
ഹനോയ്: കടുത്ത വയറുവേദന മൂലം ആശുപത്രിയിലേക്ക് പോയ ഗർഭിണിയായ യുവതി ആശുപത്രി ഗേറ്റിൽ എത്തിയപ്പോഴേക്കും സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിൽ പ്രസവിച്ചു! വിയറ്റ്നാമിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.
ആശുപത്രിക്ക് പുറത്ത് വെച്ച് പ്രസവം നടന്നതോടെ മെഡിക്കൽ ജീവനക്കാർ ഉടൻ തന്നെ അമ്മയ്ക്കും നവജാത ശിശുവിനും സഹായവുമായി ഓടിയെത്തുകയായിരുന്നു.‘മതർഷിപ്പ്’, ഏഷ്യ വൺ തുടങ്ങിയ മാധ്യമങ്ങൾ സംഭവം റിപ്പോർട്ടുചെയ്തു. ആഗസ്റ്റ് 3-നാണ് സംഭവം. ശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് 25 കാരിയായ യുവതി ഭർത്താവിനൊപ്പം മോട്ടോർസൈക്കിളിൽ തായ് എൻഗിൻ പ്രവിശ്യയിലെ ഫു ലുംഗ് ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു. 32 ആഴ്ച ഗർഭിണിയായ (ഏകദേശം എട്ട് മാസം) യുവതിക്ക് യാത്രാമധ്യേ പ്രസവവേദന കൂടി.ആശുപത്രിക്ക് ഉള്ളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ യുവതി മോട്ടോർസൈക്കിളിൽ വെച്ച് പ്രസവിക്കുകയായിരുന്നു.
മോട്ടോർസൈക്കിളിന് അരികിൽ നിൽക്കുന്ന യുവതിയുടെ അടുത്തേക്ക് ആശുപത്രി ജീവനക്കാർ ഓടിയെത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊക്കിൾക്കൊടി മാറ്റാത്ത നിലയിൽ അമ്മയുടെ വസ്ത്രത്തിനുള്ളിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ സംഘം അതീവ ജാഗ്രതയോടെ അമ്മയെയും കുഞ്ഞിനെയും മാറ്റി കിടത്തുകയും പൊക്കിൾക്കൊടി മുറിച്ച ശേഷം അടിയന്തര ചികിത്സ നൽകുകയും ചെയ്തു.
മോട്ടോർസൈക്കിൾ സീറ്റിൽ രക്തവും മറ്റ് സ്രവങ്ങളും കാണാം. കുഞ്ഞിനെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ചൂട് നൽകുന്നതിനുമുള്ള പ്രഥമശുശ്രൂഷ നൽകിയ ശേഷം ഡോക്ടർമാരും നഴ്സുമാരും ചേർന്ന് അമ്മയെയും കുഞ്ഞിനെയും ലേബർ റൂമിലേക്ക് മാറ്റി. യുവതിയുടെ നാലാമത്തെ പ്രസവമാണിതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഗർഭം അലസാനുള്ള സാധ്യതയുണ്ടായിരുന്നതിനാൽ മുൻപും ഇവർ ഇതേ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പെട്ടെന്ന് പ്രസവവേദന ഉണ്ടായതിനാൽ ആശുപത്രിയിലേക്ക് പുറപ്പെടും മുൻപ് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല.
വിയറ്റ്നാമീസ് വാർത്താ മാധ്യമമായ വിൻഎക്സ്പ്രസ് പുറത്തുവിട്ട വിവരപ്രകാരം 32 ആഴ്ചയിൽ മാസം തികയാതെ ജനിച്ച ആൺകുഞ്ഞിന് 2 കിലോഗ്രാം ഭാരമുണ്ട്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി ജീവനക്കാരുടെ സമയോചിത ഇടപെടലിനെ പ്രശംസിച്ച് നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നുണ്ട്.
ആശുപത്രിക്ക് പുറത്ത് വെച്ച് പ്രസവം നടന്നതോടെ മെഡിക്കൽ ജീവനക്കാർ ഉടൻ തന്നെ അമ്മയ്ക്കും നവജാത ശിശുവിനും സഹായവുമായി ഓടിയെത്തുകയായിരുന്നു.‘മതർഷിപ്പ്’, ഏഷ്യ വൺ തുടങ്ങിയ മാധ്യമങ്ങൾ സംഭവം റിപ്പോർട്ടുചെയ്തു. ആഗസ്റ്റ് 3-നാണ് സംഭവം. ശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് 25 കാരിയായ യുവതി ഭർത്താവിനൊപ്പം മോട്ടോർസൈക്കിളിൽ തായ് എൻഗിൻ പ്രവിശ്യയിലെ ഫു ലുംഗ് ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു. 32 ആഴ്ച ഗർഭിണിയായ (ഏകദേശം എട്ട് മാസം) യുവതിക്ക് യാത്രാമധ്യേ പ്രസവവേദന കൂടി.ആശുപത്രിക്ക് ഉള്ളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ യുവതി മോട്ടോർസൈക്കിളിൽ വെച്ച് പ്രസവിക്കുകയായിരുന്നു.
മോട്ടോർസൈക്കിളിന് അരികിൽ നിൽക്കുന്ന യുവതിയുടെ അടുത്തേക്ക് ആശുപത്രി ജീവനക്കാർ ഓടിയെത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊക്കിൾക്കൊടി മാറ്റാത്ത നിലയിൽ അമ്മയുടെ വസ്ത്രത്തിനുള്ളിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ സംഘം അതീവ ജാഗ്രതയോടെ അമ്മയെയും കുഞ്ഞിനെയും മാറ്റി കിടത്തുകയും പൊക്കിൾക്കൊടി മുറിച്ച ശേഷം അടിയന്തര ചികിത്സ നൽകുകയും ചെയ്തു.
മോട്ടോർസൈക്കിൾ സീറ്റിൽ രക്തവും മറ്റ് സ്രവങ്ങളും കാണാം. കുഞ്ഞിനെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ചൂട് നൽകുന്നതിനുമുള്ള പ്രഥമശുശ്രൂഷ നൽകിയ ശേഷം ഡോക്ടർമാരും നഴ്സുമാരും ചേർന്ന് അമ്മയെയും കുഞ്ഞിനെയും ലേബർ റൂമിലേക്ക് മാറ്റി. യുവതിയുടെ നാലാമത്തെ പ്രസവമാണിതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഗർഭം അലസാനുള്ള സാധ്യതയുണ്ടായിരുന്നതിനാൽ മുൻപും ഇവർ ഇതേ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പെട്ടെന്ന് പ്രസവവേദന ഉണ്ടായതിനാൽ ആശുപത്രിയിലേക്ക് പുറപ്പെടും മുൻപ് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല.
വിയറ്റ്നാമീസ് വാർത്താ മാധ്യമമായ വിൻഎക്സ്പ്രസ് പുറത്തുവിട്ട വിവരപ്രകാരം 32 ആഴ്ചയിൽ മാസം തികയാതെ ജനിച്ച ആൺകുഞ്ഞിന് 2 കിലോഗ്രാം ഭാരമുണ്ട്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി ജീവനക്കാരുടെ സമയോചിത ഇടപെടലിനെ പ്രശംസിച്ച് നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നുണ്ട്.







Comments