
ന്യൂഡൽഹി: 2012-ൽ ട്രെയിനിനുള്ളിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടത് ഇന്ത്യൻ റെയിൽവേയുടെ ബാധ്യതയാണെന്ന് ഡൽഹി ഹൈക്കോടതി വിധിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം റെയിൽവേയ്ക്കാണെന്നും, കുറ്റം ചെയ്തത് സ്വകാര്യ വ്യക്തിയാണെന്നത് ഉത്തരവാദിത്തത്തിൽ നിന്ന് റെയിൽവേയെ ഒഴിവാക്കില്ലെന്നും കോടതി വ്യക്തമാക്കി.
അതിജീവിതയ്ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എൻഎച്ച്ആർസി) നിർദേശം ചോദ്യം ചെയ്ത് റെയിൽവേ മന്ത്രാലയം സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അമിത് ബൻസാൽ വിധി പ്രസ്താവിച്ചത്.
ടിക്കറ്റെടുത്ത് നിയമാനുസൃതമായി യാത്ര ചെയ്തിരുന്ന യുവതിയുടെ സുരക്ഷ ട്രെയിൻ പുറപ്പെട്ടതിന് ശേഷം പൂർണമായും റെയിൽവേയുടെ ഉത്തരവാദിത്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. റെയിൽവേ നിയമപ്രകാരം കൂട്ടബലാത്സംഗം ഗുരുതരമായ അതിക്രമമാണെന്നും, അതിനാൽ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത റെയിൽവേയ്ക്കുണ്ടെന്നും കോടതി വ്യക്തമാക്കി.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം വെറും അഭിപ്രായമല്ല, റെയിൽവേ പാലിക്കേണ്ട നിർദേശമാണെന്നും, മനുഷ്യാവകാശ ലംഘനത്തിന് ഇരയായ അതിജീവിതയ്ക്ക് യോജിച്ച നഷ്ടപരിഹാരം നൽകേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി.
അതിജീവിതയ്ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എൻഎച്ച്ആർസി) നിർദേശം ചോദ്യം ചെയ്ത് റെയിൽവേ മന്ത്രാലയം സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അമിത് ബൻസാൽ വിധി പ്രസ്താവിച്ചത്.
ടിക്കറ്റെടുത്ത് നിയമാനുസൃതമായി യാത്ര ചെയ്തിരുന്ന യുവതിയുടെ സുരക്ഷ ട്രെയിൻ പുറപ്പെട്ടതിന് ശേഷം പൂർണമായും റെയിൽവേയുടെ ഉത്തരവാദിത്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. റെയിൽവേ നിയമപ്രകാരം കൂട്ടബലാത്സംഗം ഗുരുതരമായ അതിക്രമമാണെന്നും, അതിനാൽ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത റെയിൽവേയ്ക്കുണ്ടെന്നും കോടതി വ്യക്തമാക്കി.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം വെറും അഭിപ്രായമല്ല, റെയിൽവേ പാലിക്കേണ്ട നിർദേശമാണെന്നും, മനുഷ്യാവകാശ ലംഘനത്തിന് ഇരയായ അതിജീവിതയ്ക്ക് യോജിച്ച നഷ്ടപരിഹാരം നൽകേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി.







Comments