
ദോഹ:സാങ്കേതികവിദ്യയുടെയും സോഷ്യൽ മീഡിയയുടെയും ലോകത്ത് മനുഷ്യർ കൂടുതൽ ഒറ്റപ്പെട്ടുപോകുന്ന കാലത്ത്അപൂർവ്വമായൊരു സൗഹൃദ കൂട്ടായ്മയിലൂടെ മാതൃകയാവുകയാണ് ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ (QIPA). പ്രവാസ ലോകത്തെ ഒരുകൂട്ടം മനുഷ്യർ മൊബൈൽ ഫോണുകൾ പൂർണ്ണമായും മാറ്റിവെച്ചാണ്എല്ലാ വെള്ളിയാഴ്ചയുടെ വൈകുന്നേരങ്ങളിലും അൽ മുൻതസ പാർക്കിൽ ഒത്തുകൂടുന്നത്. ഈ കൂട്ടായ്മയിൽ പ്രവാസത്തിന്റെ തിരക്കുകളും യാന്ത്രിക ജീവിതവും താൽക്കാലികമായി മറന്ന് ആളുകൾ മനസ്സുതുറന്ന് സംസാരിക്കുന്നു. വലിപ്പ ചെറുപ്പമില്ലാതെ, നാടോ നഗരമോ വ്യത്യാസമില്ലാതെ എത്തുന്ന ഇന്ത്യൻ സമൂഹത്തിലെ ഏതൊരാളെയുംചേർത്തണയ്ക്കുന്നതാണ് QIPA യുടെ രീതി.
ആദ്യമായി ഇവിടെ എത്തുമ്പോൾ പരസ്പരം അപരിചിതരായിരിക്കും. എന്നാൽ ഒന്നിച്ചിരുന്ന് സംസാരിച്ച് മടങ്ങുമ്പോൾ ഒരൊറ്റ കുടുംബമായി മാറിക്കഴിഞ്ഞിട്ടുണ്ടാകും. സ്ക്രീനുകളിൽ മാത്രം ഒതുങ്ങുന്ന സൗഹൃദങ്ങളേക്കാൾ എത്രയോ മനോഹരമാണ് നേരിട്ടുള്ള കൂടിച്ചേരലെന്നതാണ് ഓരോ ആഴ്ചയിലെയും സായന്തനങ്ങളെ വേറിട്ട അനുഭവങ്ങളാക്കുന്നത്. മൊബൈൽ ഫോണുകളുടെ ലോകത്ത് നിന്നും മാറി, കുറച്ചു സമയം പരസ്പരം കാണാനും അനുഭവങ്ങൾ പങ്കുവെക്കാനും താൽപ്പര്യമുള്ളവർ മുൻതസ പാർക്കിൽ വാരാന്ത്യഅവധിദിനമായ വെള്ളിയാഴ്ച്ച ഒത്തുകൂടാൻ തുടങ്ങിയിട്ട് മൂന്നുവർഷം പിന്നിടുന്നു.എഫ് ബി യിലൂടെയാണ് ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷന്റെ പിറവിയെങ്കിലും ആഴ്ചയിലൊരു സായാഹ്നം
ഡിജിറ്റൽ ജാലകങ്ങൾ കൊട്ടിയടച്ചുള്ളസംഘടനയുടെ കൂട്ടായ്മകൗതുകം നിറഞ്ഞതാണ്.
