
ന്യൂയോർക്ക് സിറ്റി: "ദി ബീസ്റ്റ് ഇങ്കാർനേറ്റ്" അഥവാ “രൗദ്രതയുടെ ആൾരൂപം” എന്ന് അറിയപ്പെടുന്ന ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യൻ ആരാധകരെ നിരാശരാക്കി ഇടിക്കൂട് ഒഴിയുന്നു. "ഇനി എനിക്ക് ഇത് തുടരാനാവില്ല", ആധുനിക സ്പോർട്സ് ചരിത്രത്തിലെ ഏറ്റവും കരുത്തരായ കായിക താരങ്ങളിൽ ഒരാളായ ബ്രോക്ക് ലെസ്നർ പ്രൊഫഷണൽ ഗുസ്തി കരിയറിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.
ദക്ഷിണ ഡെക്കോട്ടയിലെ ഒരു സാധാരണ ഫാമിൽ നിന്ന് കായിക ലോകത്തിന്റെ നെറുകയിലേക്ക് എത്തിയ തന്റെ യാത്രയെക്കുറിച്ച് സംസാരിച്ച ലെസ്നർ, പുതിയ തലമുറയ്ക്ക് പ്രചോദനപരമായ വാക്കുകളും പങ്കുവെച്ചു. സോഷ്യൽ മീഡിയയിലെ പ്രശസ്തിക്ക് പിന്നാലെ പോകാതെ കഠിനാധ്വാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം കുട്ടികളോട് അഭ്യർത്ഥിച്ചു.
കോളേജ് റെസ്ലിംഗ് ചാമ്പ്യൻ, പ്രൊഫഷണൽ റെസ്ലിംഗ് സൂപ്പർസ്റ്റാർ, യു.എഫ്.സി ഹെവിവെയ്റ്റ് ചാമ്പ്യൻ എന്നീ നിലകളിലെല്ലാം തിളങ്ങിയ താരം ചൊവ്വാഴ്ചയാണ് തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്."പാറ്റ് മക്കെഫി ഷോ"യിൽ അതിഥിയായി എത്തിയപ്പോഴാണ് 49 കാരനായ താരം തന്റെ കായിക ജീവിതത്തിലെ അവസാന മത്സരമായിരുന്നു കഴിഞ്ഞ ശനിയാഴ്ച മിനിയാപോളീസിൽ നടന്ന ഡബ്ല്യു.ഡബ്ല്യു.ഇ സമ്മർസ്ലാം എന്ന് വ്യക്തമാക്കിയത്.
ഈ വർഷത്തിന്റെ തുടക്കത്തിൽ റെസ്‍ലമേനിയയിൽ ഒബ ഫെമിയുമായുള്ള മത്സരത്തിന് ശേഷം താൻ കരിയർ അവസാനിപ്പിക്കാൻ ആലോചിച്ചിരുന്നുവെന്ന് ലെസ്നർ പറഞ്ഞു. എന്നാൽ മത്സരത്തിനായുള്ള ആഗ്രഹം വീണ്ടും തന്നെ റിംഗിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച നടന്ന ഹെൽ ഇൻ എ സെൽ മത്സരമാണ് തന്റെ കരിയറിലെ അവസാനത്തേതെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. ഇനി കായികരംഗത്തേക്ക് ഒരു തിരിച്ചുവരവില്ലെന്നും ലെസ്നർ കൂട്ടിച്ചേർത്തു.
വിവിധ ദശകങ്ങളിലായി 10 വ്യക്തിഗത ഡബ്ല്യു.ഡബ്ല്യു.ഇ ലോക കിരീടങ്ങൾ സ്വന്തമാക്കി. 2003-ലും 2022-ലും ചരിത്രപ്രസിദ്ധമായ റോയൽ റംബിൾ മത്സരം വിജയിച്ചു. 2014-ലെ റെസ്‍ലമേനിയയിൽ അണ്ടർടേക്കറുടെ 21-0 എന്ന അപരാജിത റെക്കോർഡ് തകർത്ത് കായിക ലോകത്തെ അമ്പരപ്പിച്ചു. പ്രൊഫഷണൽ റെസ്ലിംഗിൽ നിന്ന് ഇടവേളയെടുത്ത് എൻ.എഫ്.എല്ലിൽ മിനസോട്ട വൈകിൻസിനായി കളിച്ചു. തുടർന്ന് എം.എം.എയിൽ പ്രവേശിച്ച അദ്ദേഹം, 2008-ൽ റാണ്ടി കോച്ചറെ തോൽപ്പിച്ച് യു.എഫ്.സി ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി.
