
ഫീല്‍ഗുഡ് സിനിമകളിലൂടെ പ്രേക്ഷകമനസ്സിലിടം നേടിയ സംവിധായകനാണ് ജിസ് ജോയ്. സീരിയല്‍ താരങ്ങള്‍ക്ക് ശബ്ദം കൊടുത്തായിരുന്നു ജിസ് ജോയ് ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അർജുന് ശബ്ദം കൊടുത്തതോടെയാണ് ജിസ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സിനിമയുടെ അണിയറയില്‍ നിന്ന് ബൈസിക്കിൾ തീവ്‌സ് എന്ന ചിത്രത്തിലൂടെയാണ് ജിസ് ജോയ് ആദ്യമായി സ്വതന്ത്ര സംവിധായകനായത്.
പിന്നീട് സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും, മോഹന്‍കുമാര്‍ ഫാന്‍സ്, ഇന്നലെ വരെ, തലവന്‍ എന്നീ ചിത്രങ്ങളിലൂടെ ജിസ് പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറി. അതില്‍ത്തന്നെ അഞ്ചു സിനിമകളില്‍ തന്നെ ആസിഫ് അലിയായിരുന്നു നായകന്‍. മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായി അതോടെ ആസിഫ് അലി–ജിസ് ജോയ് ടീം മാറി. സിനിമയെക്കാളുപരി വലിയൊരു ആത്മബന്ധം തന്നെ ഇരുവര്‍ക്കുമിടയിലുണ്ട്.
ഇപ്പോഴിതാ ആസിഫിനെക്കുറിച്ച് ജിസ് ജോയ് യെക്കുറിച്ച് പറഞ്ഞ ഹൃദയസ്പര്‍ശിയായ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഭാര്യ കഴിഞ്ഞാൽ ഒരു നോട്ടം കൊണ്ട് തന്നെ മനസിലാക്കുന്ന ഒരേയൊരു വ്യക്തിയേ ഉള്ളൂവെന്നും അത് ആസിഫ് അലിയാണെന്നും ജിസ് ജോയ് പറഞ്ഞത്.
‘‘ഞാനും ആസിഫും ഒരുമിച്ച് ആറാമത്തെ, ഏഴാമത്തെ സിനിമയാണ് ചെയ്യാൻ പോകുന്നത്. അതില് ഏഴ് സിനിമയിലും, ആറ് സിനിമയിലും നായകൻ ആസിഫ് അലിയാണ്. ഒരു സിനിമയില്‍ മാത്രം മറ്റൊരാളാണ്, എങ്കിലും ആ സിനിമയിൽ ആസിഫ് ഉണ്ടായിരുന്നു. ആസിഫിന് പ്രത്യേകിച്ച് ഒരു സ്വാഗതം പറയേണ്ട ആവശ്യമില്ല, എന്റെ കുടുംബം തന്നെയാണ്. ഒരുപക്ഷേ... എനിക്ക് എന്റെ വൈഫ് കഴിഞ്ഞാൽ എനിക്ക് ഒരു നോട്ടം കൊണ്ട് ഒരാളെ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റും എന്ന് തോന്നുന്ന ഈ ലോകത്തിലെ മറ്റൊരു ഒരേയൊരു വ്യക്തി ശ്രീ ആസിഫ് അലിയാണ്...’’ എന്നാണ് ജിസ് ജോയ് പറഞ്ഞത്. ഇരുവരും ഒന്നിക്കുന്ന ‘കോട്ടയം ബെൽറ്റ്’ എന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് ജിസ് ജോയ് പറഞ്ഞത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നിരുന്നു. മീശപിരിച്ച് വ്യത്യസ്ത ഗെറ്റപ്പിലുള്ള ആസിഫ് അലിയുടെ മോഷൻ പോസ്റ്റർ ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. തൃശൂരിൽ നടന്ന പൂജ ചടങ്ങിൽ സംവിധായകരും തിരക്കഥാകൃത്തുക്കളും അഭിനേതാക്കളും ഉൾപ്പെടെ സിനിമാ മേഖലയിലെ നിരവധി പേർ പങ്കെടുത്തു.
