
അറ്റ്ലാന്റ: ബ്രസീലില്‍ ആദ്യ ഫൈനല്‍ തോല്‍ക്കുമ്പോള്‍ മെസ്സി തന്റെ അവസാന ലോകകപ്പ് മത്സരം കളിച്ചുകഴിഞ്ഞുവെന്നും കിരീടമില്ലാതെ കരിയര്‍ അവസാനിപ്പിച്ചെന്നുമാണ് പലരും കരുതിയത്. എന്നാല്‍ 34 ാം വയസ്സില്‍ ഖത്തറില്‍ കണ്ടത് മെസ്സിയുടെ വിശ്വരൂപമായിരുന്നു. കഠിനമായ അനേകം മത്സരങ്ങളില്‍ ജയിച്ചുകയറി അദ്ദേഹം ലോകചാംപ്യനായി.
അപ്പോഴും വിമര്‍ശകര്‍ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചെന്നു കരുതി. പക്ഷേ അമേരിക്കയില്‍ എത്തിയ അദ്ദേഹവും കുട്ടികളും ഇംഗ്ളണ്ടിനെ തകര്‍ത്ത് വീണ്ടുമൊരു ഫൈനലില്‍ എത്തിയിരിക്കുകയാണ്. കരിയറിലെ മൂന്നാം ലോകകപ്പ് ഫൈനലിലേക്ക് എത്തിയ മെസ്സി അര്‍ജന്റീനയെ ഒരിക്കല്‍ കുടി കിരീടം അണിയിക്കാന്‍ താരത്തിന് കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്.
കരിയറില്‍ 39-ാം വയസ്സിലേക്ക് കടന്നിരിക്കുന്ന മെസ്സിയുടെ രണ്ട് അസിസ്റ്റുകളാണ് 1-0ന് പിന്നിലായിരുന്ന ദക്ഷിണ അമേരിക്കന്‍ ടീമിനെ 2-1ന്റെ വിജയത്തിലേക്ക് സെമിയില്‍ നയിച്ചത്. ഇതോടെ 2026 ലോകകപ്പില്‍ എട്ട് ഗോളുകള്‍ക്കൊപ്പം നാല് അസിസ്റ്റുകളും മെസ്സി സ്വന്തമാക്കി കഴിഞ്ഞു. ഈ ടൂര്‍ണമെന്റിലെ സംയുക്ത ടോപ്പ് സ്കോററും ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്കിയവരില് രണ്ടാം സ്ഥാനത്തുമാണ് അദ്ദേഹം. 'ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്, എന്നത് തെളിയിക്കാന്‍ അയാള്‍ ഇനി എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. ഭൂരിഭാഗം സ്പെയിന്‍കാരും അദ്ദേഹത്തെ സ്നേഹിക്കുന്നു.' അര്‍ജന്റീന പരിശീലകന് ലയണല്‍ സ്കലോണി പറഞ്ഞു.
ഞായറാഴ്ച ന്യൂജേഴ്സിയില്‍ നടക്കുന്ന ഫൈനലില്‍ അര്‍ജന്റീന സ്പെയിനിനെ നേരിടുമ്പോള്‍ മെസ്സി തന്റെ കരിയറിലെ ഭൂരിഭാഗം സമയവും പന്തുതട്ടിയ രാജ്യത്തിനെതിരേ ഇറങ്ങും. ഇതാദ്യമായിരുന്നു മെസി ഇംഗ്ളണ്ടിനെതിരേ കളിക്കാനിറങ്ങുന്നത്. കളിയിലെ മെസ്സിയുടെ സമീപനം തന്നെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ അറിയേണ്ടത്. പ്രായത്തെ മുന്‍ നിര്‍ത്തി കൂടുതല്‍ മാര്‍ക്ക് ചെയ്യപ്പെടുന്നയാള്‍ എന്ന് തിരിച്ചറിഞ്ഞുള്ള കളിയായിരുന്നു ഇന്നലെ മെസ്സി പുറത്തെടുത്തത്. ഗോളിലേക്ക് അധികം നോക്കാതെ കുട്ടുകാരെക്കൊണ്ടു ഗോളടിപ്പിച്ചു കളി ജയിച്ചു.