ജീവിതത്തിന്റെ സൗഭാഗ്യമാണ് സൗഹൃദങ്ങള്‍.'പിണങ്ങി നില്ക്കുന്നവരുടെ ആരാധനകള്‍ പോലും മാറ്റിവെക്കപ്പെടും, അവര്‍ പരസ്പരം ഇണങ്ങുവോളം' എന്നത് ഒരു പ്രധാനപ്പെട്ട നബിവചനമാണ്. പ്രവാസലോകത്തെ സൗഹൃദങ്ങള്‍ ഊട്ടി ഉറപ്പിക്കപ്പെടുന്നത് ഒരേതൊഴിലിടങ്ങളിലും ആവാസകേന്ദ്രങ്ങളായ ലേബർ ക്യാമ്പിലും ബാച്ചിലർ റൂമുകളിലും ഫാമിലി ഷെയർ വില്ലകളിലുമൊക്കെയാണ്. നാടിന്റെ പേരിലുള്ളകൂട്ടായ്മകളിലോ കലാ കായിക സാംസ്കാരികസംഘടനപ്രവർത്തനങ്ങളിലും ആശയത്തിന്റയോ വിശ്വാസത്തിന്റെയോ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെയുടെയോ, അനുഭാവസംഘടനാപ്രവർത്തനങ്ങളിലൂടെയും ഗൾഫ് സൗഹൃദം വേരുകൾ ആഴ്ത്തും.ഗാർഹികജോലിക്കാരും ബ്ലൂകോളർലേബേഴ്സും മധ്യവർഗ്ഗവും ഉന്നത പദവികളലങ്കരിക്കുന്നവരും വാണിജ്യ പ്രമുഖരും കലാ കായിക സാംസ്ക്കരികപ്രവർത്തകരും QIPA യുടെ വാരാന്ത്യ ഒത്തുചേരലിന്റെ വാക്ക് ആൻഡ് ടോക്കിൽ ഭാഗമാകുന്നു.
സൗകര്യപെടുന്നവർ സ്നാക്സും സുലൈമാനിയും കുടിവെള്ളവുമായി എല്ലാവരെയും ആതിഥ്യമരുളാൻ മുൻതസ പാർക്കിലെത്തുമ്പോൾസായാഹ്നം സൗഹൃദത്തിന്റെയും സൽക്കാരത്തിന്റെയും മനോഹര നിമിഷങ്ങൾക്ക്കൂടി വേദിയാകുന്നു.50മുതൽ നൂറു പേർ വരെയാണ് ഓരോ ആഴ്ചയിലും കൂട്ടായ്മയുടെ ഭാഗമാകാൻ പാർക്കിൽ എത്തുന്നത്.ഹ്രസ്വമായ വ്യായാമത്തോടെയാണ് തുടക്കം.പിന്നീട് പരസ്പരം സൗഹൃദംപങ്കിടുകയായി.
ചിരികളിൽ നിഴലായും സങ്കടങ്ങളിൽ കൈത്താങ്ങായും നദിയും കടലും പോലെ ഒന്നായിത്തീരുന്ന നിമിഷങ്ങൾ.
ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഐ സി ബി എഫിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള QIPAനോർക്ക യുടെയും ഭാരതസർക്കാരിന്റെയും പ്രവാസി ക്ഷേമ പദ്ധതികളിൽ അംഗത്വമെടുക്കാൻ സൗഹൃദകൂട്ടായ്മയിലെ ആളുകളെ സഹായിക്കുകയും ബോധവൽക്കരണംനടത്തുകയും ചെയ്യുന്നു. തൊഴിൽ നഷ്ട്ടപെട്ടവർക്ക് തൊഴിൽ അന്വേഷണത്തിനും താമസിക്കാൻ ബെഡ് സ്പൈസ് മുതൽ
ഫാമിലി റൂമുകൾ വരെ തരപെടുത്താനും ചിലഘട്ടങ്ങളിൽ സാഹചര്യം മോശമായവർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനും കൂട്ടായ്മ കരുത്തും കരുതലുമാകുന്നു.
