
തിരുവനന്തപുരം: 'രക്ഷാപ്രവര്‍ത്തന' വിവാദത്തിന്റെ തുടര്‍ച്ചയായി എ.ഡി.ജി.പി: എം.ആര്. അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്തതിനെച്ചൊല്ലി സംസ്ഥാന പോലീസ് സേനയില്‍ ചര്‍ച്ച ചൂടുപിടിക്കുന്നു. നിയമപ്രശ്നങ്ങള്‍ക്കു സാധ്യതയുള്ള വിഷയങ്ങളില്‍ രേഖാമൂലമുള്ള ഉത്തരവില്ലാതെ നടപടി വേണ്ടെന്ന നിലപാടിലേക്കാണ് ഉന്നത ഐ.പി.എസ്. ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം നീങ്ങുന്നത്. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഓഫീസുകളില്‍നിന്നുള്ള സുപ്രധാന നിര്‍ദേശങ്ങളും രേഖാമൂലം ലഭിക്കണം. വാക്കാല്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കിയതിന്റെ പേരില്‍ വ്യക്തിപരമായി നിയമനടപടികള്‍ നേരിടേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജില്ലാ പോലീസ് മേധാവിമാര്‍ ഉള്‍പ്പെടെ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ക്കിടയിലും സമാന അഭിപ്രായമാണ് രൂപപ്പെട്ടിരിക്കുന്നത്. നിയമപരമായ പരിശോധനയ്ക്ക് വിധേയമാകാന്‍ സാധ്യതയുള്ള വിഷയങ്ങളില്‍ വ്യക്തമായ രേഖകളില്ലാതെ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്. ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കിടയിലും ഈ രീതിയില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
എം.ആര്. അജിത് കുമാറിന്റെ സസ്പെന്‍ഷനെത്തുടര്‍ന്ന് അടിയന്തരമായി ഐ.പി.എസ്. അസോസിയേഷന് യോഗം വിളിച്ചുചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പോലീസ് മര്‍ദനക്കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് അജിത് കുമാറിനെതിരേ നടപടി സ്വീകരിച്ചത്.
എ.ഡി.ജി.പി. റാങ്കിലുള്ള മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനെതിരേ എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സസ്പെന്ഷന് നടപടി സ്വീകരിച്ചതും ചര്‍ച്ചയായിട്ടുണ്ട്. ഇക്കാര്യത്തില്‍ ഐ.പി.എസ്. അസോസിയേഷനോ സര്‍ക്കാരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ മാസം 31-ന് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് നടപടി.
അതേസമയം, സസ്പെന്ഷന് ഉത്തരവിനെതിരേ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് എം.ആര്. അജിത് കുമാര്‍. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ (സി.എ.ടി.) സമീപിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സസ്പെന്ഷന് അടിസ്ഥാനമായ കണ്ടെത്തലുകളും നടപടി സ്വീകരിച്ച രീതിയും നിയമപരമായി ചോദ്യംചെയ്യാനാണ് നീക്കം.
ജില്ലാ പോലീസ് മേധാവിമാര്‍ ഉള്‍പ്പെടെ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ക്കിടയിലും സമാന അഭിപ്രായമാണ് രൂപപ്പെട്ടിരിക്കുന്നത്. നിയമപരമായ പരിശോധനയ്ക്ക് വിധേയമാകാന്‍ സാധ്യതയുള്ള വിഷയങ്ങളില്‍ വ്യക്തമായ രേഖകളില്ലാതെ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്. ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കിടയിലും ഈ രീതിയില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
എം.ആര്. അജിത് കുമാറിന്റെ സസ്പെന്‍ഷനെത്തുടര്‍ന്ന് അടിയന്തരമായി ഐ.പി.എസ്. അസോസിയേഷന് യോഗം വിളിച്ചുചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പോലീസ് മര്‍ദനക്കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് അജിത് കുമാറിനെതിരേ നടപടി സ്വീകരിച്ചത്.
എ.ഡി.ജി.പി. റാങ്കിലുള്ള മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനെതിരേ എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സസ്പെന്ഷന് നടപടി സ്വീകരിച്ചതും ചര്‍ച്ചയായിട്ടുണ്ട്. ഇക്കാര്യത്തില്‍ ഐ.പി.എസ്. അസോസിയേഷനോ സര്‍ക്കാരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ മാസം 31-ന് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് നടപടി.
അതേസമയം, സസ്പെന്ഷന് ഉത്തരവിനെതിരേ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് എം.ആര്. അജിത് കുമാര്‍. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ (സി.എ.ടി.) സമീപിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സസ്പെന്ഷന് അടിസ്ഥാനമായ കണ്ടെത്തലുകളും നടപടി സ്വീകരിച്ച രീതിയും നിയമപരമായി ചോദ്യംചെയ്യാനാണ് നീക്കം.







Comments