
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലചിച്ച് പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് മധു ബാലകൃഷ്ണന്. പാടാന്‍ ബുദ്ധിമുട്ടുള്ള ഗാനങ്ങള്‍ പോലും അനായാസം പാടുകയെന്നതാണ് മധു ബാലകൃഷ്ണനെ മറ്റുള്ള ഗായകരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. മലയാളത്തിലെ ഏതൊരു ഗാനത്തിന്റെയും ‘‘മധു ബാലകൃഷ്ണൻ വേർഷന്‍’ ആരാധകര്‍ ഏറെയാണ്.
മധു ബാലകൃഷ്ണന്റെ പാട്ടുകള്‍ പോലെ തന്നെ ഗായകന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ശ്രീശാന്തിന്റെ മൂത്ത സഹോദരിയും ഗാനരചയിതാവുമായ വിധിത ബാലകൃഷ്ണനാണ് മധുവിന്റെ ഭാര്യ. റിയാലിറ്റി ഷോകളിലും മറ്റും പല തവണ മധുവിനൊപ്പം വേദി പങ്കിട്ട് വിധിത പ്രേക്ഷകര്‍ക്ക് പരിചിതയാണ്. നിറചിരിയോടെ വേദിയിലെത്തുന്ന വിധിതയെ പ്രേക്ഷകര്‍ക്കും ഏറെയിഷ്ടമാണ്.
ഇപ്പോഴിതാ മധു ബാലകൃഷ്ണനും ഗായിക ചിത്രയ്ക്കുമൊപ്പം വേദി പങ്കിട്ട സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യുകയാണ് വിധിത. തന്നെ വേദിയിലേക്ക് വിളിക്കുകയും ഒരു വരി പാടാന്‍ ആവശ്യപ്പെടുകയും ചെയ്തതില്‍ വലിയ സന്തോഷമെന്നുമാണ് വിധിത കുറിച്ചത്.
‘‘ചേച്ചി എന്നെ വേദിയിലേക്ക് വിളിച്ച് ചേച്ചിയ്ക്കൊപ്പം ഒരു വരി പാടാൻ ആവശ്യപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല... ശരിക്കും ആവേശഭരിതയായി, അത്ഭുതപ്പെട്ടു, ഓരോ ദിവസം കഴിയുന്തോറും താങ്കളെ കൂടുതൽ കൂടുതൽ സ്നേഹിക്കുന്നു എന്റെ പ്രിയപ്പെട്ട ചിത്രേച്ചി...എന്റെ പ്രിയപ്പെട്ട മധുചേട്ടനെ എന്നേക്കും സ്നേഹിക്കുന്നു...’’ എന്നാണ് വിധിത കുറിച്ചത്. ചെന്താര്‍മിഴി എന്ന ഗാനമാണ് മധു ബാലകൃഷ്ണുനും കെ.എസ്. ചിത്രയും ആലപിച്ചു കൊണ്ടിരുന്നത്. അതിനിടയിലേക്കാണ് വിധിതയെ ചിത്ര വേദിയിലേക്ക് ക്ഷണിച്ചത്. എന്നിട്ട് ഒരു വരി പാടാന്‍ ആവശ്യപ്പെടുകയും ചെയ്തു. വളരെ സുന്ദരമായി നിറചിരിയോടെ വിധിത പാടുകയും ചെയ്തു. നിരവധി പേരാണ് സ്നേഹം കുറിച്ച് കമന്റുകളില്‍ എത്തിയിരിക്കുന്നത്. ‘ഏറ്റവും മനോഹരമായ മൂന്ന് ആളുകൾ, ആ ചിരിയാണ് മെയിന്‍ ഹൈലൈറ്റ്, ഉഷാർ.. പുലീടെ പെണ്ണ് പുലി തന്നെ...’ എന്നതടക്കമാണ് കമന്റുകള്‍.
മധു ബാലകൃഷ്ണന്റെ പാട്ടുകള്‍ പോലെ തന്നെ ഗായകന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ശ്രീശാന്തിന്റെ മൂത്ത സഹോദരിയും ഗാനരചയിതാവുമായ വിധിത ബാലകൃഷ്ണനാണ് മധുവിന്റെ ഭാര്യ. റിയാലിറ്റി ഷോകളിലും മറ്റും പല തവണ മധുവിനൊപ്പം വേദി പങ്കിട്ട് വിധിത പ്രേക്ഷകര്‍ക്ക് പരിചിതയാണ്. നിറചിരിയോടെ വേദിയിലെത്തുന്ന വിധിതയെ പ്രേക്ഷകര്‍ക്കും ഏറെയിഷ്ടമാണ്.
ഇപ്പോഴിതാ മധു ബാലകൃഷ്ണനും ഗായിക ചിത്രയ്ക്കുമൊപ്പം വേദി പങ്കിട്ട സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യുകയാണ് വിധിത. തന്നെ വേദിയിലേക്ക് വിളിക്കുകയും ഒരു വരി പാടാന്‍ ആവശ്യപ്പെടുകയും ചെയ്തതില്‍ വലിയ സന്തോഷമെന്നുമാണ് വിധിത കുറിച്ചത്.
‘‘ചേച്ചി എന്നെ വേദിയിലേക്ക് വിളിച്ച് ചേച്ചിയ്ക്കൊപ്പം ഒരു വരി പാടാൻ ആവശ്യപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല... ശരിക്കും ആവേശഭരിതയായി, അത്ഭുതപ്പെട്ടു, ഓരോ ദിവസം കഴിയുന്തോറും താങ്കളെ കൂടുതൽ കൂടുതൽ സ്നേഹിക്കുന്നു എന്റെ പ്രിയപ്പെട്ട ചിത്രേച്ചി...എന്റെ പ്രിയപ്പെട്ട മധുചേട്ടനെ എന്നേക്കും സ്നേഹിക്കുന്നു...’’ എന്നാണ് വിധിത കുറിച്ചത്. ചെന്താര്‍മിഴി എന്ന ഗാനമാണ് മധു ബാലകൃഷ്ണുനും കെ.എസ്. ചിത്രയും ആലപിച്ചു കൊണ്ടിരുന്നത്. അതിനിടയിലേക്കാണ് വിധിതയെ ചിത്ര വേദിയിലേക്ക് ക്ഷണിച്ചത്. എന്നിട്ട് ഒരു വരി പാടാന്‍ ആവശ്യപ്പെടുകയും ചെയ്തു. വളരെ സുന്ദരമായി നിറചിരിയോടെ വിധിത പാടുകയും ചെയ്തു. നിരവധി പേരാണ് സ്നേഹം കുറിച്ച് കമന്റുകളില്‍ എത്തിയിരിക്കുന്നത്. ‘ഏറ്റവും മനോഹരമായ മൂന്ന് ആളുകൾ, ആ ചിരിയാണ് മെയിന്‍ ഹൈലൈറ്റ്, ഉഷാർ.. പുലീടെ പെണ്ണ് പുലി തന്നെ...’ എന്നതടക്കമാണ് കമന്റുകള്‍.







Comments