ദക്ഷിണ ഡെക്കോട്ടയിലെ ഒരു സാധാരണ ഫാമിൽ നിന്ന് കായിക ലോകത്തിന്റെ നെറുകയിലേക്ക് എത്തിയ തന്റെ യാത്രയെക്കുറിച്ച് സംസാരിച്ച ലെസ്നർ, പുതിയ തലമുറയ്ക്ക് പ്രചോദനപരമായ വാക്കുകളും പങ്കുവെച്ചു. സോഷ്യൽ മീഡിയയിലെ പ്രശസ്തിക്ക് പിന്നാലെ പോകാതെ കഠിനാധ്വാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം കുട്ടികളോട് അഭ്യർത്ഥിച്ചു.
കോളേജ് റെസ്ലിംഗ് ചാമ്പ്യൻ, പ്രൊഫഷണൽ റെസ്ലിംഗ് സൂപ്പർസ്റ്റാർ, യു.എഫ്.സി ഹെവിവെയ്റ്റ് ചാമ്പ്യൻ എന്നീ നിലകളിലെല്ലാം തിളങ്ങിയ താരം ചൊവ്വാഴ്ചയാണ് തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്."പാറ്റ് മക്കെഫി ഷോ"യിൽ അതിഥിയായി എത്തിയപ്പോഴാണ് 49 കാരനായ താരം തന്റെ കായിക ജീവിതത്തിലെ അവസാന മത്സരമായിരുന്നു കഴിഞ്ഞ ശനിയാഴ്ച മിനിയാപോളീസിൽ നടന്ന ഡബ്ല്യു.ഡബ്ല്യു.ഇ സമ്മർസ്ലാം എന്ന് വ്യക്തമാക്കിയത്.
ഈ വർഷത്തിന്റെ തുടക്കത്തിൽ റെസ്‍ലമേനിയയിൽ ഒബ ഫെമിയുമായുള്ള മത്സരത്തിന് ശേഷം താൻ കരിയർ അവസാനിപ്പിക്കാൻ ആലോചിച്ചിരുന്നുവെന്ന് ലെസ്നർ പറഞ്ഞു. എന്നാൽ മത്സരത്തിനായുള്ള ആഗ്രഹം വീണ്ടും തന്നെ റിംഗിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച നടന്ന ഹെൽ ഇൻ എ സെൽ മത്സരമാണ് തന്റെ കരിയറിലെ അവസാനത്തേതെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. ഇനി കായികരംഗത്തേക്ക് ഒരു തിരിച്ചുവരവില്ലെന്നും ലെസ്നർ കൂട്ടിച്ചേർത്തു.
വിവിധ ദശകങ്ങളിലായി 10 വ്യക്തിഗത ഡബ്ല്യു.ഡബ്ല്യു.ഇ ലോക കിരീടങ്ങൾ സ്വന്തമാക്കി. 2003-ലും 2022-ലും ചരിത്രപ്രസിദ്ധമായ റോയൽ റംബിൾ മത്സരം വിജയിച്ചു. 2014-ലെ റെസ്‍ലമേനിയയിൽ അണ്ടർടേക്കറുടെ 21-0 എന്ന അപരാജിത റെക്കോർഡ് തകർത്ത് കായിക ലോകത്തെ അമ്പരപ്പിച്ചു. പ്രൊഫഷണൽ റെസ്ലിംഗിൽ നിന്ന് ഇടവേളയെടുത്ത് എൻ.എഫ്.എല്ലിൽ മിനസോട്ട വൈകിൻസിനായി കളിച്ചു. തുടർന്ന് എം.എം.എയിൽ പ്രവേശിച്ച അദ്ദേഹം, 2008-ൽ റാണ്ടി കോച്ചറെ തോൽപ്പിച്ച് യു.എഫ്.സി ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി.







Comments