മെഡിക്കൽ ക്യാമ്പുകളിലും രക്തദാനക്യാമ്പുകളിലും QIPA സജീവമാണ്. സന്തോഷ് കണ്ണം പറമ്പിലാണ് QIPA യുടെ
പ്രസിഡന്റ്.നിഷാദ് ടി കുട്ടി ജനറൽ സെക്രട്ടറിയും.ഇന്ത്യൻ സമൂഹത്തിനു സുപരിചിതനായ ജോപ്പച്ഛൻ തെക്കേകൂറ്റാണ് രക്ഷധികാരി.കൂട്ടായ്മയുടെയും ഭൗതീക സംഗമങ്ങളുടെയും ഇടങ്ങള്‍ കുറഞ്ഞുവരുന്ന പുതിയ ലോകത്ത് സൗഹൃദങ്ങള്‍ പുതിയ നെറ്റ് വര്‍ക്കുകള്‍ തേടുമ്പോഴും
ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷന്റെ സൗഹൃദകൂട്ടായ്മ ആശ്വാസത്തിന്റെ വേറിട്ട കണ്ണികളായി മാറുകയാണ്.
ഷഫീക്ക് അറയ്ക്കൽ
ആദ്യമായി ഇവിടെ എത്തുമ്പോൾ പരസ്പരം അപരിചിതരായിരിക്കും. എന്നാൽ ഒന്നിച്ചിരുന്ന് സംസാരിച്ച് മടങ്ങുമ്പോൾ ഒരൊറ്റ കുടുംബമായി മാറിക്കഴിഞ്ഞിട്ടുണ്ടാകും. സ്ക്രീനുകളിൽ മാത്രം ഒതുങ്ങുന്ന സൗഹൃദങ്ങളേക്കാൾ എത്രയോ മനോഹരമാണ് നേരിട്ടുള്ള കൂടിച്ചേരലെന്നതാണ് ഓരോ ആഴ്ചയിലെയും സായന്തനങ്ങളെ വേറിട്ട അനുഭവങ്ങളാക്കുന്നത്. മൊബൈൽ ഫോണുകളുടെ ലോകത്ത് നിന്നും മാറി, കുറച്ചു സമയം പരസ്പരം കാണാനും അനുഭവങ്ങൾ പങ്കുവെക്കാനും താൽപ്പര്യമുള്ളവർ മുൻതസ പാർക്കിൽ വാരാന്ത്യഅവധിദിനമായ വെള്ളിയാഴ്ച്ച ഒത്തുകൂടാൻ തുടങ്ങിയിട്ട് മൂന്നുവർഷം പിന്നിടുന്നു.എഫ് ബി യിലൂടെയാണ് ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷന്റെ പിറവിയെങ്കിലും ആഴ്ചയിലൊരു സായാഹ്നം
ഡിജിറ്റൽ ജാലകങ്ങൾ കൊട്ടിയടച്ചുള്ളസംഘടനയുടെ കൂട്ടായ്മകൗതുകം നിറഞ്ഞതാണ്.
ജീവിതത്തിന്റെ സൗഭാഗ്യമാണ് സൗഹൃദങ്ങള്‍.'പിണങ്ങി നില്ക്കുന്നവരുടെ ആരാധനകള്‍ പോലും മാറ്റിവെക്കപ്പെടും, അവര്‍ പരസ്പരം ഇണങ്ങുവോളം' എന്നത് ഒരു പ്രധാനപ്പെട്ട നബിവചനമാണ്. പ്രവാസലോകത്തെ സൗഹൃദങ്ങള്‍ ഊട്ടി ഉറപ്പിക്കപ്പെടുന്നത് ഒരേതൊഴിലിടങ്ങളിലും ആവാസകേന്ദ്രങ്ങളായ ലേബർ ക്യാമ്പിലും ബാച്ചിലർ റൂമുകളിലും ഫാമിലി ഷെയർ വില്ലകളിലുമൊക്കെയാണ്. നാടിന്റെ പേരിലുള്ളകൂട്ടായ്മകളിലോ കലാ കായിക സാംസ്കാരികസംഘടനപ്രവർത്തനങ്ങളിലും ആശയത്തിന്റയോ വിശ്വാസത്തിന്റെയോ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെയുടെയോ, അനുഭാവസംഘടനാപ്രവർത്തനങ്ങളിലൂടെയും ഗൾഫ് സൗഹൃദം വേരുകൾ ആഴ്ത്തും.ഗാർഹികജോലിക്കാരും ബ്ലൂകോളർലേബേഴ്സും മധ്യവർഗ്ഗവും ഉന്നത പദവികളലങ്കരിക്കുന്നവരും വാണിജ്യ പ്രമുഖരും കലാ കായിക സാംസ്ക്കരികപ്രവർത്തകരും QIPA യുടെ വാരാന്ത്യ ഒത്തുചേരലിന്റെ വാക്ക് ആൻഡ് ടോക്കിൽ ഭാഗമാകുന്നു.
