ത്ര്യദിനത്തോടൊപ്പമാണെന്നതും ശ്രദ്ധേയമാണ്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്.






