
തിരുവനന്തപുരം: പ്രിയദർശിനി സർവീസ് ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള മന്ത്രി സി പി ജോണിന്റെ വിവാദ പരാമർശം ഏറ്റുപിടിച്ച് സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ പി രാജീവ്. ഗതാഗത മന്ത്രിയുടെ പരാമർശം ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണർത്തി മുഖത്ത് കാർക്കിച്ചു തുപ്പുന്ന പ്രവർത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്ത്രീ സമൂഹത്തെ ഇതുപോലെ ആക്ഷേപിച്ച മറ്റൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പി രാജീവ് ചൂണ്ടിക്കാട്ടി.
സ്ത്രീകളോട് അഭിമാനത്തോടെ യാത്ര ചെയ്യാന്‍ പറഞ്ഞിട്ട് ഇന്ന് സ്ത്രീകളെ അധിക്ഷേപിക്കുകയാണെന്നും പ്രിയദര്‍ശിനി പദ്ധതി അവസാനിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്നും രാജീവ് കുറ്റപ്പെടുത്തി. സ്ത്രീകളെ അധിക്ഷേപിച്ച മന്ത്രി തുടരേണ്ടതുണ്ടോയെന്ന് കേരളം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രിയില്‍ ഫണ്ടിങ് നടത്തിയിട്ടുള്ളവരുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രതികരണമാണ് സി പി ജോണ്‍ നടത്തിയതെന്നും എല്ലാ മേഖലകളും സ്വകാര്യ മേഖലയ്ക്ക് വിട്ടുനല്‍കാനുള്ള ആസൂത്രിതമായ പദ്ധതി നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കുറഞ്ഞ കാലം കൊണ്ട് തന്നെ ജനങ്ങളെ വഞ്ചിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സര്‍ക്കാരായി യുഡിഎഫ് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നതാണെന്നും സൗജന്യയാത്രയ്ക്കായി തള്ളിക്കയറുന്നവര്‍ ഫീസ് നല്‍കി സ്വകാര്യസ്‌കൂളില്‍ പഠിപ്പിക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തിലെ ജനങ്ങള്‍ ദാരിദ്ര്യം അഭിനയിക്കുകയാണ്. പൈസ വേണ്ടാത്ത പ്രിയദര്‍ശിനിയില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നവര്‍ സ്വകാര്യസ്‌കൂളുകളില്‍ മക്കളെ ഫീസ് നല്‍കി പഠിപ്പിക്കുന്നെന്നും അവര്‍ തന്നെ അസുഖം വരുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ പോകാതെ ഗവണ്‍മെന്റ് ആശുപത്രിയില്‍ വന്ന് വരാന്തയില്‍ കിടക്കാന്‍ തയ്യാറാകുമെന്നും നടത്തിയ പ്രസ്താവനയാണ് വിവാദമായത്.
സ്ത്രീകളോട് അഭിമാനത്തോടെ യാത്ര ചെയ്യാന്‍ പറഞ്ഞിട്ട് ഇന്ന് സ്ത്രീകളെ അധിക്ഷേപിക്കുകയാണെന്നും പ്രിയദര്‍ശിനി പദ്ധതി അവസാനിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്നും രാജീവ് കുറ്റപ്പെടുത്തി. സ്ത്രീകളെ അധിക്ഷേപിച്ച മന്ത്രി തുടരേണ്ടതുണ്ടോയെന്ന് കേരളം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രിയില്‍ ഫണ്ടിങ് നടത്തിയിട്ടുള്ളവരുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രതികരണമാണ് സി പി ജോണ്‍ നടത്തിയതെന്നും എല്ലാ മേഖലകളും സ്വകാര്യ മേഖലയ്ക്ക് വിട്ടുനല്‍കാനുള്ള ആസൂത്രിതമായ പദ്ധതി നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കുറഞ്ഞ കാലം കൊണ്ട് തന്നെ ജനങ്ങളെ വഞ്ചിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സര്‍ക്കാരായി യുഡിഎഫ് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നതാണെന്നും സൗജന്യയാത്രയ്ക്കായി തള്ളിക്കയറുന്നവര്‍ ഫീസ് നല്‍കി സ്വകാര്യസ്‌കൂളില്‍ പഠിപ്പിക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തിലെ ജനങ്ങള്‍ ദാരിദ്ര്യം അഭിനയിക്കുകയാണ്. പൈസ വേണ്ടാത്ത പ്രിയദര്‍ശിനിയില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നവര്‍ സ്വകാര്യസ്‌കൂളുകളില്‍ മക്കളെ ഫീസ് നല്‍കി പഠിപ്പിക്കുന്നെന്നും അവര്‍ തന്നെ അസുഖം വരുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ പോകാതെ ഗവണ്‍മെന്റ് ആശുപത്രിയില്‍ വന്ന് വരാന്തയില്‍ കിടക്കാന്‍ തയ്യാറാകുമെന്നും നടത്തിയ പ്രസ്താവനയാണ് വിവാദമായത്.







Comments