
നീറ്റ് പരീക്ഷാ വിവാദത്തെ തുടർന്നുണ്ടായ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാടുകളും അഭിപ്രായങ്ങളും പലരും സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു. അതില്‍ ചിലതൊക്കെ വലിയ രീതിയില്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കോക്രോച്ച് പാര്‍ട്ടിയെയും അവരുടെ സമരത്തെയും എതിര്‍ത്ത് സംസാരിച്ച പലരും വലിയ രീതിയില്‍ സൈബര്‍ അറ്റാക്കുകള്‍ക്ക് ഇരയായി. അക്കൂട്ടത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞൊരു പേരാണ് ബിജെപി എംപി കങ്കണ റണൗട്ടിന്റേത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഭാഷയെയും ശൈലിയെയും വിമർശിച്ചാണ് കങ്കണ ആദ്യമെത്തിയത്. വിദ്യാർത്ഥി പ്രതിഷേധങ്ങളിലെ ദൃശ്യങ്ങൾ അറപ്പുളവാക്കുന്നതാണെന്നും പ്രക്ഷോഭകർ ഉപയോഗിച്ച അശ്ലീലവും അസഭ്യവുമായ ഭാഷ അംഗീകരിക്കാനാകില്ലെന്നും കാണിച്ച് കങ്കണ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ ആദ്യം രംഗത്തെത്തി. ഇതിനെത്തുടര്‍ന്ന് കങ്കണ റണൗട്ടിന് മറുപടിയുമായി സിജെപി വക്താവ് സൗരവ് ദാസ് രംഗത്തെത്തി. അതോടെ ഇരുവരും തമ്മിലുള്ള വാക്പോരും രൂക്ഷമായി. ഇരുഭാഗത്തുനിന്നും കടുത്ത വിമർശനങ്ങളും ആരോപണങ്ങളുമാണ് ഉയരുന്നത്.
ഇപ്പോഴിതാ ജെൻസി പ്രതിഷേധക്കാരെക്കുറിച്ചുള്ള തന്റെ പരാമർശങ്ങളെ വിമർശിച്ച സൗരവ് ദാസിന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് കങ്കണ റണാവത്ത്. സൗരവ് ദാസിന്റെ പ്രായത്തിനൊപ്പം അയാള്‍ വിദ്യാർത്ഥിയാണെന്ന അവകാശവാദവും കങ്കണ ചോദ്യം ചെയ്തു. ഒപ്പം തന്റെ കരിയറിലെ നേട്ടങ്ങളുമായി താരതമ്യം ചെയ്ത് സൗരവിനെ ‘ഒന്നിനും കൊള്ളാത്തവൻ’ എന്നും താരം വിശേഷിപ്പിച്ചു. നടി, ചലച്ചിത്ര നിർമാതാവ്, തിരക്കഥാകൃത്ത്, സംരംഭക, രാഷ്ട്രീയ പ്രവർത്തക എന്നീ നിലകളില്‍ താൻ കൈവരിച്ച നേട്ടങ്ങളും കങ്കണ സ്റ്റോറിയില്‍ കുറിച്ചിരുന്നു.
‘‘ഈ വ്യക്തിയെക്കുറിച്ച് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ അദ്ദേഹത്തിന് 28 വയസ്സാണെന്ന് കണ്ടു. ഇത്രയും പ്രായമായിട്ടും എങ്ങനെ വിദ്യാർത്ഥിയാണെന്ന് അവകാശപ്പെടുന്നുവെന്ന് മനസ്സിലാകുന്നില്ല. ഞാൻ കഴിഞ്ഞ രണ്ട് വർഷമായി മാത്രമാണ് രാഷ്ട്രീയത്തില്‍ ഉള്ളത്. എന്നാല്‍ കഴിഞ്ഞ 20 വർഷമായി പൊതുജീവിതത്തിന്റെ ഭാഗമാണ്.
അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രായത്തില്‍ എനിക്ക് രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. പുതിയ എംപിയായതിനാല്‍ പാർലമെന്റിലെ ജോലിഭാരം കൂടുതലായിരുന്നു. അതേസമയം ഞാൻ സിനിമാ സംവിധായികയും അഭിനേത്രിയും നിർമാതാവും തിരക്കഥാകൃത്തും സംരംഭകയുമാണ്.
