
അമൃത്സർ: പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന രണ്ട് ഭീകരവാദ ശൃംഖലകൾ പഞ്ചാബ് പൊലീസ് തകർത്തു. ഇവർ ഡൽഹിയിലെ ജന്തർ മന്ദറിൽ ആക്രമണം നടത്താൻ സംഘം പദ്ധതിയിട്ടിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
ആയുധങ്ങളും വെടിക്കോപ്പുകളുമായി നാല് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഒമ്പത് പേരെയാണ് പഞ്ചാബ് പൊലീസ്അറസ്റ്റ് ചെയ്തത്. ജന്തർ മന്തർ ലക്ഷ്യമിട്ടു എങ്കിലും കനത്ത സുരക്ഷ കാരണം ഇവർക്ക് ആക്രമണം നടത്താൻ സാധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. അമൃത്സർ കമ്മീഷണറേറ്റ് പൊലീസാണ് പ്രതികളെ പിടികൂടിയത്. മൂന്ന് പിസ്റ്റളുകൾ, നാല് പെട്രോൾ ബോംബുകൾ, ഒമ്പത് കാട്രിഡ്ജുകൾ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎസ്ഐ ഹാൻഡലർമാരാണ് പ്രാദേശിക യുവാക്കളെ ഭീകരവാദ പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചതെന്ന് ഡിജിപി ഗൗരവ് യാദവ് വ്യക്തമാക്കി. കഴിഞ്ഞ മാസം റെയിൽവേ ട്രാക്കുകൾക്ക് സമീപം സംശയാസ്പദമായ രീതിയിൽ സിസിടി വി ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് രണ്ടാമത്തെ സംഘം പിടിയിലായത്. ക്യാമറകളിലെ ദൃശ്യങ്ങൾ വിദേശത്തുള്ള ഹാൻഡലർമാർക്ക് പങ്കുവെച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. അമൃത്സർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികളുടെ സഹായത്തോടെയാണ് ഇതിനുള്ള സാമ്പത്തിക ഇടപാടുകൾ നടന്നത്.
ആയുധങ്ങളും വെടിക്കോപ്പുകളുമായി നാല് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഒമ്പത് പേരെയാണ് പഞ്ചാബ് പൊലീസ്അറസ്റ്റ് ചെയ്തത്. ജന്തർ മന്തർ ലക്ഷ്യമിട്ടു എങ്കിലും കനത്ത സുരക്ഷ കാരണം ഇവർക്ക് ആക്രമണം നടത്താൻ സാധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. അമൃത്സർ കമ്മീഷണറേറ്റ് പൊലീസാണ് പ്രതികളെ പിടികൂടിയത്. മൂന്ന് പിസ്റ്റളുകൾ, നാല് പെട്രോൾ ബോംബുകൾ, ഒമ്പത് കാട്രിഡ്ജുകൾ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎസ്ഐ ഹാൻഡലർമാരാണ് പ്രാദേശിക യുവാക്കളെ ഭീകരവാദ പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചതെന്ന് ഡിജിപി ഗൗരവ് യാദവ് വ്യക്തമാക്കി. കഴിഞ്ഞ മാസം റെയിൽവേ ട്രാക്കുകൾക്ക് സമീപം സംശയാസ്പദമായ രീതിയിൽ സിസിടി വി ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് രണ്ടാമത്തെ സംഘം പിടിയിലായത്. ക്യാമറകളിലെ ദൃശ്യങ്ങൾ വിദേശത്തുള്ള ഹാൻഡലർമാർക്ക് പങ്കുവെച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. അമൃത്സർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികളുടെ സഹായത്തോടെയാണ് ഇതിനുള്ള സാമ്പത്തിക ഇടപാടുകൾ നടന്നത്.







Comments