ആദ്യ പകുതിയില്‍ തന്ത്രപരമായ കളി പുറത്തെടുത്ത മെസ്സി കൂടുതല്‍ സെന്‍ട്രല്‍ പൊസിഷനിലാണ് കളിച്ചത്. എന്നാല്‍ 55-ാം മിനിറ്റില്‍ ആന്റണി ഗോര്‍ഡന്‍ ഇംഗ്ലണ്ടിന് ലീഡ് നല്‍കിയതോടെയാണ് അര്‍ജന്റീന ഉണര്‍ന്നു കളിച്ചത്. റൈറ്റ് വിംഗിലേക്ക് മാറിയ മെസ്സിക്ക് പിന്നീട് കൂടുതല്‍ സ്പേസ് കണ്ടെത്തുകയും കളം നിറഞ്ഞു കളിക്കാനും തുടങ്ങി. ടൂഹല്‍ കൂടുതല്‍ പ്രതിരോധ താരങ്ങളെ കളത്തിലിറക്കുകയും ഇംഗ്ലണ്ട് പിന്നോട്ട് വലിയു കയും ചെയ്തതോടെ, പിന്നീടുള്ള 37 മിനിറ്റുകളില്‍ 88% ബോള്‍ പൊസഷന്‍ അര്‍ജന്റീനയ്ക്കായിരുന്നു.
ഇംഗ്ലണ്ടിനെതിരെ ഒന്‍പത് ഡ്രിബ്ലിംഗുകള്‍ പൂര്‍ത്തിയാക്കുകയും രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്യുകയും ചെയ്ത മെസ്സി, 1966-ന് ശേഷം ഒരു ലോക കപ്പ് നോക്കൗട്ട് മത്സരത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനായി മാറി. മുഴുവന്‍ ഇംഗ്ലണ്ട് ടീമും ചേര്‍ന്ന് ആകെ ഏഴ് വിജയകരമായ ഡ്രിബ്ലിംഗുകള്‍ മാത്രമാണ് അറ്റ്ലാന്റയില്‍ നടത്തിയത്.
ഇംഗ്ലണ്ടിന്റെ ബോക്സിനുള്ളില്‍ മെസ്സി ഏഴ് തവണ പന്ത് തൊട്ടു - ഇത് മുഴുവന്‍ ഇംഗ്ലീഷ് കളിക്കാരും ചേര്‍ന്ന് തൊട്ടതിന് തുല്യമാണ്. അദ്ദേഹം സൃഷ്ടിച്ച നാല് അവസരങ്ങളുടെ കാര്യവും ഇതുപോലെ തന്നെ. മത്സരത്തില്‍ ഒന്‍പത് ക്രോസുകളാണ് മെസ്സി ബോക്സിലേക്ക് നല്‍കിയത്. കളിയി ല്‍ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് അദ്ദേഹമായിരുന്നു.
ആദ്യത്തേത് ഒരു കോര്‍ണര്‍ തന്ത്രത്തിലൂടെയായിരുന്നു. അദ്ദേഹം ബോക്സിന് പുറത്തുനിന്ന എന്‍സോ ഫെര്‍ണാണ്ടസിനെ കണ്ടെത്തുകയും, എന്‍ സോ അത് തകര്‍പ്പന്‍ ഗോളിലൂടെ സമനിലയാക്കുകയും ചെയ്തു. തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ ലൗട്ടാരോ മാര്‍ട്ടിനസിന് ഹെഡ്ഡ് ചെയ്ത് ഗോള്‍ നേടാന്‍ പാകത്തില്‍ അദ്ദേഹം ബോക്സിലേക്ക് ക്രോസ് നല്കി.
'മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഞങ്ങള്‍ അദ്ദേഹത്തെ നന്നായി തടഞ്ഞു നിര്‍ത്തി. എന്നാല്‍ ലോകത്തിലെ ഏറ്റവും അപകടകാരികളായ കളിക്കാ ര്‍ക്ക് പന്ത് ലഭിക്കുമ്പോള്‍ അവര്‍ക്ക് എന്തെങ്കിലും സൃഷ്ടിക്കാന്‍ കഴിയും. ഈ ഒരു കാരണത്താലാണ് അദ്ദേഹം എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായത്.' ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ പറഞ്ഞു.
അപ്പോഴും വിമര്‍ശകര്‍ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചെന്നു കരുതി. പക്ഷേ അമേരിക്കയില്‍ എത്തിയ അദ്ദേഹവും കുട്ടികളും ഇംഗ്ളണ്ടിനെ തകര്‍ത്ത് വീണ്ടുമൊരു ഫൈനലില്‍ എത്തിയിരിക്കുകയാണ്. കരിയറിലെ മൂന്നാം ലോകകപ്പ് ഫൈനലിലേക്ക് എത്തിയ മെസ്സി അര്‍ജന്റീനയെ ഒരിക്കല്‍ കുടി കിരീടം അണിയിക്കാന്‍ താരത്തിന് കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്.
കരിയറില്‍ 39-ാം വയസ്സിലേക്ക് കടന്നിരിക്കുന്ന മെസ്സിയുടെ രണ്ട് അസിസ്റ്റുകളാണ് 1-0ന് പിന്നിലായിരുന്ന ദക്ഷിണ അമേരിക്കന്‍ ടീമിനെ 2-1ന്റെ വിജയത്തിലേക്ക് സെമിയില്‍ നയിച്ചത്. ഇതോടെ 2026 ലോകകപ്പില്‍ എട്ട് ഗോളുകള്‍ക്കൊപ്പം നാല് അസിസ്റ്റുകളും മെസ്സി സ്വന്തമാക്കി കഴിഞ്ഞു. ഈ ടൂര്‍ണമെന്റിലെ സംയുക്ത ടോപ്പ് സ്കോററും ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്കിയവരില് രണ്ടാം സ്ഥാനത്തുമാണ് അദ്ദേഹം. 'ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്, എന്നത് തെളിയിക്കാന്‍ അയാള്‍ ഇനി എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. ഭൂരിഭാഗം സ്പെയിന്‍കാരും അദ്ദേഹത്തെ സ്നേഹിക്കുന്നു.' അര്‍ജന്റീന പരിശീലകന് ലയണല്‍ സ്കലോണി പറഞ്ഞു.
ഞായറാഴ്ച ന്യൂജേഴ്സിയില്‍ നടക്കുന്ന ഫൈനലില്‍ അര്‍ജന്റീന സ്പെയിനിനെ നേരിടുമ്പോള്‍ മെസ്സി തന്റെ കരിയറിലെ ഭൂരിഭാഗം സമയവും പന്തുതട്ടിയ രാജ്യത്തിനെതിരേ ഇറങ്ങും. ഇതാദ്യമായിരുന്നു മെസി ഇംഗ്ളണ്ടിനെതിരേ കളിക്കാനിറങ്ങുന്നത്. കളിയിലെ മെസ്സിയുടെ സമീപനം തന്നെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ അറിയേണ്ടത്. പ്രായത്തെ മുന്‍ നിര്‍ത്തി കൂടുതല്‍ മാര്‍ക്ക് ചെയ്യപ്പെടുന്നയാള്‍ എന്ന് തിരിച്ചറിഞ്ഞുള്ള കളിയായിരുന്നു ഇന്നലെ മെസ്സി പുറത്തെടുത്തത്. ഗോളിലേക്ക് അധികം നോക്കാതെ കുട്ടുകാരെക്കൊണ്ടു ഗോളടിപ്പിച്ചു കളി ജയിച്ചു.