വിജയത്തിന്റെ വില അറിയാത്ത ആളാണ് സൗരവ് ദാസ്. പൂർണമായും തൊഴിലില്ലാത്ത ഒരാള്‍ക്ക് എല്ലാ സമയത്തും ആവശ്യക്കാരിയായിരിക്കുക എന്നതിന്റെ അർഥം മനസ്സിലാകില്ല.
ഡിയര്‍ സൗരവ്, നിങ്ങളുടെ പ്രശ്നങ്ങള്‍ വ്യക്തിപരമാണ്. നിങ്ങള്‍ വിദ്യാർത്ഥിയല്ല, ഒന്നിനും കൊള്ളാത്ത വ്യക്തിയാണ്. ആദ്യം ഒരു തൊഴില്പാടവമെങ്കിലും പഠിക്കൂ. അവിടെ നിന്നാണ് തുടക്കം കുറിക്കേണ്ടത്...’’ എന്നാണ് സൗരവ് ദാസ് എഎൻഐയ്ക്ക് നല്കിയ അഭിമുഖത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് കങ്കണ കുറിച്ചത്. ‘ജനറേഷൻ ഗട്ടര്‍’ എന്ന് വിശേഷിപ്പിച്ച കങ്കണയുടെ പരാമർശങ്ങളെ സൗരവ് ദാസ് വിമർശിച്ചതിന് പിന്നാലെയാണ് വീണ്ടും കങ്കണയുടെ ഈ പ്രതികരണം.
എഎൻഐയോട് സംസാരിച്ച സൗരവ് ദാസ് പറഞ്ഞത്, സ്വന്തം പാർട്ടിയിലുള്ളവർ പോലും കങ്കണ റണൗട്ടിനെ കാര്യമായി എടുക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല, പിന്നെ എന്തിനാണ് നമ്മള് അവരെ കാര്യമായി എടുക്കുന്നത്?ജെൻ സി ആകട്ടെ, ജെൻ ആല്‍ഫ ആകട്ടെ, ഒരു പുതിയ തലമുറയും അവരെ ഗൗരവത്തോടെ കാണുന്നില്ല എന്നായിരുന്നു. ‘‘കങ്കണ റണാവത്തിനെ അവരുടെ സ്വന്തം പാർട്ടിക്കാർ പോലും അത്ര ഗൗരവമായി കാണുന്നില്ല. അങ്ങനെയിരിക്കെ ഞങ്ങള്‍ എന്തിന് അവരെ ഗൗരവമായി എടുക്കണം?. ജെൻസി, ജെൻ ആല്‍ഫ ഉള്‍പ്പെടെയുള്ള യുവതലമുറ കങ്കണയുടെ അഭിപ്രായങ്ങളെ കാര്യമായി കാണുന്നില്ല.
ഹിമാചല്‍ പ്രദേശിലെ സ്വന്തം മണ്ഡലം സന്ദർശിച്ചപ്പോള്‍ പാർലമെന്റ് അംഗമെന്ന നിലയില്‍ വലിയ അധ്വാനം വേണ്ടിവരില്ലെന്നാണ് താൻ കരുതുന്നു വെന്നും, എന്നാല്‍ അത് കഠിനാധ്വാനം നിറഞ്ഞതാണെന്ന് പിന്നീട് മനസ്സിലായെന്നും അവർ പറഞ്ഞിരുന്നു. അവരുടെ രാഷ്ട്രീയ ഗൗരവം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ വാക്കുകള്‍. ഞങ്ങളെ ‘ഗൗരവമില്ലാത്ത തലമുറ’ എന്ന് വിളിക്കുമ്പോള്‍ സ്വന്തം ഗൗരവം അവർ തന്നെയാണ് തുറന്നുകാട്ടിയത്. പൊതുപ്രവർത്തകർ ഭാഷയില്‍ മാന്യത പാലിക്കണം. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണം. സ്വന്തം പദവിയുടെ അന്തസ്സിന് ചേർന്ന ഭാഷയാണ് ഉപയോഗിക്കേണ്ടത്. രാജ്യത്തിനുവേണ്ടി നിങ്ങള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ജെൻസി ചെയ്തിട്ടുണ്ട്, ഇപ്പോഴും ചെയ്യുകയാണ്. രാജ്യത്തെ ജനാധിപത്യത്തിലേക്കുള്ള വിശ്വാസം തിരിച്ചുകൊണ്ടുവന്നത് യുവതലമുറയാണ്, നിങ്ങള്‍ അല്ല...’’ എന്നാണ്. എന്തു തന്നെയായാലും ഇവര്‍ തമ്മിലുള്ള വാക്പോര് ഓരോ ദിവസം കഴിയുന്തോറും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഭാഷയെയും ശൈലിയെയും വിമർശിച്ചാണ് കങ്കണ ആദ്യമെത്തിയത്. വിദ്യാർത്ഥി പ്രതിഷേധങ്ങളിലെ ദൃശ്യങ്ങൾ അറപ്പുളവാക്കുന്നതാണെന്നും പ്രക്ഷോഭകർ ഉപയോഗിച്ച അശ്ലീലവും അസഭ്യവുമായ ഭാഷ അംഗീകരിക്കാനാകില്ലെന്നും കാണിച്ച് കങ്കണ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ ആദ്യം രംഗത്തെത്തി. ഇതിനെത്തുടര്‍ന്ന് കങ്കണ റണൗട്ടിന് മറുപടിയുമായി സിജെപി വക്താവ് സൗരവ് ദാസ് രംഗത്തെത്തി. അതോടെ ഇരുവരും തമ്മിലുള്ള വാക്പോരും രൂക്ഷമായി. ഇരുഭാഗത്തുനിന്നും കടുത്ത വിമർശനങ്ങളും ആരോപണങ്ങളുമാണ് ഉയരുന്നത്.
ഇപ്പോഴിതാ ജെൻസി പ്രതിഷേധക്കാരെക്കുറിച്ചുള്ള തന്റെ പരാമർശങ്ങളെ വിമർശിച്ച സൗരവ് ദാസിന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് കങ്കണ റണാവത്ത്. സൗരവ് ദാസിന്റെ പ്രായത്തിനൊപ്പം അയാള്‍ വിദ്യാർത്ഥിയാണെന്ന അവകാശവാദവും കങ്കണ ചോദ്യം ചെയ്തു. ഒപ്പം തന്റെ കരിയറിലെ നേട്ടങ്ങളുമായി താരതമ്യം ചെയ്ത് സൗരവിനെ ‘ഒന്നിനും കൊള്ളാത്തവൻ’ എന്നും താരം വിശേഷിപ്പിച്ചു. നടി, ചലച്ചിത്ര നിർമാതാവ്, തിരക്കഥാകൃത്ത്, സംരംഭക, രാഷ്ട്രീയ പ്രവർത്തക എന്നീ നിലകളില്‍ താൻ കൈവരിച്ച നേട്ടങ്ങളും കങ്കണ സ്റ്റോറിയില്‍ കുറിച്ചിരുന്നു.
‘‘ഈ വ്യക്തിയെക്കുറിച്ച് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ അദ്ദേഹത്തിന് 28 വയസ്സാണെന്ന് കണ്ടു. ഇത്രയും പ്രായമായിട്ടും എങ്ങനെ വിദ്യാർത്ഥിയാണെന്ന് അവകാശപ്പെടുന്നുവെന്ന് മനസ്സിലാകുന്നില്ല. ഞാൻ കഴിഞ്ഞ രണ്ട് വർഷമായി മാത്രമാണ് രാഷ്ട്രീയത്തില്‍ ഉള്ളത്. എന്നാല്‍ കഴിഞ്ഞ 20 വർഷമായി പൊതുജീവിതത്തിന്റെ ഭാഗമാണ്.
അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രായത്തില്‍ എനിക്ക് രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. പുതിയ എംപിയായതിനാല്‍ പാർലമെന്റിലെ ജോലിഭാരം കൂടുതലായിരുന്നു. അതേസമയം ഞാൻ സിനിമാ സംവിധായികയും അഭിനേത്രിയും നിർമാതാവും തിരക്കഥാകൃത്തും സംരംഭകയുമാണ്.
വിജയത്തിന്റെ വില അറിയാത്ത ആളാണ് സൗരവ് ദാസ്. പൂർണമായും തൊഴിലില്ലാത്ത ഒരാള്‍ക്ക് എല്ലാ സമയത്തും ആവശ്യക്കാരിയായിരിക്കുക എന്നതിന്റെ അർഥം മനസ്സിലാകില്ല.