പിന്നീട് സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും, മോഹന്‍കുമാര്‍ ഫാന്‍സ്, ഇന്നലെ വരെ, തലവന്‍ എന്നീ ചിത്രങ്ങളിലൂടെ ജിസ് പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറി. അതില്‍ത്തന്നെ അഞ്ചു സിനിമകളില്‍ തന്നെ ആസിഫ് അലിയായിരുന്നു നായകന്‍. മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായി അതോടെ ആസിഫ് അലി–ജിസ് ജോയ് ടീം മാറി. സിനിമയെക്കാളുപരി വലിയൊരു ആത്മബന്ധം തന്നെ ഇരുവര്‍ക്കുമിടയിലുണ്ട്.
ഇപ്പോഴിതാ ആസിഫിനെക്കുറിച്ച് ജിസ് ജോയ് യെക്കുറിച്ച് പറഞ്ഞ ഹൃദയസ്പര്‍ശിയായ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഭാര്യ കഴിഞ്ഞാൽ ഒരു നോട്ടം കൊണ്ട് തന്നെ മനസിലാക്കുന്ന ഒരേയൊരു വ്യക്തിയേ ഉള്ളൂവെന്നും അത് ആസിഫ് അലിയാണെന്നും ജിസ് ജോയ് പറഞ്ഞത്.
‘‘ഞാനും ആസിഫും ഒരുമിച്ച് ആറാമത്തെ, ഏഴാമത്തെ സിനിമയാണ് ചെയ്യാൻ പോകുന്നത്. അതില് ഏഴ് സിനിമയിലും, ആറ് സിനിമയിലും നായകൻ ആസിഫ് അലിയാണ്. ഒരു സിനിമയില്‍ മാത്രം മറ്റൊരാളാണ്, എങ്കിലും ആ സിനിമയിൽ ആസിഫ് ഉണ്ടായിരുന്നു. ആസിഫിന് പ്രത്യേകിച്ച് ഒരു സ്വാഗതം പറയേണ്ട ആവശ്യമില്ല, എന്റെ കുടുംബം തന്നെയാണ്. ഒരുപക്ഷേ... എനിക്ക് എന്റെ വൈഫ് കഴിഞ്ഞാൽ എനിക്ക് ഒരു നോട്ടം കൊണ്ട് ഒരാളെ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റും എന്ന് തോന്നുന്ന ഈ ലോകത്തിലെ മറ്റൊരു ഒരേയൊരു വ്യക്തി ശ്രീ ആസിഫ് അലിയാണ്...’’ എന്നാണ് ജിസ് ജോയ് പറഞ്ഞത്. ഇരുവരും ഒന്നിക്കുന്ന ‘കോട്ടയം ബെൽറ്റ്’ എന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് ജിസ് ജോയ് പറഞ്ഞത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നിരുന്നു. മീശപിരിച്ച് വ്യത്യസ്ത ഗെറ്റപ്പിലുള്ള ആസിഫ് അലിയുടെ മോഷൻ പോസ്റ്റർ ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. തൃശൂരിൽ നടന്ന പൂജ ചടങ്ങിൽ സംവിധായകരും തിരക്കഥാകൃത്തുക്കളും അഭിനേതാക്കളും ഉൾപ്പെടെ സിനിമാ മേഖലയിലെ നിരവധി പേർ പങ്കെടുത്തു.
ആസിഫ് അലിയും ജിസ് ജോയും ഒരുമിക്കുന്ന ആറാമത്തെ ചിത്രമാണ് ‘കോട്ടയം ബെൽറ്റ്’. ചിത്രത്തില്‍ വിജയരാഘവൻ, ജഗദീഷ്, ഷൈൻ ടോം ചാക്കോ, വിഷ്ണു അഗസ്ത്യ, ബോബി കുര്യൻ, അശോകൻ, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, ശ്രീകാന്ത് മുരളി, അലൻസിയർ, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, വിനീത്, സാന്ദ്ര ചന്ദ്രൻ, രഞ്ജിത്ത് ശേഖർ, ഐക ദേവ്, നിതിൻ പ്രസന്ന എന്നിവരടങ്ങുന്ന വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ‘കിഷ്കിന്ധ കാണ്ഡ’ത്തിന് ശേഷം ആസിഫ് അലിയും വിജയരാഘവനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.പ്രശസ്ത സാഹിത്യകാരൻ സന്തോഷ് എച്ചിക്കാനമാണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ആസിഫ് അലിയുടെ മക്കളായ ആദവും ഹയയും ചേർന്നാണ് ആദ്യ ക്ലാപ്പ് നൽകിയത്.






Comments