ആദ്യ പകുതിയില്‍ തന്ത്രപരമായ കളി പുറത്തെടുത്ത മെസ്സി കൂടുതല്‍ സെന്‍ട്രല്‍ പൊസിഷനിലാണ് കളിച്ചത്. എന്നാല്‍ 55-ാം മിനിറ്റില്‍ ആന്റണി ഗോര്‍ഡന്‍ ഇംഗ്ലണ്ടിന് ലീഡ് നല്‍കിയതോടെയാണ് അര്‍ജന്റീന ഉണര്‍ന്നു കളിച്ചത്. റൈറ്റ് വിംഗിലേക്ക് മാറിയ മെസ്സിക്ക് പിന്നീട് കൂടുതല്‍ സ്പേസ് കണ്ടെത്തുകയും കളം നിറഞ്ഞു കളിക്കാനും തുടങ്ങി. ടൂഹല്‍ കൂടുതല്‍ പ്രതിരോധ താരങ്ങളെ കളത്തിലിറക്കുകയും ഇംഗ്ലണ്ട് പിന്നോട്ട് വലിയു കയും ചെയ്തതോടെ, പിന്നീടുള്ള 37 മിനിറ്റുകളില്‍ 88% ബോള്‍ പൊസഷന്‍ അര്‍ജന്റീനയ്ക്കായിരുന്നു.
ഇംഗ്ലണ്ടിനെതിരെ ഒന്‍പത് ഡ്രിബ്ലിംഗുകള്‍ പൂര്‍ത്തിയാക്കുകയും രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്യുകയും ചെയ്ത മെസ്സി, 1966-ന് ശേഷം ഒരു ലോക കപ്പ് നോക്കൗട്ട് മത്സരത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനായി മാറി. മുഴുവന്‍ ഇംഗ്ലണ്ട് ടീമും ചേര്‍ന്ന് ആകെ ഏഴ് വിജയകരമായ ഡ്രിബ്ലിംഗുകള്‍ മാത്രമാണ് അറ്റ്ലാന്റയില്‍ നടത്തിയത്.
ഇംഗ്ലണ്ടിന്റെ ബോക്സിനുള്ളില്‍ മെസ്സി ഏഴ് തവണ പന്ത് തൊട്ടു - ഇത് മുഴുവന്‍ ഇംഗ്ലീഷ് കളിക്കാരും ചേര്‍ന്ന് തൊട്ടതിന് തുല്യമാണ്. അദ്ദേഹം സൃഷ്ടിച്ച നാല് അവസരങ്ങളുടെ കാര്യവും ഇതുപോലെ തന്നെ. മത്സരത്തില്‍ ഒന്‍പത് ക്രോസുകളാണ് മെസ്സി ബോക്സിലേക്ക് നല്‍കിയത്. കളിയി ല്‍ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് അദ്ദേഹമായിരുന്നു.
ആദ്യത്തേത് ഒരു കോര്‍ണര്‍ തന്ത്രത്തിലൂടെയായിരുന്നു. അദ്ദേഹം ബോക്സിന് പുറത്തുനിന്ന എന്‍സോ ഫെര്‍ണാണ്ടസിനെ കണ്ടെത്തുകയും, എന്‍ സോ അത് തകര്‍പ്പന്‍ ഗോളിലൂടെ സമനിലയാക്കുകയും ചെയ്തു. തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ ലൗട്ടാരോ മാര്‍ട്ടിനസിന് ഹെഡ്ഡ് ചെയ്ത് ഗോള്‍ നേടാന്‍ പാകത്തില്‍ അദ്ദേഹം ബോക്സിലേക്ക് ക്രോസ് നല്കി.
'മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഞങ്ങള്‍ അദ്ദേഹത്തെ നന്നായി തടഞ്ഞു നിര്‍ത്തി. എന്നാല്‍ ലോകത്തിലെ ഏറ്റവും അപകടകാരികളായ കളിക്കാ ര്‍ക്ക് പന്ത് ലഭിക്കുമ്പോള്‍ അവര്‍ക്ക് എന്തെങ്കിലും സൃഷ്ടിക്കാന്‍ കഴിയും. ഈ ഒരു കാരണത്താലാണ് അദ്ദേഹം എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായത്.' ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ പറഞ്ഞു.






Comments