ഡിയര്‍ സൗരവ്, നിങ്ങളുടെ പ്രശ്നങ്ങള്‍ വ്യക്തിപരമാണ്. നിങ്ങള്‍ വിദ്യാർത്ഥിയല്ല, ഒന്നിനും കൊള്ളാത്ത വ്യക്തിയാണ്. ആദ്യം ഒരു തൊഴില്പാടവമെങ്കിലും പഠിക്കൂ. അവിടെ നിന്നാണ് തുടക്കം കുറിക്കേണ്ടത്...’’ എന്നാണ് സൗരവ് ദാസ് എഎൻഐയ്ക്ക് നല്കിയ അഭിമുഖത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് കങ്കണ കുറിച്ചത്. ‘ജനറേഷൻ ഗട്ടര്‍’ എന്ന് വിശേഷിപ്പിച്ച കങ്കണയുടെ പരാമർശങ്ങളെ സൗരവ് ദാസ് വിമർശിച്ചതിന് പിന്നാലെയാണ് വീണ്ടും കങ്കണയുടെ ഈ പ്രതികരണം.
എഎൻഐയോട് സംസാരിച്ച സൗരവ് ദാസ് പറഞ്ഞത്, സ്വന്തം പാർട്ടിയിലുള്ളവർ പോലും കങ്കണ റണൗട്ടിനെ കാര്യമായി എടുക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല, പിന്നെ എന്തിനാണ് നമ്മള് അവരെ കാര്യമായി എടുക്കുന്നത്?ജെൻ സി ആകട്ടെ, ജെൻ ആല്‍ഫ ആകട്ടെ, ഒരു പുതിയ തലമുറയും അവരെ ഗൗരവത്തോടെ കാണുന്നില്ല എന്നായിരുന്നു. ‘‘കങ്കണ റണാവത്തിനെ അവരുടെ സ്വന്തം പാർട്ടിക്കാർ പോലും അത്ര ഗൗരവമായി കാണുന്നില്ല. അങ്ങനെയിരിക്കെ ഞങ്ങള്‍ എന്തിന് അവരെ ഗൗരവമായി എടുക്കണം?. ജെൻസി, ജെൻ ആല്‍ഫ ഉള്‍പ്പെടെയുള്ള യുവതലമുറ കങ്കണയുടെ അഭിപ്രായങ്ങളെ കാര്യമായി കാണുന്നില്ല.
ഹിമാചല്‍ പ്രദേശിലെ സ്വന്തം മണ്ഡലം സന്ദർശിച്ചപ്പോള്‍ പാർലമെന്റ് അംഗമെന്ന നിലയില്‍ വലിയ അധ്വാനം വേണ്ടിവരില്ലെന്നാണ് താൻ കരുതുന്നു വെന്നും, എന്നാല്‍ അത് കഠിനാധ്വാനം നിറഞ്ഞതാണെന്ന് പിന്നീട് മനസ്സിലായെന്നും അവർ പറഞ്ഞിരുന്നു. അവരുടെ രാഷ്ട്രീയ ഗൗരവം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ വാക്കുകള്‍. ഞങ്ങളെ ‘ഗൗരവമില്ലാത്ത തലമുറ’ എന്ന് വിളിക്കുമ്പോള്‍ സ്വന്തം ഗൗരവം അവർ തന്നെയാണ് തുറന്നുകാട്ടിയത്. പൊതുപ്രവർത്തകർ ഭാഷയില്‍ മാന്യത പാലിക്കണം. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണം. സ്വന്തം പദവിയുടെ അന്തസ്സിന് ചേർന്ന ഭാഷയാണ് ഉപയോഗിക്കേണ്ടത്. രാജ്യത്തിനുവേണ്ടി നിങ്ങള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ജെൻസി ചെയ്തിട്ടുണ്ട്, ഇപ്പോഴും ചെയ്യുകയാണ്. രാജ്യത്തെ ജനാധിപത്യത്തിലേക്കുള്ള വിശ്വാസം തിരിച്ചുകൊണ്ടുവന്നത് യുവതലമുറയാണ്, നിങ്ങള്‍ അല്ല...’’ എന്നാണ്. എന്തു തന്നെയായാലും ഇവര്‍ തമ്മിലുള്ള വാക്പോര് ഓരോ ദിവസം കഴിയുന്തോറും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.







Comments