
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണത്തിലെ ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ദേവസ്വം സെക്രട്ടറി രാജമാണിക്യത്തിന്റെ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പിനോട് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2025-26 കാലയളവിൽ 1.65 ലക്ഷം ലിറ്റർ നെയ്യ് വിതരണം ചെയ്യാനായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമയും തമ്മിലുള്ള കരാർ. ഇതിൽ 1.5 ലക്ഷം ലിറ്റർ മാത്രമാണ് വിതരണം ചെയ്തത്. ശബരിമലയിലെത്തിച്ച 30 ബാച്ചുകളിൽ ആറ് ബാച്ചുകൾ പരിശോധിച്ചപ്പോൾ എല്ലാം നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. ഇത് ഭക്ഷ്യവസ്തുവിലെ മായം കലർത്തൽ മാത്രമല്ല, വിശ്വാസികളെ വഞ്ചിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത ഗുരുതര സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രമക്കേട് ശബരിമലയിൽ എത്തിച്ചതിന് ശേഷമാണോ അതിന് മുമ്പോ സംഭവിച്ചതെന്ന് അന്വേഷണത്തിലൂടെ വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശബരിമലയിൽ ഉപയോഗിക്കുന്ന നെയ്യ് ബാച്ച് അടിസ്ഥാനത്തിൽ പരിശോധിക്കും. പുറത്തുനിന്ന് വാങ്ങുന്ന നെയ്യിന്റെ നിർമ്മാണകേന്ദ്രം മുതൽ ശബരിമലയിലെത്തുംവരെ ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനവും സപ്ലൈ ചെയിൻ ഡിജിറ്റൽ മൂവ്മെന്റ് രജിസ്റ്ററും നിർബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു.
2025-26 കാലയളവിൽ 1.65 ലക്ഷം ലിറ്റർ നെയ്യ് വിതരണം ചെയ്യാനായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമയും തമ്മിലുള്ള കരാർ. ഇതിൽ 1.5 ലക്ഷം ലിറ്റർ മാത്രമാണ് വിതരണം ചെയ്തത്. ശബരിമലയിലെത്തിച്ച 30 ബാച്ചുകളിൽ ആറ് ബാച്ചുകൾ പരിശോധിച്ചപ്പോൾ എല്ലാം നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. ഇത് ഭക്ഷ്യവസ്തുവിലെ മായം കലർത്തൽ മാത്രമല്ല, വിശ്വാസികളെ വഞ്ചിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത ഗുരുതര സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രമക്കേട് ശബരിമലയിൽ എത്തിച്ചതിന് ശേഷമാണോ അതിന് മുമ്പോ സംഭവിച്ചതെന്ന് അന്വേഷണത്തിലൂടെ വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശബരിമലയിൽ ഉപയോഗിക്കുന്ന നെയ്യ് ബാച്ച് അടിസ്ഥാനത്തിൽ പരിശോധിക്കും. പുറത്തുനിന്ന് വാങ്ങുന്ന നെയ്യിന്റെ നിർമ്മാണകേന്ദ്രം മുതൽ ശബരിമലയിലെത്തുംവരെ ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനവും സപ്ലൈ ചെയിൻ ഡിജിറ്റൽ മൂവ്മെന്റ് രജിസ്റ്ററും നിർബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു.







Comments