സൗകര്യപെടുന്നവർ സ്നാക്സും സുലൈമാനിയും കുടിവെള്ളവുമായി എല്ലാവരെയും ആതിഥ്യമരുളാൻ മുൻതസ പാർക്കിലെത്തുമ്പോൾസായാഹ്നം സൗഹൃദത്തിന്റെയും സൽക്കാരത്തിന്റെയും മനോഹര നിമിഷങ്ങൾക്ക്കൂടി വേദിയാകുന്നു.50മുതൽ നൂറു പേർ വരെയാണ് ഓരോ ആഴ്ചയിലും കൂട്ടായ്മയുടെ ഭാഗമാകാൻ പാർക്കിൽ എത്തുന്നത്.ഹ്രസ്വമായ വ്യായാമത്തോടെയാണ് തുടക്കം.പിന്നീട് പരസ്പരം സൗഹൃദംപങ്കിടുകയായി.
ചിരികളിൽ നിഴലായും സങ്കടങ്ങളിൽ കൈത്താങ്ങായും നദിയും കടലും പോലെ ഒന്നായിത്തീരുന്ന നിമിഷങ്ങൾ.
ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഐ സി ബി എഫിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള QIPAനോർക്ക യുടെയും ഭാരതസർക്കാരിന്റെയും പ്രവാസി ക്ഷേമ പദ്ധതികളിൽ അംഗത്വമെടുക്കാൻ സൗഹൃദകൂട്ടായ്മയിലെ ആളുകളെ സഹായിക്കുകയും ബോധവൽക്കരണംനടത്തുകയും ചെയ്യുന്നു. തൊഴിൽ നഷ്ട്ടപെട്ടവർക്ക് തൊഴിൽ അന്വേഷണത്തിനും താമസിക്കാൻ ബെഡ് സ്പൈസ് മുതൽ
ഫാമിലി റൂമുകൾ വരെ തരപെടുത്താനും ചിലഘട്ടങ്ങളിൽ സാഹചര്യം മോശമായവർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനും കൂട്ടായ്മ കരുത്തും കരുതലുമാകുന്നു.
മെഡിക്കൽ ക്യാമ്പുകളിലും രക്തദാനക്യാമ്പുകളിലും QIPA സജീവമാണ്. സന്തോഷ് കണ്ണം പറമ്പിലാണ് QIPA യുടെ
പ്രസിഡന്റ്.നിഷാദ് ടി കുട്ടി ജനറൽ സെക്രട്ടറിയും.ഇന്ത്യൻ സമൂഹത്തിനു സുപരിചിതനായ ജോപ്പച്ഛൻ തെക്കേകൂറ്റാണ് രക്ഷധികാരി.കൂട്ടായ്മയുടെയും ഭൗതീക സംഗമങ്ങളുടെയും ഇടങ്ങള്‍ കുറഞ്ഞുവരുന്ന പുതിയ ലോകത്ത് സൗഹൃദങ്ങള്‍ പുതിയ നെറ്റ് വര്‍ക്കുകള്‍ തേടുമ്പോഴും
ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷന്റെ സൗഹൃദകൂട്ടായ്മ ആശ്വാസത്തിന്റെ വേറിട്ട കണ്ണികളായി മാറുകയാണ്.
ഷഫീക്ക് അറയ്ക്കൽ







Comments