
മുംബൈ: നീറ്റ്-യു.ജി പ്രതിഷേധങ്ങൾക്ക് ശേഷം കേന്ദ്ര സർക്കാരിന്റെ നിർബന്ധിത ഇ20 പെട്രോൾ നയത്തിനെതിരെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) അടുത്ത സമരത്തിന് തയ്യാറെടുക്കുന്നു. ഭാവി പരിപാടികളെ കുറിച്ച് ചർച്ച ചെയ്യാൻ അഭിജിത് ദിപ്കെയുടെ ഛത്രപതി സംഭാജി നഗറിലുള്ള വസതിയിൽ രണ്ട് ദിവസത്തെ കോർ കമ്മിറ്റി യോഗം ആരംഭിച്ചു.
ഇന്ധന നയം, തൊഴിലില്ലായ്മ, മാധ്യമങ്ങളിലും നീതിന്യായ വ്യവസ്ഥയിലും പൊതുജനങ്ങളുടെ വിശ്വാസം കുറഞ്ഞുവരുന്ന സാഹചര്യം തുടങ്ങിയ വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെങ്കിലും, നിർബന്ധിത ഇ20 പെട്രോൾ നടപ്പിലാക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണ് പ്രധാന അജണ്ടയെന്ന് അഭിജിത് ദിപ്കെ വ്യക്തമാക്കി.
എഥനോൾ കലർത്തിയ ഇന്ധനത്തോടുള്ള ആശങ്കകൾ, പഴയ വാഹനങ്ങളിലെ മൈലേജ് കുറയുന്ന പ്രശ്നം, പെട്രോൾ പമ്പുകളിൽ മറ്റ് ഇന്ധനങ്ങൾ ലഭ്യമല്ലാത്ത സാഹചര്യം എന്നിവ വാഹന ഉടമകൾ ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ഈ യോഗം. ശുദ്ധമായ പെട്രോൾ (ഇ0), ഇ10, ഇ20 എന്നിവയിൽ ഏത് വേണമെന്ന് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം നൽകണമെന്ന ജനങ്ങളുടെ ആവശ്യം ഉന്നയിച്ചാവും പ്രതിഷേധം.
സമൂഹമാധ്യമങ്ങളിൽ നിന്നും ജനങ്ങളിൽ നിന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ആവശ്യമുയരുന്നുണ്ടെങ്കിലും, തൽക്കാലം ഒരു പരമ്പരാഗത രാഷ്ട്രീയ പാർട്ടിയായി മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും ഒരു സമ്മർദ ഗ്രൂപ്പായി തുടരുമെന്നും സിജെപി വ്യക്തമാക്കിയിട്ടുണ്ട്. ജാർഖണ്ഡിലെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്യും. രണ്ട് ദിവസത്തെ യോഗത്തിന് ശേഷം ഔദ്യോഗിക വാർത്താസമ്മേളനം നടത്തി ഭാവി സമരപരിപാടികളും ഇ20 ഇന്ധന വിവാദത്തിലുള്ള നിലപാടും പ്രഖ്യാപിക്കും.
ഇന്ധന നയം, തൊഴിലില്ലായ്മ, മാധ്യമങ്ങളിലും നീതിന്യായ വ്യവസ്ഥയിലും പൊതുജനങ്ങളുടെ വിശ്വാസം കുറഞ്ഞുവരുന്ന സാഹചര്യം തുടങ്ങിയ വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെങ്കിലും, നിർബന്ധിത ഇ20 പെട്രോൾ നടപ്പിലാക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണ് പ്രധാന അജണ്ടയെന്ന് അഭിജിത് ദിപ്കെ വ്യക്തമാക്കി.
എഥനോൾ കലർത്തിയ ഇന്ധനത്തോടുള്ള ആശങ്കകൾ, പഴയ വാഹനങ്ങളിലെ മൈലേജ് കുറയുന്ന പ്രശ്നം, പെട്രോൾ പമ്പുകളിൽ മറ്റ് ഇന്ധനങ്ങൾ ലഭ്യമല്ലാത്ത സാഹചര്യം എന്നിവ വാഹന ഉടമകൾ ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ഈ യോഗം. ശുദ്ധമായ പെട്രോൾ (ഇ0), ഇ10, ഇ20 എന്നിവയിൽ ഏത് വേണമെന്ന് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം നൽകണമെന്ന ജനങ്ങളുടെ ആവശ്യം ഉന്നയിച്ചാവും പ്രതിഷേധം.
സമൂഹമാധ്യമങ്ങളിൽ നിന്നും ജനങ്ങളിൽ നിന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ആവശ്യമുയരുന്നുണ്ടെങ്കിലും, തൽക്കാലം ഒരു പരമ്പരാഗത രാഷ്ട്രീയ പാർട്ടിയായി മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും ഒരു സമ്മർദ ഗ്രൂപ്പായി തുടരുമെന്നും സിജെപി വ്യക്തമാക്കിയിട്ടുണ്ട്. ജാർഖണ്ഡിലെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്യും. രണ്ട് ദിവസത്തെ യോഗത്തിന് ശേഷം ഔദ്യോഗിക വാർത്താസമ്മേളനം നടത്തി ഭാവി സമരപരിപാടികളും ഇ20 ഇന്ധന വിവാദത്തിലുള്ള നിലപാടും പ്രഖ്യാപിക്കും.







Comments